Video Stories
മതമൈത്രിയുടെ വിളംബരമായി പാണക്കാട് , അഗ്നിക്കിരയായ ചമ്രവട്ടം ക്ഷേത്ര പുനര്‍ നിര്‍മാണത്തിന് സഹായം തേടി പാണക്കാട്ട്
ഇഖ്ബാല്‍കല്ലുങ്ങല്‍
മലപ്പുറം
മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തേടിയെത്തി. ക്ഷേത്രം പുനര്‍നിര്‍മാണത്തിനു എല്ലാ സഹായവുമുണ്ടാവുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ഉറപ്പ് നല്കി. ക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍നിര്‍മാണങ്ങളും ഇന്ന് കാലത്ത് 10 മണിക്ക് ഉത്തരവും കഴുക്കോലും ഉയര്‍ത്തുന്ന വിവരവും ഒപ്പം സഹായഭ്യാര്‍ത്ഥനയും സാദിഖലി ശിഹാബ് തങ്ങളെ അറിയിക്കാനുമായാണ് ക്ഷേത്രം ട്രസ്റ്റി കെ,ആര് രാമനുണ്ണി നമ്പൂതിരി. പുനര്‍നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്, സെക്രട്ടറി കെ.ജയപ്രകാശന്‍,കെ വാസു. എംപി കുമാരു, പിഐ മനോജ്, എസ്പി ബാബു, എന്നിവര്‍ ഇന്നലെ കാലത്ത് പാണക്കാട്ട് എത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുമായി ക്ഷേത്രം ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു.
ക്ഷേത്രം അഗ്നിക്കിരയായ വിവരം കേട്ട ഉടനെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. പുനര്‍നിര്‍മാണത്തിനു തങ്ങളാല്‍ കഴിയുന്ന എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മതമൈത്രിക്ക് കനപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരാണ് പാണക്കാട് കുടുംബം എന്നും ക്ഷേത്രം കത്തിയപ്പോള്‍ പാണക്കാട് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിന്തുണ ഏറെ കരുത്തായെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. മതമൈത്രിക്ക് കേളികേട്ട മലപ്പുറം ജില്ലയില്‍ മതമൈത്രിയിലൂടെ ക്ഷേത്ര നിര്‍മാണത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. റമസാനു ശേഷം ക്ഷേത്ര സഹായത്തിനു പദ്ധതി ആവിഷ്കരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേരളത്തില്‍ പുഴയില്‍ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണിത്. ആസാമിലെ ബ്രഹ്മ പുത്രനദിയിലാണ് ഇതു പോലെ മറ്റൊരു ക്ഷേത്രമുള്ളത്. 2013 മാര്‍ച്ച് 2ന് ഉണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. അന്ന് ദീപാരാധന കഴിഞ്ഞ് ക്ഷേത്രം അടച്ച ശേഷം രാത്രി 8 മണിയോടെയാണ് തീപിടിക്കുന്നത് കണ്ടത്. ദീപാരാധനയുടെ തിരിയില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേല്‍ക്കൂട് ആണ് കത്തിയത്.
തുടര്‍ന്ന് നടന്ന സ്വര്ണപ്രശ്നത്തില് ക്ഷേത്രം പൂര്‍ണമായി പുനര്‍നിര്‍മിക്കണമെന്ന് കണ്ടെത്തുകയായിരുന്നു. ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഒരുകോടി 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനു അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. 80 ലക്ഷം രൂപ ഇതിനകം സര്‍ക്കാറില്‍ നിന്നും ലഭിച്ചുവെങ്കിലും സര്‍ക്കാറിന്റെ കണക്കിനേക്കാളും വന്‍ തുകയാണ് പുനര്‍നിര്‍മാണത്തിനു ചെലവ് വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. തേക്ക്, ചെമ്പോട് തുടങ്ങിയവയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 16000 ക്യൂബിക് തേക്ക് വാങ്ങുന്നതിനു സര്‍ക്കാര്‍ എസ്റ്റിമേറ്റിനേക്കാളും ഒരു കോടി രൂപ അധികം വേണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. 70 ലക്ഷം രൂപ ഭക്തജനങ്ങളില്‍ നിന്നും ഇതിനകം പിരിഞ്ഞു കിട്ടിയിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും എസ്റ്റിമേറ്റിലെ ബാക്കി തുക ലഭിച്ചാലും ബാക്കി തുക കണ്ടെത്തേണ്ടി വരും. 2015 സപ്തമ്പര്‍ 4നാണ് ക്ഷേത്ര പുനര്‍നിര്‍മാണം തുടങ്ങിയത്. ശ്രീകോവില്‍ പടവ് ഉയരം കഴിഞ്ഞു. ഉത്തരവും കഴുക്കോലും നാട്ടുന്ന പ്രവര്‍ത്തിക്ക് ഇന്ന് ക്ഷേത്രം തന്ത്രി കൈനിക്കര തെക്കെമഠത്തില്‍ രാമന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ തുടക്കം കുറിക്കും.തുടര്‍ന്ന് ചെമ്പോട് വിരിക്കല്‍ തുടങ്ങും. ഒരു ചതുരശ്ര അടി ചെമ്പോടിനു 500 രൂപ പ്രകാരം ഭക്തജനങ്ങളില്‍ നിന്നും സമര്‍പ്പണമായി സ്വരൂപിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india20 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News21 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

