Connect with us

kerala

പാര്‍ട്ടി കോണ്‍ഗ്രസില്‍ കല്ലുകടിയായി കോണ്‍ഗ്രസ് പാര്‍ട്ടി

പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള പാര്‍ട്ടിക്ക് പിന്തുണയുള്ള അവശേഷിക്കുന്ന സംസ്ഥാനഘടകങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

Published

on

കെ.പി. ജലീല്‍
തിരുവനന്തപുരം

സി.പി.എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസ് ഇന്ന് കണ്ണൂരില്‍ ആരംഭിക്കുമ്പോള്‍ സമ്മേളനത്തില്‍ പ്രധാനകല്ലുകടിയാകുക കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധമാകും. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച പാര്‍ട്ടികോണ്‍ഗ്രസിനായുള്ള കരടുരേഖയില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പുബന്ധം സ്ഥാപിക്കുന്നതിനെതിരായാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതാകട്ടെ കേരളഘടകത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ്. പശ്ചിമബംഗാള്‍, ത്രിപുര പോലുള്ള പാര്‍ട്ടിക്ക് പിന്തുണയുള്ള അവശേഷിക്കുന്ന സംസ്ഥാനഘടകങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് അവിടങ്ങളിലെ നേതാക്കള്‍ വാദിക്കുന്നത്. ഇതിനോട് കേന്ദ്രഘടകത്തിലെ ജനറല്‍സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അനുകൂലനിലപാടാണുള്ളതും.എന്നാല്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള കേരളഘടകം. മാത്രമല്ല, തമിഴ്നാട് പോലെ മറ്റുപാര്‍ട്ടികളുമായുള്ള സഖ്യത്തെക്കുറിച്ചാണ് കേരളം ചര്‍ച്ചചെയ്യുന്നത്.

ഇത് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രായോഗികമല്ലെന്ന് അറിഞ്ഞിട്ടും കേരളത്തിലെ നേതാക്കള്‍ ബന്ധത്തിന് എതിരുനില്‍ക്കുകയാണ്. ഇതുസംബന്ധിച്ചാകും സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയം. അതേസമയം കേരളഘടകം മുന്നോട്ടുവെച്ചിരിക്കുന്ന പുത്തന്‍സാമ്പത്തികനയവും കേന്ദ്രനിലപാടിനും കരടുരേഖക്കും എതിരുമാണ്.

Advertisement

വന്‍കിട വ്യവസായങ്ങളെയും കെ.റെയില്‍പോലുള്ള പദ്ധതികളെയും അനുകൂലിക്കുന്നതും തൊഴിലാളികളോടൊപ്പം ഇടത്തരക്കാരെയും രമ്യപ്പെടുത്തുന്നതുമായ നിലപാടാണ് കേരളത്തിന്റേതെങ്കില്‍ കേന്ദ്രത്തിന്റേത് മറിച്ചാണ്. ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്ന അഖിലേന്ത്യാനേതൃത്വം കെ.റെയിലിനെ പൂര്‍ണമായും പിന്തുണച്ചിട്ടുമില്ല. മൊത്തത്തില്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകളാകും എണ്ണൂറിലധികം വരുന്ന പ്രതിനിധികള്‍ നടത്തുക. പ്രത്യയശാസ്ത്രം പറഞ്ഞ് മുമ്പ് സ്വന്തംനേതാവായ ജ്യോതിബസുവിന് പ്രധാനമന്ത്രിക്കസേര നിഷേധിച്ചവരാണ് കേരളത്തിലേതെന്ന് പലരും ഈയവസരത്തില്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്. അതാകട്ടെ ബി.ജെ.പിയുടെ വരവിന് ഗുണകരമാകുകയും ചെയ്തിരുന്നു. അതിന്റെ ആവര്‍ത്തനമാകും ഒരുപക്ഷേ ഇത്തവണയും കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഭവിക്കുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Published

on

By

കുന്നത്ത്പാലം : കുന്നത്ത്പാലം – മാത്തറ മുസ്‌ലിം ലീഗ് കമ്മിറ്റി സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്തറ അങ്ങാടിയിൽ വെച്ച് നടക്കുന്ന ക്യാമ്പ് എം. എ റസാഖ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദ ഡോക്ടറുടെ പരിശോധന, ഇ.സി.ജി (ഡോക്ടർ നിർദേശിക്കുന്നവർക്ക്), ബ്ലഡ് പ്രഷര്‍, പ്രമേഹ രോഗ നിര്‍ണ്ണയം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഉണ്ടായിരിക്കും. ക്യാമ്പ് രെജിസ്ട്രേഷൻ 9037574748 (ജെംഷി), 7510943356 (നൗഫല്‍), 9846660990 (ഫവാസ്)

യോഗത്തില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി ഷക്കീര്‍ സ്വാഗതം പറഞ്ഞു. ടി.പി.എം സാദിഖ്, എന്‍.കെ മുഹ്‌സിന്‍, എം. നൗഫല്‍, കെ. ഹസ്സന്‍കോയ, എം. നിസാര്‍, വി.ടി ജംഷീദ്, എം. മുഹമ്മദ് റഫീഖ്, സി.എം മുഹാദ്, സി. മിര്‍ഷാദ് പ്രസംഗിച്ചു.

Continue Reading

kerala

പന്ത്രണ്ടായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി എസ്.ബി.ഐ; രാജ്യത്താകെ 250 പുതിയ ശാഖകളും തുറക്കും

Published

on

നടപ്പ് സാമ്പത്തിക വർഷത്തിൽ വിവിധ തസ്തികകളിലായി ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും, രാജ്യത്തുടനീളം 250-ഓളം പുതിയ ശാഖകൾ ആരംഭിക്കാനും പദ്ധതിയിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ബാങ്ക് ചെയർമാൻ സി.എസ്. ഷെട്ടിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിരമിക്കലുകളും പുതിയ പ്രവർത്തന ആവശ്യകതകളും അനുസരിച്ച് റിക്രൂട്ട്മെന്റ് കണക്കുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെങ്കിലും, സാമ്പത്തിക വർഷാവസാനത്തോടെ ലക്ഷ്യമിട്ട 12,000 നിയമനങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ക്ലാറിക്കൽ, ഓഫീസർ തസ്തികകളിലാകും പ്രധാനമായും ഈ വർഷത്തെ നിയമനങ്ങൾ നടക്കുക. കഴിഞ്ഞ വർഷം 1,500 സ്പെഷ്യലിസ്റ്റ് ഐ.ടി ഓഫീസർമാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നുവെങ്കിലും, ഈ വർഷം ഐ.ടി വിഭാഗത്തിൽ അത്രയധികം വലിയ തോതിലുള്ള നിയമനങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ജീവനക്കാരുമായി രാജ്യത്തെ മുൻനിര തൊഴിലുടമ

നിലവിലെ കണക്കുകൾ പ്രകാരം 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള എസ്.ബി.ഐ, രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒന്നാണ്. ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം മാത്രം വിവിധ വിഭാഗങ്ങളിലായി 25,633 നിയമനങ്ങളാണ് ബാങ്ക് പൂർത്തിയാക്കിയത്. ഇതിൽ 4,640 ഓഫീസർമാരും, 19,340 അസോസിയേറ്റുകളും, 1,653 കരാർ ജീവനക്കാരും ഉൾപ്പെടുന്നു. പുതിയ ശാഖകളുടെ കടന്നുവരവോടെ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്.

Advertisement
Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

Published

on

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.

സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.

ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.

സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.

Advertisement

ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.

സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.

ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.

മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.

Advertisement

എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.

വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.

പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.

Advertisement
Continue Reading

Trending