Connect with us

gulf

ലോക ഫുട്ബോള്‍ മേളക്ക് ഉണര്‍വ്വേകാന്‍ ഉറങ്ങാതെ സൂഖ് വാഖിഫ്

കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്.

Published

on

അശ്റഫ് തൂണേരി

ദോഹ: കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്. ലോകഫുട്ബോള്‍ മേളയെ സൂഖ് വാഖിഫ് വരവേല്‍ക്കുന്നത് ഉറങ്ങാതെ. 24 മണിക്കൂറും സജീവമായിരിക്കുമെന്ന് സൂഖ് വാഖിഫ് മാനേജ്മെന്റ് അറിയിച്ചതായി പ്രമുഖ അറബ് ദിനപത്രമായ അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.

സൂഖ് വാഖിഫിലെ എല്ലാ കടകളും ഭക്ഷ്യവിഭവ കേന്ദ്രങ്ങളും ഏരിയകളും നവംബര്‍ 1 മുതല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഫിഫ ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കാന്‍ അനുയോജ്യമായ യൂണിഫോമുകള്‍ പുതുക്കിയും മെനുവില്‍ വിവിധ ഭക്ഷ്യവിഭവങ്ങള്‍ അധികരിപ്പിച്ചുമാണ് നടത്തിപ്പുകാര്‍ ഒരുക്കങ്ങള്‍ നടത്തിയത്. ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ സാംസ്‌കാരിക പൈതൃക അങ്ങാടിയെന്ന നിലയില്‍ പ്രശസ്തമായ, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൂഖ് വാഖിഫിലെ സുഗന്ധവ്യഞ്ജനങ്ങളുടേയും സുഗന്ധദ്രവ്യങ്ങളുടേയും ഗന്ധങ്ങളെ പുല്‍കിയുള്ള നടത്തം പോലും ആകര്‍ഷകം. കൊതിയൂറും അറബ്-ആഗോള വിഭവങ്ങള്‍ രുചിക്കാം. വീട്ടമ്മമാരില്‍ നിന്ന് പൈതൃക പലഹാരങ്ങളും മധുരപലഹാരങ്ങളും വാങ്ങിത്തിന്നാം. ഓര്‍മ്മയ്ക്കായി സുവനീര്‍ ഇനങ്ങള്‍ വാങ്ങാം. ഈത്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ കാണുകയും വാങ്ങുകയും ആവാം.

ഏതായാലും സൂഖ് വാഖിഫ് ലോകകപ്പ് ടൂര്‍ണ്ണമെന്റിനെത്തുന്നവരുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരിക്കും. സന്ദര്‍ശകരുടെ എണ്ണം വളരെക്കൂടുതലായിരിക്കുമെന്നതിനാലാണ് മുഴുസമയവും പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. അറബ് ലോകത്തും മധ്യപൂര്‍വ്വേഷ്യയിലും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് എന്ന നിലയില്‍ മേഖലയില്‍ നിന്നും പുറം രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരുടെ ഒഴുക്ക് തന്നെയുണ്ടാവും.

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending