Connect with us

News

മൊറോക്കന്‍ പതാക വീശി ശൈഖ് തമീം; വിജയമാഘോഷിച്ച് അറബ് ലോകവും വടക്കേ ആഫ്രിക്കയും

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു.

Published

on

അശ്റഫ് തൂണേരി/ദോഹ

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നാമത് ഗോള്‍ കൂടി മൊറോക്കോ സ്പെയിന്‍ വലകുലുക്കി പായിച്ചപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എഴുന്നേറ്റു നിന്നു. ആഹ്ലാദത്തോടെ തംപ്സ് അപ് അടയാളം കാണിച്ചു. പിന്നീട് മകളുടെ കൈയ്യില്‍ നിന്ന് മൊറോക്കന്‍ പതാക വാങ്ങി വീശി. പിന്നീട് നിറചിരിയോടെ ഇടതു നെഞ്ചിലും വലതു നെഞ്ചിലും കൈവെച്ച് വീണ്ടുമൊരു തംപ്സ് അപ്. എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സകുടുംബം കളി കാണാനെത്തിയ അമീറിന് തൊട്ടരികിലായി ഉണ്ടായിരുന്ന പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയും വിജയത്തില്‍ ആവേശഭരതിനായി. മൊറോക്കോയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചുവന്ന ഗൗണണിഞ്ഞെത്തിയ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും അമീറിന്റെ മാതാവുമായ ശൈഖ് മൗസ ബിന്‍ത് നാസറും എഴുന്നേറ്റ് നിന്നു. ഇരുവരും കൈയ്യടിച്ച് സ്റ്റേഡിയങ്ങളിലെ ആരവങ്ങളില്‍ ലയിച്ചു.

ഖത്തര്‍ ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന നിലയില്‍ അറബ് ആഫ്രിക്കന്‍ മേഖലയില്‍ തെരുവുകളിലെ ആഹ്ലാദപ്രകടനങ്ങള്‍ തുടരുകയാണ്. ബഗ്ദാദ് മുതല്‍ തൂനിസ് വരെയുള്ള അറബികള്‍ തെരുവുകളില്‍ ആഘോഷിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പല നഗരങ്ങളും സ്തംഭിപ്പിക്കുമാറാണ് ആഹ്ലാദപ്രകടനമെന്നും വീടുകളിലും പതാക വീശി ഐക്യദാര്‍ഢ്യമുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.
അതിനിടെ തങ്ങളുടെ വിജയം ഫലസ്തീന് സമര്‍പ്പിക്കുന്നതായി മൊറോക്കോ വ്യക്തമാക്കി. സ്പെയിനെതിരെ ഗോള്‍ നേടിയ ശേഷം മൈതാനത്ത് ആഹ്ലാദം പ്രകടിപ്പിച്ച താരങ്ങള്‍ വരി നിന്ന് ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അറബ് ലോകത്തെ വിവിധ രാഷ്ട്രനേതാക്കള്‍ മൊറോക്കോയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അഭിനന്ദനമറിയിച്ചും രംഗത്തെത്തി.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതി, ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍ദ്ബീബ, ജോര്‍ദ്ദാന്‍ രാജ്ഞി റാനിയ അല്‍അബ്ദുല്ല, സുഡാനിലെ ഡെപ്യൂട്ടി റൂളിംഗ് കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ എന്നിവരെല്ലാം മൊറോക്കന്‍ ടീമിനെ അഭിനന്ദിച്ചു. ‘ഭൂഖണ്ഡത്തിലെ സിംഹങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു. കൊള്ളാം മൊറോക്കോ, നിങ്ങള്‍ അത് വീണ്ടും വിജയിച്ചിരിക്കുന്നു.” ജോര്‍ദാനിലെ രാജ്ഞി റാനിയ അല്‍അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. ‘സിംഹങ്ങള്‍ക്ക് നന്ദി, അറബ്, ആഫ്രിക്കന്‍ ആരാധകര്‍ക്ക് അഭിനന്ദനങ്ങള്‍’ ഹംദാന്‍ ദഗാലോ ട്വീറ്റ് ചെയ്തു.

സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ തൂനീഷ്യന്‍ വിജയം ഗംഭീരമായി ആഘോഷിക്കുന്ന യുവാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. തൂനിസ്, ബൈറൂത്ത്, ബഗ്ദാദ്, റമല്ല തുടങ്ങിയ വിവിധ നഗരങ്ങള്‍ ദോഹയോടൊപ്പം രാത്രി വൈകിയും വിജയാഘോഷം തുടരുകയാണ്. മൊറോക്കോയുടെ വിജയം പിണങ്ങിപ്പോയ തന്റെ ഒരു സുഹൃത്തിനെ തിരിച്ചുകിട്ടിയെന്ന് മൊറോക്കന്‍ തലസ്ഥാനമായ റാബത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം എയ്ത് ബെല്‍ഖിത് പറഞ്ഞു. സന്തോഷപ്രകടനത്തിനായി തെരുവില്‍ കണ്ടപ്പോള്‍ ഞങ്ങളുടെ പഴയ വഴക്ക് മറന്നുവെന്നും ഇബ്രാഹിം വ്യക്തമാക്കി. ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന് പുറത്തും സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ടൗണ്‍, പേള്‍ഖത്തര്‍ തുടങ്ങിയ പ്രദേശങ്ങളിലും അല്‍ബിദ ഫാന്‍ഫെസ്റ്റിവലിലും മൊറോക്കന്‍ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തി. ഡ്രംസ് അടിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും തെരുവുകള്‍ സജീവമായി. റോഡുകളില്‍ ഹോണ്‍മുഴക്കി വേഗം കുറച്ച് വാഹനമോടിച്ചും ആഘോഷമുണ്ടായി. കൊളോണിയല്‍ കാലത്ത് മൊറോക്കോയുടെ ഭൂരിഭാഗവും ഭരിച്ചിരുന്ന സ്പെയിനിനെയാണ് തങ്ങള്‍ പരാജയപ്പെടുത്തിയെന്ന വികാരവും വിജയഭേരിയുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിനിനെതിരെ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് കടന്നത്.സ്പെയിന്റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി ശക്തമായ കൊടുത്തതോടെയാണ് മത്സരം എക്സ്ട്രാടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കുമായി ദീര്‍ഘിച്ചത്. ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന അവസാന ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ. 1990ല്‍ കാമറൂണിനും 1994-ല്‍ നൈജീരിയയ്ക്കും 2012-ല്‍ ഘാനയ്ക്കും ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നാലാമത്തെ ടീമും മൊറോക്കോയാണ്.

 

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending