Sports
സൂപ്പര്‍ ഡ്യൂപ്പര്‍ സെവിയെ
ഓള്‍ഡ് ട്രാഫോഡ്: പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സ്വന്തം മൈതാനം. സ്വന്തം കാണികള്‍. പക്ഷേ വിസാം ബെന്‍ യാദര്‍ എന്ന ഫ്രഞ്ച് യുവതാരത്തിന്റെ വേഗതയിലും കരുത്തിലും സെവിയെ അല്‍ഭുതം കാട്ടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഹൗസേ മോറിഞ്ഞോയും സംഘവും പുറത്ത്. ഒരാഴ്ച്ച മുമ്പ് സെവിയെയുടെ മൈതാനത്ത് ഗോള്‍ വഴങ്ങാതെ ആദ്യപാദം പിന്നിട്ട ചുവപ്പന്‍ സൈന്യം സ്വന്തം മൈതാനത്ത് അല്‍ഭുതം കാട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ തണുപ്പന്‍ പ്രകടനം നടത്തിയ സൂപ്പര്‍ താരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് 2-1 ന്റെ ജയമാണ് സ്പാനിഷ് ക്ലബായ സെവിയെ സ്വന്തമാക്കിയത്. മറ്റൊരു പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമ എവേ ഗോള്‍ നിയമത്തില്‍ ജയിച്ചു കയറി. ആദ്യപാദത്തില്‍ ഷാക്തറാണ് ജയിച്ചത്. പക്ഷേ ഇന്നലെ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത്് റോമ ഒരു ഗോളിന് ജയിച്ചപ്പോള്‍ ആദ്യ പാദത്തില്‍ ഷാക്തറിന്റെ മൈതാനത്ത് അവര്‍ക്കെതിരെ നേടിയ ഗോള്‍ നിര്‍ണായകമായി. മാഞ്ചസ്റ്ററിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ. സീസണില്‍ വലിയ റെക്കോര്‍ഡില്ലാതെ എത്തിയ സെവിയെയ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നായിരുന്നു മോറിഞ്ഞോ കണക്ക് കൂട്ടിയത്. ഗ്യാലറി നിറഞ്ഞ കാണികള്‍ തുടക്കം മുതല്‍ ചെലുത്തിയ ആവേശത്തില്‍ പക്ഷേ പ്രത്യാക്രമണത്തിന്റെ ഫുട്ബോളുമായി സെവിയെയാണ് കളം നിറഞ്ഞത്. പരുക്കില്‍ നിന്നും മുക്തനായി രണ്ടാം പകുതിയില്‍ കളിച്ച ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ, ഇടക്കാല ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ചിലിയുടെ സുപ്പര്‍ സ്ട്രൈക്കര്‍ അലക്സി സാഞ്ചസ് എന്നിവരെല്ലാം നിറം മങ്ങിയ ദിവസത്തില്‍ ശക്തമായ ഒരു നീക്കം നടത്താന്‍ പോലും കഴിയാത്ത ടീമിന് ആകെ ആശ്വാസമായത് മല്‍സരാവസാനത്തില്‍ റെമേലു ലുക്കാക്കു നേടിയ ഗോള്‍ മാത്രമാണ്. ഒന്നാം പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. നല്ല നീക്കങ്ങളും ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായില്ല. രണ്ടാം പകുതിയിലെ നാല് മിനുട്ടുകളാണ് കളിയാകെ മാറ്റി മറിച്ചത്. 74-ാം മിനുട്ടില്‍ അതിവേഗതയിലുള്ള നീക്കത്തില്‍ ബെന്‍ യാദര്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി തൊടുത്ത ആങ്കുലര്‍ ഷോട്ട് മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ ഡേവിഡ് ഗിയയെ നിശ്ചലനാക്കി. ഗ്യാലറി നിശബ്ദമായ കാഴ്ച്ചയായിരുന്നു അത്. സെവിയെ ബെഞ്ചാവട്ടെ പൊട്ടിത്തെറിച്ചു. മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ പ്രഹരം. ആ ഷോക്കില്‍ നിന്നും മാഞ്ചസ്റ്റര്‍ ഉണരും മുമ്പ് എഴുപത്തിയെട്ടാം മിനുട്ടില്‍ വീണ്ടും യാദര്‍ വില്ലനായി. മാഞ്ചസ്റ്റര്‍ ഡിഫന്‍സിലെ പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം തൊടുത്ത ഷോട്ട് ഗോള്‍ക്കീപ്പറുടെ കരങ്ങളില്‍ തട്ടി അകത്തായി. രണ്ട് ഗോളിന്റെ അപ്രതീക്ഷിത ലീഡില്‍ സെവിയെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സമയത്ത് മാത്രമാണ് മാഞ്ചസ്റ്ററിന്റെ സൂപ്പര്‍പട ഉണര്‍ന്നത്. മല്‍സരം അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ ലുക്കാക്കു ഒരു ഗോള്‍ മടക്കി. അപ്പോഴും ഗ്യാലറി നിശബ്ദമായിരുന്നു. പലരും ഇരിപ്പിടങ്ങള്‍ വിട്ടിരുന്നു. ശേഷിക്കുന്ന സമയത്ത് സെവിയെ പ്രതിരോധം ഭദ്രമാക്കി വിജയം ഉറപ്പാക്കി. പരാജയത്തിന് കാരമം ഹെഡ് കോച്ച് ഹൗസേ മോറിഞ്ഞോയുടെ നെഗറ്റീവ് തന്ത്രങ്ങളാണെന്നാണ് പ്രീമിയര്‍ ലീഗിലെ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരങ്ങളായ റിയോ ഫെര്‍ഡിനാന്‍ഡ്, പോള്‍ ഷോള്‍സ്, മുന്‍ ഇംഗ്ലീഷ് ദേശീയ താരം ഗാരി ലിനേക്കര്‍ തുടങ്ങിയവരെല്ലാം കോച്ചിനെതിരെ രംഗത്ത് വന്നു. പക്ഷേ മോറിഞ്ഞോ പ്രതികരിച്ചില്ല.
Sports
ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത
ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.
നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.
ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
Sports
രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം
കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. ആര്യന് പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്കി.
മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന് നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
Sports
രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി
ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.
ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന് തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്സാണ് താരം കളിച്ചത്.
ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.
വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.
ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.
എങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

