Connect with us

Video Stories

മൗനം വെടിയൂ… സൂകിയോട് ലോകം

Published

on

 

യാങ്കൂണ്‍: മ്യാന്മര്‍ സേന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ നിഷ്ഠൂരം വേട്ടയാടുമ്പോള്‍ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മൗനം. ഒരുകാലത്ത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കുവേണ്ടി പോരാടി അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ സൂകി പാവപ്പെട്ട മുസ്്‌ലിംകളുടെ കാര്യത്തില്‍ ഉറക്കം നടിക്കുന്നത് എന്തിനാണെന്ന് പ്രമുഖ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ചോദിക്കുന്നു.
റാഖിന്‍ സ്‌റ്റേറ്റില്‍ 10 ദിവസത്തിനിടെ 123,000 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 400ലേറെ റോഹിന്‍ഗ്യ മുസ്്‌ലിംകളെ സൈന്യം കൊലപ്പെടുത്തി.
പിഞ്ചുകുട്ടികളെപ്പോലും ജീവനോടെ ചുട്ടെരിച്ച് മ്യാന്മര്‍ സേന റോഹിന്‍ഗ്യ ഗ്രാമങ്ങളെ ചുട്ടെരിക്കുമ്പോള്‍ സമാധാനത്തിന്റെ കാവല്‍ മാലാഖയായി ലോകം വാഴ്ത്തുന്ന സൂകി അഭിപ്രായപ്രകടത്തിനുപോലും നില്‍ക്കാതെ മാളത്തിലൊളിക്കുകയാണ്. ആഗസ്റ്റ് 25ന് സൈന്യം റോഹിന്‍ഗ്യകളെ വേട്ടയാടിത്തുടങ്ങിയ ശേഷം സൂകിയില്‍നിന്ന് പരസ്യ പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കിരയായി പതിനായിരങ്ങളാണ് റാഖിനില്‍ നരകിക്കുന്നതെന്ന് മ്യാന്മറിലെ യു.എന്‍ പ്രത്യേക ദൂത യാങ്ഹീ ലീ പറയുന്നു. മ്യാന്മര്‍ സേനയെ അടക്കിനിര്‍ത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാന്മര്‍ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തെ സമാധാന നൊബേല്‍ ജേതാവ് മലാല യൂസുഫ്‌സായിയും അപലപിച്ചു. വാര്‍ത്തകള്‍ കാണുന്ന ഓരോ ഘട്ടത്തിലും റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ ദുരിതം എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. റോഹിന്‍ഗ്യകളോട് കാണിക്കുന്ന ദുരന്തപൂര്‍ണവും നിന്ദ്യവുമായ പെരുമാറ്റത്തെ വര്‍ഷങ്ങളായി ഞാന്‍ അപലപിച്ചുകൊണ്ടിരിക്കുന്നു. എന്നെപ്പോലെ സമാധാന നൊബേല്‍ നേടിയ സൂകിയും അക്രമങ്ങളെ അപലപിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്- മലാല കൂട്ടിച്ചേര്‍ത്തു.
സൂകിയുടെ മൗനത്തെ മലേഷ്യന്‍ പ്രധാനമന്ത്രി അനീഫ അമാനും ചോദ്യംചെയ്തു. തുറന്നുപറഞ്ഞാല്‍, സൂകിയുടെ നിലപാടില്‍ താന്‍ അതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കുവേണ്ടി രംഗത്തിറങ്ങണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ലോകസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. മുസ്്‌ലിം ഗ്രാമങ്ങള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മ്യാന്മമറിലെ കൂട്ടക്കുരിതിക്കു മുന്നില്‍ മനുഷ്യത്വം നിശബ്ദമാണ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പല മുസ്്‌ലിം രാജ്യങ്ങളും മ്യാന്മറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിക്കുന്നുണ്ട്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള കൂട്ടക്കുരുതികള്‍ തടയുന്നതിന് നടപടി സ്വീകരിക്കുന്നതുവരെ മ്യാന്മറുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചതായി മാലദ്വീപ് പ്രഖ്യാപിച്ചു. ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി രെത്്‌നോ മര്‍സൂദി മ്യാന്മര്‍ നേതാവ് സൂകിയെയും സൈനിക മേധാവിയേയും നേരില്‍ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിച്ചു. പാകിസ്താനും ആശങ്ക പ്രകടിപ്പിച്ചു. മ്യന്മാറില്‍ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending