Connect with us

india

സോണിയ ഗാന്ധിയും രാഹുലും തിരിച്ചെത്തി; പാര്‍ലമെന്റിലെത്താന്‍ സാധ്യത

കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രത്യക്ഷത്തില്‍ രംഗത്തെത്തിയിരിക്കെയാണ് രാഹുല്‍ തിരിച്ചെത്തുന്നത്. രാജ്യസഭാ അംഗങ്ങളെ സസ്‌പെന്റെ ചെയ്ത നടപടിയില്‍ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭാ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മടക്കം.

Published

on

ന്യൂഡല്‍ഹി: വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങി. പതിവ് മെഡിക്കല്‍ പരിശോധനയ്ക്കായി സെപ്റ്റംബര്‍ 12 ന് യുഎസിലെത്തിയ സോണിയ ഗാന്ധി ചൊവ്വാഴ്ചയാണ് ഇന്ത്യയിലേക്ക് തിരിച്ചത്. സോണിയ ഗാന്ധിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് മടക്കമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Image

അതേസമയം, വിവാദമായ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷയുടേയും മുന്‍ അധ്യക്ഷന്റെയും മടക്കം. മോദി സര്‍ക്കാറിനെതിരെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിടെ രാഹുല്‍ ഗാന്ധിയുടെ മടക്കം പ്രതിപക്ഷത്തിന് ശക്തി പകരും. കോവിഡുമായി ബന്ധപ്പെട്ട് സഭാ സെക്ഷന്‍ വെട്ടിച്ചുരുക്കിയിരിക്കെ പ്രധാന ദിനങ്ങള്‍ നഷ്ടമായിരിക്കെയാണ് സോണിയ ഗാന്ധിയും രാഹുലും മടങ്ങിയെത്തുന്നത്. സഭയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ ആദ്യത്തില്‍ അവസാനിക്കേണ്ടിയിരുന്ന സഭാ സമ്മേളമം നാളെ അവസാനിക്കുകയാണ്.

അതേസമയം, കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രത്യക്ഷത്തില്‍ രംഗത്തെത്തിയിരിക്കെയാണ് രാഹുല്‍ തിരിച്ചെത്തുന്നത്. രാജ്യസഭാ അംഗങ്ങളെ സസ്‌പെന്റെ ചെയ്ത നടപടിയില്‍ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മടക്കം.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് യുഎസിലിരിക്കെ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ‘മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു’.രാഹുല്‍ ട്വീറ്റ് ചെയ്തു. കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് നേരത്തേയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മയുടെ ശകാരം; വിദ്യാര്‍ഥിനി ജീവനൊടുക്കി

. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

Published

on

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനുടുക്കി. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

അമിതമായി മൊബൈല്‍ ഫോണില്‍ കളിച്ചതോടെ അമ്മ കുട്ടിയെ ശകാരിക്കുകയായിരുന്നു. തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Continue Reading

india

അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടി

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി.

Published

on

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി. അസം പൊലീസ് ദിനാചരണ ചടങ്ങിലാണ് സംസ്ഥാന പൊലീസ് മേധാവി ഞ്ജാനേന്ദ്ര പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്.

അതേസമയം മറ്റു നാലു ജില്ലകളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചതായും ഡി.ജി.പി പറഞ്ഞു. ദിബ്രുഗഡ്, തിന്‍സുകിയ, ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് അഫ്‌സ്പ നീട്ടിയത്. ജൊര്‍ഹാത്, കര്‍ബി ആങ്‌ലോങ്, ഗോലാഘട്ട്, ദിമ ഹസാവോ ജില്ലകളിലാണ് സൈനിക നിയമം പിന്‍വലിച്ചത്. ഏപ്രില്‍ 11നാണ് എട്ടു ജില്ലകളിലെയും അഫ്‌സ്പ ആറു മാസത്തേക്ക് നീട്ടി ഇതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി സെപ്തംബര്‍ 30ന് അവസാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

Continue Reading

crime

യോഗിയുടെ യു.പിയില്‍ 22കാരിയെ പൊലീസുകാര്‍ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടി

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Published

on

യോഗിയുടെ ഉത്തര്‍പ്രദേശില്‍ 22കാരിയെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും തുടര്‍ന്ന് ബന്ദിയാക്കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, പേരറിയാത്ത മറ്റൊരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സെപ്തംബര്‍ 16നാണ് സംഭവം.

താനും ബുലന്ദ്ഷഹര്‍ സ്വദേശിയായ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവന്‍ നഗരവനം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മൂന്ന് പൊലീസുകാര്‍ അടുത്തെത്തുകയും യുവാവിനെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പണമില്ലെന്നും വെറുതെവിടണമെന്നും അപേക്ഷിച്ച് പൊലീസുകാരുടെ കാലില്‍ വീണെങ്കിലും അവരുടെ മനസലിഞ്ഞില്ല. തുടര്‍ന്ന് പേ.ടി.എം വഴി 1000 രൂപ നല്‍കാന്‍ പ്രതിശ്രുത വരനെ നിര്‍ബന്ധിച്ചു. അത് നല്‍കി.

എന്നാല്‍ 5.5 ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പൊലീസുകാര്‍ തന്നെ അടിച്ചെന്നും ലൈംഗികബന്ധത്തിന് രാകേഷ് കുമാര്‍ തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. വിട്ടയക്കുന്നതിന് മുമ്പ് ഇരുവരെയും ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടും ദുരിതം അവസാനിച്ചില്ല.

ആവര്‍ത്തിച്ചുള്ള ഫോണ്‍ കോളുകളിലൂടെ പ്രതികള്‍ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബര്‍ 19ന് രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ തെളിവായി ഹാജരാക്കാന്‍ യുവതി സംഭാഷണം റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചതായി മനസിലാക്കിയ പ്രതികളിലൊരാളായ രാകേഷ് കുമാര്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടന്‍ തന്നെ പരാതി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ വന്നതെന്നും അവര്‍ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് സെപ്തംബര്‍ 28ന് പ്രതികള്‍ക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ഐപിസി 354 എ (1), 323, 504, 342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 3 പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയര്‍ പൊലീസ് ഓഫീസര്‍ നിമിഷ് പാട്ടീല്‍ പറഞ്ഞു, ഇവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending