Connect with us

More

മകന്‍ നഷ്ടമായ ഉമ്മയുടെ കണ്ണീരണിഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published

on

ദോഹ: മകന്‍ നഷ്ടപ്പെട്ട ഒരുമ്മയുടെ കണ്ണുനീര്‍ രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം ഒരു ചോദ്യമാവുമ്പോള്‍ ആ അമ്മയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വരച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ദോഹയിലെ പ്രമുഖ കാലിഗ്രഫി ചിത്രകാരനായ കരീംഗ്രാഫി കക്കോവ് വരച്ച ഫാത്തിമ നഫീസിന്റെ മുഖചിത്രമാണ് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും പേജുകളും ഏറ്റെടുത്തത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലും ആ അമ്മയുടെ കണ്ണീരുപ്പുപറ്റിയ തേങ്ങലായ് ചിത്രം പ്രചരിക്കുകയാണ്.
പലരും തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയായും ചിത്രത്തെ ഉപയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു വര്‍ഷം മുമ്പ് എബിവിപി പ്രവര്‍ത്തകരുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മയാണ് ഫാത്തിമ നഫീസ്.
സോഷ്യല്‍ മീഡിയയില്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് പ്രതികരിക്കുന്ന കരീം നേരത്തെ വരച്ച ‘വേര്‍ ഈസ് നജീബ്’ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. നജീബിന്റെ കേസ് അന്വേഷിക്കുന്ന സിബിഐ, അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാതെ പൊട്ടന്‍ കളിക്കുന്ന സാഹചര്യത്തിലാണ് നജീബിന്റെ ഉമ്മ കഴിഞ്ഞ ദിവസം വീണ്ടും സമരവുമായി രംഗത്തെത്തിയത്.
ഡല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ സി.ബി.ഐക്കെതിരെ സമാധാനപരമായി സമരം നടത്തിയ നഫീസിനെ ബലം പ്രയോഗിച്ച് പൊലീസ് നീക്കി. നജീബ് എവിടെയെന്ന ചോദ്യത്തിന് മുന്നില്‍ ഒരു വര്‍ഷമായിട്ടും ഉത്തരം നല്‍കാന്‍ കഴിയാത്തതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ കരീം വരച്ച ചിത്രവും നജീബ് എവിടെയെന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
നജീബിനെ കാണാതായത് മുതല്‍ ഫാത്തിമ നഫീസ് നിരന്തര സമരത്തിലാണ്. പലപ്പോഴും പൊലീസിന്റെ ക്രൂരമായ പീഢനങ്ങള്‍ക്ക് അവര്‍ വിധേയയായി. എന്നിട്ടും എന്നെങ്കിലും തന്റെ മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലും തെരുവിന്റെ വിജനതയിലും മകനെ തേടിക്കൊണ്ടിരിക്കുകയാണ് ഫാത്തിമ നഫീസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending