Connect with us

News

മൊറോക്കന്‍ പതാക വീശി ശൈഖ് തമീം; വിജയമാഘോഷിച്ച് അറബ് ലോകവും വടക്കേ ആഫ്രിക്കയും

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു.

Published

on

അശ്റഫ് തൂണേരി/ദോഹ

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നാമത് ഗോള്‍ കൂടി മൊറോക്കോ സ്പെയിന്‍ വലകുലുക്കി പായിച്ചപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എഴുന്നേറ്റു നിന്നു. ആഹ്ലാദത്തോടെ തംപ്സ് അപ് അടയാളം കാണിച്ചു. പിന്നീട് മകളുടെ കൈയ്യില്‍ നിന്ന് മൊറോക്കന്‍ പതാക വാങ്ങി വീശി. പിന്നീട് നിറചിരിയോടെ ഇടതു നെഞ്ചിലും വലതു നെഞ്ചിലും കൈവെച്ച് വീണ്ടുമൊരു തംപ്സ് അപ്. എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സകുടുംബം കളി കാണാനെത്തിയ അമീറിന് തൊട്ടരികിലായി ഉണ്ടായിരുന്ന പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയും വിജയത്തില്‍ ആവേശഭരതിനായി. മൊറോക്കോയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചുവന്ന ഗൗണണിഞ്ഞെത്തിയ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും അമീറിന്റെ മാതാവുമായ ശൈഖ് മൗസ ബിന്‍ത് നാസറും എഴുന്നേറ്റ് നിന്നു. ഇരുവരും കൈയ്യടിച്ച് സ്റ്റേഡിയങ്ങളിലെ ആരവങ്ങളില്‍ ലയിച്ചു.

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന നിലയില്‍ അറബ് ആഫ്രിക്കന്‍ മേഖലയില്‍ തെരുവുകളിലെ ആഹ്ലാദപ്രകടനങ്ങള്‍ തുടരുകയാണ്. ബഗ്ദാദ് മുതല്‍ തൂനിസ് വരെയുള്ള അറബികള്‍ തെരുവുകളില്‍ ആഘോഷിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പല നഗരങ്ങളും സ്തംഭിപ്പിക്കുമാറാണ് ആഹ്ലാദപ്രകടനമെന്നും വീടുകളിലും പതാക വീശി ഐക്യദാര്‍ഢ്യമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.
അതിനിടെ തങ്ങളുടെ വിജയം ഫലസ്തീന് സമര്‍പ്പിക്കുന്നതായി മൊറോക്കോ വ്യക്തമാക്കി. സ്പെയിനെതിരെ ഗോള്‍ നേടിയ ശേഷം മൈതാനത്ത് ആഹ്ലാദം പ്രകടിപ്പിച്ച താരങ്ങള്‍ വരി നിന്ന് ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അറബ് ലോകത്തെ വിവിധ രാഷ്ട്രനേതാക്കള്‍ മൊറോക്കോയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും രംഗത്തെത്തി.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതി, ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍ദ്ബീബ, ജോര്‍ദ്ദാന്‍ രാജ്ഞി റാനിയ അല്‍അബ്ദുല്ല, സുഡാനിലെ ഡെപ്യൂട്ടി റൂളിംഗ് കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ എന്നിവരെല്ലാം മൊറോക്കന്‍ ടീമിനെ അഭിനന്ദിച്ചു. ‘ഭൂഖണ്ഡത്തിലെ സിംഹങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു. കൊള്ളാം മൊറോക്കോ, നിങ്ങള്‍ അത് വീണ്ടും വിജയിച്ചിരിക്കുന്നു.” ജോര്‍ദാനിലെ രാജ്ഞി റാനിയ അല്‍അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. ‘സിംഹങ്ങള്‍ക്ക് നന്ദി, അറബ്, ആഫ്രിക്കന്‍ ആരാധകര്‍ക്ക് അഭിനന്ദനങ്ങള്‍’ ഹംദാന്‍ ദഗാലോ ട്വീറ്റ് ചെയ്തു.

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു. സന്തോഷപ്രകടനത്തിനായി തെരുവില്‍ കണ്ടപ്പോള്‍ ഞങ്ങളുടെ പഴയ വഴക്ക് മറന്നുവെന്നും ഇബ്രാഹിം വ്യക്തമാക്കി. ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന് പുറത്തും സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ടൗണ്‍, പേള്‍ഖത്തര്‍ തുടങ്ങിയ പ്രദേശങ്ങളിലും അല്‍ബിദ ഫാന്‍ഫെസ്റ്റിവലിലും മൊറോക്കന്‍ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തി. ഡ്രംസ് അടിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും തെരുവുകള്‍ സജീവമായി. റോഡുകളില്‍ ഹോണ്‍മുഴക്കി വേഗം കുറച്ച് വാഹനമോടിച്ചും ആഘോഷമുണ്ടായി. കൊളോണിയല്‍ കാലത്ത് മൊറോക്കോയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന സ്പെയിനിനെയാണ് തങ്ങള്‍ പരാജയപ്പെടുത്തിയെന്ന വികാരവും വിജയഭേരിയുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെതിരെ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് കടന്നത്.സ്പെയിന്റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി ശക്തമായ കൊടുത്തതോടെയാണ് മത്സരം എക്സ്ട്രാടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കുമായി ദീര്‍ഘിച്ചത്. ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന അവസാന ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ. 1990ല്‍ കാമറൂണിനും 1994-ല്‍ നൈജീരിയയ്ക്കും 2012-ല്‍ ഘാനയ്ക്കും ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നാലാമത്തെ ടീമും മൊറോക്കോയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending