Connect with us

Video Stories

സഊദിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ വന്‍ കൂട്ടക്കുരുതിക്ക് പദ്ധതിയിട്ട ഭീകര സംഘം അറസ്റ്റില്‍

Published

on

റിയാദ്: സഊദി, യു.എ.ഇ ഫുട്‌ബോള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുളള ഐ.എസ് ഭീകരരുടെ ശ്രമം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. വന്‍ കൂട്ടക്കുരുതിയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത്. പദ്ധതി തയ്യാറാക്കിയ രണ്ട് ഐ.എസ് ഭീകര സംഘങ്ങളെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘത്തില്‍ പാക്കിസ്താനികള്‍ ഉള്‍പ്പെട്ട നാലംഗ സംഘവും ഉള്‍പ്പെടും. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 11 ന് ചൊവ്വാഴ്ച രാത്രിയായിരുന്നു ഫുട്‌ബോള്‍ മത്സരം. ബോംബുകള്‍ നിറച്ച വാഹനം സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗില്‍ എത്തിച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഭീകരര്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി ഫുട്‌ബോള്‍ മത്സരത്തിന് രണ്ട് ദിവസം മുമ്പ് സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു. ഇത് കണക്കിലെടുത്ത് വന്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് മത്സരം നടന്നത്. ഇതോടൊപ്പം ഭീകരര്‍ക്കെതിരെ തിരിച്ചല്‍ ശക്തമാക്കി. തുടര്‍ന്നാണ് ഭീകര സംഘത്തെ സുരക്ഷാ വകുപ്പ്പിടികൂടിയതെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

രണ്ട് പാക്കിസ്താനികളും സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടങ്ങിയ ഭീകര സംഘമാണ് ജിദ്ദയില്‍ അറസ്റ്റിലായത്. സാലിമാന്‍ അറാബ് ദീന്‍, ഫര്‍മാനുല്ല നഖ്ഷബന്ദ് ഖാന്‍ എന്നീ പാക്കിസ്താനികളും ഹസ്സാന്‍ അബ്ദുല്‍കരീം ഹാജ് മുഹമ്മദ് (സിറിയ), അബ്ദുല്‍അസീം അല്‍താഹിര്‍ അബ്ദുല്ല ഇബ്രാഹിം (സുഡാന്‍) എന്നിവരാണ് ജിദ്ദയില്‍ ഭീകരാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ വകുപ്പൊരുക്കിയ കെണിയില്‍ കുടുങ്ങിയത്.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending