Culture
ലോയ കേസ്: ഉത്തരമില്ലാതെ ഒരുപാട് ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇതുവരെ ഉയര്‍ന്നുവന്ന ഒരുപിടി ചോദ്യങ്ങളാണ് ഉത്തരമില്ലാതെ കുഴിച്ചു മൂടപ്പെടുന്നത്.
കാരവന് മാഗസിന് പുറത്തു വിട്ട റിപ്പോര്‍ട്ടിലും ഇതിനു ശേഷം പുറത്തുവന്ന വിവരങ്ങളിലും ജഡ്ജ് ലോയയുടെ മരണത്തില്‍ ദുരൂഹത തോന്നിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. എന്നാ ല്‍ മരണം സ്വാഭാവികമാണെന്നും അന്വേഷണം പോലും ആവശ്യമില്ലെന്നും പരമോന്നത നീതിപീഠം തന്നെ നിലപാട് സ്വീകരിക്കുമ്പോള്‍ നീതിയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടുകയാണ് ചെയ്യുന്നത്.
ഹൃദയാഘാതമാണ് ജഡ്ജ് ലോയയുടെ മരണ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ചവിട്ടു പടികള്‍ കയറിയാണ് ലോയ ആസ്പത്രിയില്‍ എത്തിയതെന്നും ആരോഗ്യസ്ഥിതി മോശമായ ഒരാള്‍ക്ക് എങ്ങനെ ഇത് സാധ്യമാവുമെന്നുമായിരുന്നു ഒരു ചോദ്യം. വിദഗ്ധ ചികിത്സക്കെന്ന പേരില്‍ രാത്രിതന്നെ മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റിയെന്നും ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു ലോയയുടെ മരണമെന്നാണ് ആസ്പത്രി രേഖകളില്‍ പറയുന്നത്.
എന്നാല്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ ലോയ മരിച്ചതായി നാഗ്പൂരിലെ ഒരു ആര്.എസ്.എസ് നേതാവ് ലോയയുടെ കുടുംബത്തെ വിളിച്ചറിയിച്ചിരുന്നു. വിവരം അറിഞ്ഞ് ലോയയുടെ കുടുംബം നാഗ്പൂരിലേക്ക് പുറപ്പെട്ടെങ്കിലും ഇവര്‍ എത്തും മുമ്പു തന്നെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. കുടുംബത്തിന്റെ അനുമതി പത്രം പോലും വാങ്ങാതെ എങ്ങനെ പോസ്റ്റ്മോര്‍ട്ടം നടത്തി എന്നതായിരുന്നു മറ്റൊരു ചോദ്യം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുകളില്‍നിന്ന് ഇടപെടല്‍ ഉണ്ടായി എന്ന് ആസ്പത്രി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. പേരിനു മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടന്നതെന്നും ശരിയായ രീതിയിലുള്ള പരിശോധന നടന്നിട്ടില്ലെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
അമിത് ഷാ പ്രതിയായ കേസില്‍ നിശ്ചിതരീതിയില്‍ വിധി പ്രസ്താവിക്കാന്‍ ജഡ്ജ് ബി.എച്ച് ലോയക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തലും ഇതുവരെ അന്വേഷണ വിധേയമായിട്ടില്ല.
ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിയാണ് കോഴ വാഗ്ദാനം ചെയ്തതെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ജുഡീഷ്യറിയെ ആഴത്തില്‍ ബാധിച്ചിട്ടുള്ള അഴിമതിയുടെ വികൃത മുഖം വെളിപ്പെടുത്തുന്നതായിരുന്നു.ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.
മാത്രമല്ല, ജഡ്ജ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രത്യേക താല്പര്യം കാണിച്ചുവെന്ന് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വ നീക്കമായിരുന്നു നാല് മുതിര്‍ന്ന ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായത്.
Recent PILs
1. Bring back Kohinoor
2. National Anthem before movies
3. Ban Santa-Banta Jokes
4. Criminalise porn watching
5. Mandatory YogaSC issued notice, heard arguments at length in some passed interim orders. But seeking investigation into death of a judge is frivolous. https://t.co/uuakn5DOAx
— Apar (@aparatbar) April 19, 2018
ഇപ്പോഴത്തെ കോടതി വിധിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ് അന്ന് നാല് മുതിര്‍ന്ന ജഡ്ജിമാരും ഉന്നയിച്ചത്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരായ ബോംബെ ലോയേഴ്സ് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വിധി അന്തിമമെന്ന് വിധിന്യായത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഫലത്തില്‍ ജഡ്ജ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളെല്ലാം ഉത്തരം കിട്ടാതെ അവസാനിച്ചേക്കും.
Film
റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍
മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന് ജിതിന് കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന് തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന് ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
Film
ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍
ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന് തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.
കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.
ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്ഞ്ചേഴ്സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

