Views
വിവാദങ്ങള്‍ വിട്ടൊഴിയാതെ; പ്രണയകുടീരം
ന്യൂഡല്‍ഹി: സംഗീത് സോമിന് പിന്നാലെ, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി വിനയ് കത്യാര്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പിടിച്ചടക്കും മുമ്പ് താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്റെ വാദം. ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തീവ്രഹിന്ദു നിലപാടുകള്‍ക്ക് പേരു കേട്ട കത്യാര്‍.
‘തേജോമഹാല എന്നറിയപ്പെട്ടിരുന്ന ക്ഷേത്രമായിരുന്നു താജ്മഹല്‍. അത് തകര്‍ത്ത് ഷാജഹാന് താജ്മഹല്‍ പണിയും മുമ്പ് ശിവക്ഷേത്രമായിരുന്നു. താജ്മഹല്‍ പൊളിക്കണമെന്നല്ല ഞാന്‍ പറയുന്നത്’ – അദ്ദേഹം പറഞ്ഞു. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ കളങ്കമാണെന്നും അത് നിര്‍മിച്ചത് ദേശദ്രോഹികളാണെന്നുമുള്ള സംഗീത് സോമിന്റെ പ്രസ്താവനയുണ്ടാക്കിയ പുകിലുകള് കെട്ടടങ്ങും മുമ്പാണ് കത്യാറും വിവാദത്തിന് ചൂടുപകര്‍ന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചും അഭിമുഖത്തില്‍ കത്യാര്‍ മനസ്സു തുറന്നു. സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സോംനാഥ് ക്ഷേത്രത്തില്‍ ചെയ്ത പോലെ മറ്റു പോംവഴികളും തങ്ങള്‍ക്ക് മുമ്പിലുണ്ട്. രാമക്ഷേത്രത്തിനു വേണ്ട ജോലി ചെയ്യാന്‍ സന്നദ്ധമാണ്. ആദ്യ നിലയ്ക്കു വേണ്ടിയുള്ള അസംസ്കൃത വസ്തുക്കളും തയാറാണ്- അദ്ദേഹം വ്യക്തമാക്കി.
സംഗീത് സോമിന് ആറാം ക്ലാസിലെ പാഠപുസ്തകം നല്‍കൂ: ജാവേദ് അക്തര്‍
ചരിത്രത്തെ കുറിച്ച് ഒന്നുമറിയാത്ത സംഗീത് സോമിന് ആറാം ക്ലാസിലെ പാഠപുസ്തകം നല്‍കൂവെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍. താജ്മഹല്‍ ഇന്ത്യയുടെ കളങ്കമാണെന്ന സോമിന്റെ പ്രസ്താവനയോടാണ് അക്തറിന്റെ പ്രതികരണം. ജഹാംഗീറിന്റെ കാലത്ത് ശരാശരി ഇന്ത്യയ്ക്കാര്‍ ഇംഗ്ലീഷുകാരേക്കാള്‍ മികച്ച രീതിയില്‍ ജീവിതം നയിച്ചിരുന്നതായി ചരിത്രകാരന് ഡോ. തോമസ് റാവു എഴുതിയ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
കലണ്ടറില്‍ താജ്്മഹല്‍ ഉള്‍പ്പെടുത്തി
ലക്നോ: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 2018 വര്‍ഷത്തേക്കുള്ള കലണ്ടറില്‍ ഇടംപിടിച്ച് ചരിത്ര സ്മാരകമായ താജ്മഹല്‍. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് കലണ്ടര്‍ പുറത്തിറക്കുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള പുസ്തകത്തില്‍ നിന്ന് താജ്്മഹലിനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. താജ് മഹലിനെതിരെ ബി.ജെ.പി എം.എല്‍.എ സംഗീത് സോമും ബി.ജെ.പി എം.പി വിനയ് കത്യാറും നടത്തിയ പരാമര്‍ശങ്ങളില്‍ വിവാദങ്ങള്‍ ചൂടു പിടിപ്പിക്കുന്നതിനിടെയാണ് പുതിയ കലണ്ടര്‍ പുറത്തുവരുന്നത്. ജൂലൈ മാസത്തിനു മുകളിലാണ് താജ്മഹലിന്റെ ചിത്രമുള്ളത്.
ക്ഷേത്രമല്ലെന്ന് കോടതിയില്‍ എ.എസ്.ഐ
താജ്മഹല്‍ ക്ഷേത്രമാണെന്ന വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്. ഐ)യുടെ നിലപാട്. ഓഗസ്റ്റ് ആദ്യവാരത്തിലാണ് താജ്മഹല്‍ ക്ഷേത്രമല്ലെന്നും അതൊരു ശവകുടീരമാണെന്നും എ.എസ്.ഐ ആദ്യമായി കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. പ്രാദേശിക കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് 1920 മുതല്‍ താജ്മഹല്‍ സംരക്ഷിച്ചു പോരുന്നതെന്നും എ.എസ്.ഐ ആഗ്ര ജില്ലാ കോടതിയെ അറിയിച്ചിരുന്നു.
താജ്മഹലില്‍ ക്ഷേത്രമുണ്ട് എന്നതിന് തെളിവില്ലെന്ന് 2015 നവംബറില്‍ ലോക്സഭയില്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് രാജ്യത്തെ പുരാവസ്തു സൂക്ഷിപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എ.എസ്.ഐയും നല്‍കിയിട്ടുള്ളത്.
2015ലാണ് താജ്മഹല്‍ ശിവക്ഷേത്രമാണ് എന്ന് അവകാശപ്പെട്ട് ഏതാനും അഭിഭാഷകര്‍ ആഗ്ര ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. തേജോ മഹാല എന്നാണ് ക്ഷേത്രത്തിന്റെ പേരെന്നും ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഹര്‍ജിയില്‍ കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും എ.എസ്.ഐക്കും സര്‍ക്കാര്‍ നോട്ടീസയച്ചിരുന്നു.
1920 ഡിസംബര്‍ 20നാണ് താജ്മഹല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്ന് സത്യവാങ്മൂലത്തില്‍ എ.എസ്.ഐ ചൂണ്ടിക്കാട്ടി. താജ്മഹലുമായി ബന്ധപ്പെട്ട് 1904 മുതലുള്ള ബ്രിട്ടീഷ് രേഖകളും കൈവശമുണ്ടെന്ന് എ.എസ്.ഐ അറിയിച്ചിട്ടുണ്ട്.
12ാം നൂറ്റാണ്ടില്‍ (1212 എ.ഡി) രാജ് പരമാര്‍ദി ദേവാണ് ആഗ്രയില്‍ തേജോ മഹാലയ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് അഭിഭാഷകനായ ഹരിശങ്കര്‍ ജെയ്നും സഹപ്രവര്‍ത്തകരും നല്കിയ ഹര്‍ജിയില്‍ അവകാശപ്പെടുന്നത്. ഇതാണ് ഇന്ന് താജ്മഹലായി അറിയപ്പെടുന്നത്. ജെയ്പൂര്‍ രാജാവായിരുന്ന രാജാ മാന്‍സിങിനാണ് ഈ ക്ഷേത്രം പരമ്പരാഗത സ്വത്തായി ലഭിച്ചത്. അതിന് ശേഷം രാജാ ജെയ്സിങും അതിനു ശേഷം മുഗള്‍ ഭരണകാലത്ത് ഷാജഹാനും ഇത് ഏറ്റെടുക്കുകയായിരുന്നു. ഷാജഹാന്റെ ഭാര്യ മുംതാസിന്റെ മരണ ശേഷം ഇത് അവരുടെ സ്മാരകമാക്കി മാറ്റുകയായിരുന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ ഇസ്ലാമിക വാസ്തുശില്‍പ്പ പ്രകാരം പുനര്‍നിര്‍മിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
ചരിത്രം
ഭാര്യയായ മുംതാസ് ബീഗത്തിന്റെ ഓര്‍മയ്ക്കായി യമുനാ തീരത്ത് മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് പണിത സ്മാരകമാണ് താജ്മഹല്‍ എന്നാണ് ചരിത്രം. 1631ല്‍ ആരംഭിച്ച നിര്‍മാണം രണ്ടു പതിറ്റാണ്ട് നീണ്ടു. വര്‍ഷം പ്രതി 80 ലക്ഷത്തോളം പേരാണ് താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നത്.
യോഗിയുടെ വിരോധം
താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.’ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ രാഷ്ട്ര പ്രതിനിധികള്‍ക്ക് താജ്മഹലിന്റെയോ മിനാരങ്ങളുടെയോ മാതൃകകള്‍ അല്ല പാരിതോഷികമായി നല്‍കേണ്ടത്. അതിന് ഇന്ത്യന്‍ സംസ്കാരവവുമായി ബന്ധമൊന്നുമില്ല. മോദി വിദേശത്തു പോകുമ്പോഴും വിദേശ പ്രസിഡണ്ടുമാര്‍ ഇന്ത്യയില്‍ വരുമ്പോഴും അദ്ദേഹം ഭഗവത് ഗീതയോ രാമായണമോ ആണ് സമ്മാനമായി നല്‍കാറുള്ളത്’
യോഗി ആദിത്യനാഥ് 2017 ജൂണ്‍ 16ന് നടത്തിയ പ്രസ്താവന.
രാഷ്ട്രീയം
ബാബറി മസ്ജിനെ പോലെ ആഗ്രയെയും വിവാദത്തില്‍ കുടുക്കുക എന്നതാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ലക്ഷ്യം. വരാനിരിക്കുന്ന യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണവും ബി.ജെ.പി ലക്ഷ്യമിടുന്നു. അടുത്ത മാസമാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍.
ടൂറിസം
2016
പ്രണയകുടീരം
സന്ദര്‍ശിച്ച ഇന്ത്യയ്ക്കാര്‍ –
55.5 ലക്ഷം
വിദേശികള്‍ – 6.9 ലക്ഷം
2015
58.4 ലക്ഷം ഇന്ത്യക്കാര്‍
6.7 ലക്ഷം വിദേശികള്‍
2014
53.8 ലക്ഷം ഇന്ത്യക്കാര്‍
6.9 ലക്ഷം വിദേശികള്‍
2013
50.9 ലക്ഷം ഇന്ത്യക്കാര്‍
7.4 ലക്ഷം വിദേശികള്‍
2015-16ല്‍ പ്രവേശന ടിക്കറ്റില്‍ നിന്നു മാത്രമുള്ള വരുമാനം; 2388.83 കോടി രൂപ
ഇതേ വര്‍ഷം സംരക്ഷണത്തിനായി ചെലവഴിച്ചത് 366.60 കോടി രൂപ.
2017ല്‍ ഒക്ടോബറില്‍ യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന്് താജ്മഹലിനെ നീക്കി.
യു.പി ടൂറിസം മാപ്പില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍
അവലംബം: യു.പി ടൂറിസം
ആദിത്യനാഥ് മുഖ്യപൂജാരിയായ ഗോരഖ്പൂരിലെ ഗോരഖ്പീഠ് പുസ്തകത്തില്‍ ഇടംപിടിക്കുകയും ചെയ്തു.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala21 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india22 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala20 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

