Connect with us

kerala

ഇ പോസ് മെഷിന്റെ മെല്ലെപ്പോക്ക്; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങുന്നു

സര്‍വര്‍ ശേഷി ഇല്ലാത്തതിനാല്‍ ഇ പോസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് കാരണം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകി.

Published

on

കോഴിക്കോട്: സര്‍വര്‍ ശേഷി ഇല്ലാത്തതിനാല്‍ ഇ പോസ് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് കാരണം സംസ്ഥാനത്ത് ഇന്നലെ റേഷന്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ വൈകി. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ മൊത്തം വില്‍പ്പന 70 ശതമാനത്തിലും താഴെ മാത്രമാണ് നടന്നത്. റേഷന്‍ കടയില്‍ സ്ഥാപിച്ചിട്ടുള്ള ഇപോസ് (ഇലട്രോണിക് പോയിന്റ് ഓഫ് സെയില്‍ ) അഞ്ചും ആറും തവണ ഉപപോക്താക്കള്‍ കൈവിരല്‍ മാറ്റി മാറ്റി വെക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ഓദന്റിഫിക്കേഷന്‍ ശരിയാവുന്നത്. ഇത്തരത്തില്‍ സാധാരണ റേഷന്‍ വിഹിതമായ എന്‍.എഫ്.എസ്.എ പദ്ധതിയിലുള്ള റേഷന്‍ നല്‍കിയാല്‍ മണ്ണെണ്ണ, പഞ്ചസാര, എന്നിവക്ക് മറ്റൊരു ബില്ലുകൂടി അടിക്കേണ്ടതുണ്ട്.

പ്രസ്ത ഉപഭോക്താവിന്ന് ആദ്യം ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു റേഷന്‍ വാങ്ങിയ വിരല്‍ ഉല്‍പ്പെടേ പിന്നീട് മാച്ചാവുന്നില്ല. ഒ.ടി.പി യിലൂടെ വിതരണം നടത്താന്‍ ശ്രമിക്കുമ്പോള്‍ ഒ.ടി.പി.യും പരാജയപെടുന്ന ഗുരുതരമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍ റേഷന്‍ വിതരണം നടത്തുന്നത്. ഇത്തരം പ്രകൃയയിലൂടെ പല തവണ ആവര്‍ത്തിച്ചു കൊണ്ട് ഒരു ഉപഭോക്താവിന്ന് റേഷന്‍ നല്‍കാന്‍ 20 മിനുട്ട് വരേ സമയമെടുക്കുന്നുണ്ട്. നവംമ്പര്‍ മാസം മുതല്‍ 7 ജീല്ലകള്‍ വീതം രാവിലേയും വൈകീട്ടും രണ്ട് ഷിഫ്റ്റുകളിലായി റേഷന്‍ വിതരണം ക്രമീകരിച്ചതിന്ന് ശേഷവും ഇത്തരം തടസ്സങ്ങള്‍ രൂക്ഷമായി തുടരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്ന് ടെക്‌നിക്കല്‍ ഓഡിറ്റ് നടത്തണം.
സര്‍വ്വര്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണം.5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഇപോസ് യന്ത്രങ്ങള്‍ സര്‍വ്വീസ് ചെയ്യുകയും 50% അധികം പ്രവര്‍ത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങള്‍ മാറ്റി നല്‍കുകയും വേണം. പ്രവര്‍ത്തന രഹിതമായ ടുജി സിം കാര്‍ഡുകള്‍ മാറ്റി ഫോര്‍ ജി. സിംകാര്‍ഡുകള്‍ നല്‍കണം. നെറ്റ് സിഗ്‌നല്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ഓപ്റ്റിക്ക കാബിള്‍ വഴിയുള്ള നെറ്റ് കണക്ഷനുകളും ബോര്‍ഡ് ബാന്റ് സംവിധാനവും ഉറപ്പാക്കുക. തുടങ്ങിയ ഒട്ടനവധി നിര്‍ദ്ധേശങ്ങള്‍ പല തവണകളായി ആള്‍ കേരള റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ബന്ധപെട്ട അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ്.

ഇത്തരം നിര്‍ദ്ദേശങ്ങളില്‍ ഒന്നു പോലും പരിഗണിക്കുകയോ, ഡിപ്പാര്‍ട്ട്‌മെന്റ് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്ന് ഒരു നടപടിയും സ്വീകരിച്ചു കാണുന്നില്ല. സംസ്ഥാനത്ത് എല്ലായിടത്തും റേഷന്‍ വാങ്ങുന്നതിന്ന് ഉപഭോക്താക്കള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നതൊക്കെ മറച്ചുവെച്ചുകൊണ്ട് ഭക്ഷ്യ മന്ത്രി മറ്റുള്ളവരെ കുറ്റപെടുത്തിയും ഇപോസ്, സര്‍വ്വര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന വാര്‍ത്ത നല്‍കുന്നതില്‍ പ്രധിഷേധിച്ചു കൊണ്ട് മാര്‍ച്ച് 2 ന് രാവിലെ 1030 ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലേക്ക് എ. കെ. ആര്‍. ആര്‍.ഡി.എ. മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, സംഘടനാ വക്താവ് സി, മോഹനന്‍ പിള്ള എന്നിവര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്

കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.

Published

on

നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.

എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

Trending