Video Stories
മതമൈത്രിയുടെ വിളംബരമായി പാണക്കാട് , അഗ്നിക്കിരയായ ചമ്രവട്ടം ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് സഹായം തേടി പാണക്കാട്ട്

ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം
മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തേടിയെത്തി. ക്ഷേത്രം പുനര്‍നിര്‍മാണത്തിനു എല്ലാ സഹായവുമുണ്ടാവുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍നിര്‍മാണങ്ങളും ഇന്ന് കാലത്ത് 10 മണിക്ക് ഉത്തരവും കഴുക്കോലും ഉയര്‍ത്തുന്ന വിവരവും ഒപ്പം സഹായഭ്യാര്‍ത്ഥനയും സാദിഖലി ശിഹാബ് തങ്ങളെ അറിയിക്കാനുമായാണ് ക്ഷേത്രം ട്രസ്റ്റി കെ,ആര്‍ രാമനുണ്ണി നമ്പൂതിരി. പുനര്‍നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ജയപ്രകാശന്‍,കെ വാസു. എംപി കുമാരു, പിഐ മനോജ്, എസ്പി ബാബു, എന്നിവര്‍ ഇന്നലെ കാലത്ത് പാണക്കാട്ട് എത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുമായി ക്ഷേത്രം ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു.
ക്ഷേത്രം അഗ്നിക്കിരയായ വിവരം കേട്ട ഉടനെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പുനര്‍നിര്‍മാണത്തിനു തങ്ങളാല്‍ കഴിയുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മതമൈത്രിക്ക് കനപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരാണ് പാണക്കാട് കുടുംബം എന്നും ക്ഷേത്രം കത്തിയപ്പോള്‍ പാണക്കാട് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിന്തുണ ഏറെ കരുത്തായെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മതമൈത്രിക്ക് കേളികേട്ട മലപ്പുറം ജില്ലയില്‍ മതമൈത്രിയിലൂടെ ക്ഷേത്ര നിര്‍മാണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. റമസാനു ശേഷം ക്ഷേത്ര സഹായത്തിനു പദ്ധതി ആവിഷ്‌കരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരളത്തില്‍ പുഴയില്‍ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണിത്. ആസാമിലെ ബ്രഹ്മ പുത്രനദിയിലാണ് ഇതു പോലെ മറ്റൊരു ക്ഷേത്രമുള്ളത്. 2013 മാര്‍ച്ച് 2ന് ഉണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. അന്ന് ദീപാരാധന കഴിഞ്ഞ് ക്ഷേത്രം അടച്ച ശേഷം രാത്രി 8 മണിയോടെയാണ് തീപിടിക്കുന്നത് കണ്ടത്. ദീപാരാധനയുടെ തിരിയില്‍ നിന്നാണ് അഗ്‌നിബാധയുണ്ടായതെന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേല്‍ക്കൂട് ആണ് കത്തിയത്.
തുടര്‍ന്ന് നടന്ന സ്വര്‍ണപ്രശ്‌നത്തില്‍ ക്ഷേത്രം പൂര്‍ണമായി പുനര്‍നിര്‍മിക്കണമെന്ന് കണ്ടെത്തുകയായിരുന്നു. ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഒരുകോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനു അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. 80 ലക്ഷം രൂപ ഇതിനകം സര്‍ക്കാറില്‍ നിന്നും ലഭിച്ചുവെങ്കിലും സര്‍ക്കാറിന്റെ കണക്കിനേക്കാളും വന്‍ തുകയാണ് പുനര്‍നിര്‍മാണത്തിനു ചെലവ് വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തേക്ക്, ചെമ്പോട് തുടങ്ങിയവയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 16000 ക്യൂബിക് തേക്ക് വാങ്ങുന്നതിനു സര്‍ക്കാര്‍ എസ്റ്റിമേറ്റിനേക്കാളും ഒരു കോടി രൂപ അധികം വേണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. 70 ലക്ഷം രൂപ ഭക്തജനങ്ങളില്‍ നിന്നും ഇതിനകം പിരിഞ്ഞു കിട്ടിയിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും എസ്റ്റിമേറ്റിലെ ബാക്കി തുക ലഭിച്ചാലും ബാക്കി തുക കണ്ടെത്തേണ്ടി വരും. 2015 സപ്തമ്പര്‍ 4നാണ് ക്ഷേത്ര പുനര്‍നിര്‍മാണം തുടങ്ങിയത്. ശ്രീകോവില്‍ പടവ് ഉയരം കഴിഞ്ഞു. ഉത്തരവും കഴുക്കോലും നാട്ടുന്ന പ്രവര്‍ത്തിക്ക് ഇന്ന് ക്ഷേത്രം തന്ത്രി കൈനിക്കര തെക്കെമഠത്തില്‍ രാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തുടക്കം കുറിക്കും.തുടര്‍ന്ന് ചെമ്പോട് വിരിക്കല്‍ തുടങ്ങും. ഒരു ചതുരശ്ര അടി ചെമ്പോടിനു 500 രൂപ പ്രകാരം ഭക്തജനങ്ങളില്‍ നിന്നും സമര്‍പ്പണമായി സ്വരൂപിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
-
kerala3 days ago
ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി