Connect with us

Article

പൊളിഞ്ഞുവീണത് ഗുജറാത്ത് മോഡല്‍ നുണ

ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം

Published

on

അഡ്വ. ഫൈസല്‍ ബാബു

അത്യഗാധമായ ദുഃഖത്തോടെയാണ് ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള വാര്‍ത്ത കേട്ടത്. നൂറ്റാണ്ട് പഴക്കമുള്ള മോര്‍ബിയിലെ തൂക്കുപാലം മരണത്തിലേക്കുള്ള പാതയായപ്പോള്‍, പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമടക്കം 142 പേര്‍ താഴെവീണ് മുങ്ങിപ്പൊന്തി നിലവിളിക്കുന്ന ദൃശ്യം തല്‍സമയം ലോകരുടെ ഹൃദയം തൊട്ടു. ഒരുകാര്യം പ്രഥമ ദൃഷ്ട്യാല്‍ പറയാന്‍ പറ്റും; ബി.ജെ.പി ഭരണത്തിന്റെ അഴിമതിയും കഴിവുകേടും മുതലാളിത്ത ദാസ്യവും ഒരുപറ്റം സാധാരണ മനുഷ്യരെ നദിയിലെറിഞ്ഞ് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന്. ഒരേസമയം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്‌കൊണ്ട് ഡബ്ള്‍ എന്‍ഞ്ചിന്‍ സര്‍ക്കാര്‍ എന്നാണ് ബി. ജെ.പി മന്ത്രിമാര്‍ സ്വയം പരിചയപ്പെടുത്താറുള്ളത്. അധികാരത്തിന്റെ ലഹരി നല്‍കുന്ന വെറും ഗര്‍വാണ് ഈ പറച്ചില്‍. തങ്ങളുടെ ഉറ്റവരെവിടെ എന്ന് ചോദിച്ച് ബന്ധുക്കള്‍ വിലപിക്കുമ്പോള്‍ തടാകത്തില്‍ ബോട്ടിംഗ് നടത്തുന്ന ലാഘവത്തോടെ തപ്പിക്കളിക്കുകയായിരുന്നു സുരക്ഷാവേഷമണിഞ്ഞവര്‍, ഒരു ഫലവുമില്ലാതെ. ‘ഇത്രവലിയ ദുരന്തം തല്‍സമയം കണ്ടിട്ട് ആംബുലന്‍സ് പോലും പെട്ടെന്ന് എത്തിയില്ല. വൈകി വന്ന ആംബുലന്‍സുകള്‍ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെട്ട് പിന്നെയും ഏറെ സമയമെടുത്തു. ഈ ഘട്ടത്തിലും റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് പോലും ആവശ്യത്തിന് ഉണ്ടായിരുന്നില്ല’- ദുരന്ത മുഖത്ത്‌നിന്ന് രക്ഷപ്പെട്ട യശ്വന്ത്‌സിംഗ് ദോദിയ മാധ്യമങ്ങളോട് പറഞ്ഞു. തന്ത്രപ്രധാനമായ സ്ഥലത്ത് അപകടം സംഭവിച്ചിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സേന എത്തുന്നത്. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പൂജ്യം മാര്‍ക്കാണ് ഗുജറാത്തിന് എന്ന് ചുരുക്കം.

ഗുജറാത്തുകാരനായ പ്രധാനമന്ത്രി സംസ്ഥാനത്തുണ്ടായിട്ടും പിന്നെയും രണ്ട് ദിവസം വൈകിയാണ് എത്തിയത്. സ്വന്തം ജനത ശ്വാസംമുട്ടി മരിക്കുമ്പോഴും മോദി വരാന്‍ വൈകിയതിന്റെ കാരണം പരതണ്ട. നല്ലോണം ഒരുക്കണം. അതുകൊണ്ട് ഇമേജ് മാനേജ്‌മെന്റ് ഗ്രൂപ്പ് പെട്ടെന്ന് സമ്മതം കൊടുക്കില്ല. പി.ആര്‍ ഗ്രൂപ്പാണല്ലോ ‘ശുഭനേരം’ നിശ്ചയിക്കുന്നത്. ചിട്ടപ്പെടുത്തിയ തിരക്കഥയില്‍, അമ്മയെ വണങ്ങല്‍ മുതല്‍ അന്താരാഷ്ട്ര ഇടങ്ങള്‍ വരെ ഷൂട്ടിംഗ് ലൊക്കേഷനായി സങ്കല്‍പ്പിച്ച് നിറഞ്ഞാടി അഭിനയിക്കുന്ന ഒരാളാണ് ഇപ്പോള്‍ പ്രധാനമന്ത്രി. അപ്പോള്‍ മറുത്തൊന്നും പ്രതീക്ഷിക്കരുത്.

മരിച്ചവരെ മോര്‍ച്ചറിയിലാക്കി
മതിലിന് ചായം പൂശുന്ന നാട്

മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയുടെ മുന്നില്‍ വന്ന് ബന്ധുക്കള്‍ വിവരങ്ങള്‍ തേടുമ്പോള്‍ മോര്‍ബി ഗവ. ആശുപത്രിയിലെ അധികൃതര്‍ക്ക് ഉത്തരം പറയാന്‍ പറ്റുന്നില്ല. മോദിയുടെ വരവില്‍ അവര്‍ തിരക്കിലായിരുന്നു. മിനുക്ക് പണിയുടെ വന്‍ തിരക്ക്. പുതിയ കിടക്കകള്‍ വിരിച്ചും ഫര്‍ണിച്ചറുകള്‍ നിരത്തിയും ഫാനും ലൈറ്റും ഘടിപ്പിച്ചും ഭിത്തിയില്‍ ചായം തേച്ചും തിരക്കോട് തിരക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തുമ്പോള്‍ ‘പശ്ചാത്തലഭംഗി’ ഉറപ്പുവരുത്താന്‍ മുകളില്‍നിന്ന് ഉത്തരവുണ്ടാകും. മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളായി മോര്‍ബി സര്‍ക്കാറാശുപത്രിയുടെ മോര്‍ച്ചറിയില്‍ നിറഞ്ഞപ്പോള്‍, തിരിച്ചറിയാന്‍ പറ്റാതെ, തങ്ങളുടെ പ്രിയപ്പെട്ടവരെവിടെ എന്നന്വേഷിക്കുന്ന ബന്ധുക്കളുടെ കണ്ണുനീര്‍ ഒരു നേരിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മറ്റൊന്നുമല്ല; ഗുജറാത്തിന്റെ പ്രാഥമികാരോഗ്യ സൂചികയും പൂജ്യത്തിലാണ്.

കാര്യക്ഷമത ഒന്നിലുമില്ല

ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടൂറിസം വകുപ്പ് മോര്‍ബി പാലത്തെ പരിചയപ്പെടുത്തുന്നത്. ഒരേ സമയം 100 പേര്‍ മാത്രം കയറേണ്ടിടത്ത് 650 പേര്‍ കയറിയത് പൊലീസുണ്ടെങ്കില്‍ നിയന്ത്രിക്കാമായിരുന്നു. പൊതുമരാമത്തിലുള്ള എഞ്ചിനീയര്‍മാര്‍ പാലം പരിശോധിച്ചിട്ടുപോലുമില്ല. അറ്റകുറ്റപണിക്ക്‌ശേഷം ജില്ലാ മജിസ്‌ട്രേറ്റും ഈ പൈതൃക പാലം കണ്ടിട്ടില്ല. അഥവാ ഗുജറാത്തിലെ സുരക്ഷാസേന കൃത്യമല്ല. പൊതുമരാമത്ത് കാര്യക്ഷമമല്ല. ജില്ലാഭരണകൂടം ഒന്നും ചെയ്യുന്നില്ല. മോര്‍ബി ദുരന്തം ഇരന്ന് വാങ്ങിയതാണെന്ന് വ്യക്തം. ആടുന്ന പാലമായത്‌കൊണ്ട് കൊല്‍ക്കത്തയിലെ ഹൗറയേക്കാള്‍ ഋഷികേശിലെ പാലത്തേക്കാള്‍ മികച്ചതാണത്രെ.
(കേരളത്തിലെ ചെറു ഗ്രാമങ്ങളിലെ പുഴകള്‍ക്ക് മീതെപ്പോലും ഇത്തരം തൂക്കുപാലങ്ങള്‍ വ്യാപകമായുണ്ട് എന്നത് കേരളത്തെ ഗുജറാത്താക്കുമെന്ന് വായ്ത്താരി നടത്തുന്ന ബി.ജെ.പി നേതാക്കളെങ്കിലും ഓര്‍ക്കണം.)

കോര്‍പറേറ്റ് ദാസ്യം

പാലത്തിന്റെ പുനരുദ്ധാരണം കരാര്‍ കൊടുത്തത് ഒറേവ എന്ന സ്വകാര്യ കമ്പനിക്കായിരുന്നു. മുനിസിപ്പാലിറ്റിയില്‍നിന്ന് ഫിറ്റ്‌നസ് രേഖ കിട്ടാതെ പാലം ജനങ്ങള്‍ക്കായി തുറന്ന്‌കൊടുത്ത ‘ധൈര്യം’ ഒരു വസ്തുതയെ സമ്മതിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടം എന്ന സംവിധാനം തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണത്. ദുരന്ത നേരത്ത് ബി.ജെ.പി സര്‍ക്കാര്‍ ഒട്ടും ജാഗ്രത കാണിച്ചില്ല എന്ന് കുറ്റപ്പെടുത്തരുത്. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ പതിയും മുമ്പ് ടവറില്‍ ഘടിപ്പിച്ചിരുന്ന ഒറേവാ കമ്പനിയുടെ പേരുള്ള വലിയ ഫലകം വെള്ളത്തുണി കൊണ്ട് കൃത്യമായി മറച്ചു. ഘടികാരം നിര്‍മിച്ച് മാത്രം പരിചയമുള്ള സ്വകാര്യ കമ്പനിക്ക് പാലം പുനരുദ്ധാരണത്തിന്റെ കരാര്‍ നല്‍കിയ കച്ചവടത്തിലെ കമ്മീഷന്‍ പറഞ്ഞുറപ്പിച്ച മട്ടില്‍ കിട്ടിക്കാണും. ആ കടപ്പാടാണ് കമ്പനിയുടെ ബ്രാന്റ് ഇമേജിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കാന്‍ ഭരണകൂട മെഷിനറി ശുഷ്‌കാന്തി കാട്ടിയത്. സാധാരണഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ ഇടപെടും, സഹായിക്കും. എന്നാല്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ തിരിച്ചാണ്; കോര്‍പറേറ്റുകള്‍ നേരിട്ട്തന്നെ ഭരിക്കും.

ദൈവത്തിന്റെ സന്ദേശം

ഇരുപത്തിയൊന്ന് പേരുടെ ജീവനെടുത്ത 2016 ല്‍ പശ്ചിമ ബംഗാളില്‍ പാലം തകര്‍ന്ന സന്ദര്‍ഭം. ദുരന്തത്തില്‍ അകപ്പെട്ടവരോടുള്ള അനുതാപത്തേക്കാള്‍ മമതബാനര്‍ജിയോട് പക വീട്ടാനാണ് മോദി തിടുക്കപ്പെട്ടത്. ‘ഇത് ദൈവത്തില്‍ നിന്നുള്ള സന്ദേശമാണ്’ എന്നായിരുന്നു ആദ്യ പ്രതികരണം. തൃണമൂലില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ ബംഗാള്‍ ജനതയോട് ആ ദുരന്ത നേരത്ത് അദ്ദേഹം ആഹ്വാനം ചെയ്തു. മരിച്ചവരുടെ കുഴിമാടങ്ങള്‍ അധികാരത്തിലേക്കുള്ള വഴിയാക്കുമ്പോള്‍ മോദിയുടെ ശീലംവെച്ച് ഔചിത്യ പ്രശ്‌നങ്ങള്‍ ഉദിക്കുന്നില്ല. എന്നാല്‍ ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം കിട്ടാത്തതിനാലാകും, രാഹുല്‍ ഗാന്ധിക്കുള്ളിലെ മനുഷ്യന്‍ എന്ന ഉണ്മ നഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ‘ഈ ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മരിച്ചവരുടെ ഉറ്റവര്‍ക്ക് എന്റെ അനുശോചനം’ എന്ന രണ്ട് വാചകത്തിലെ ട്വീറ്റില്‍ രാഹുല്‍ കൈകൂപ്പി. പക്ഷേ മമതക്ക് ചോദിക്കാം; ഈ ദുരന്തം ഗോഡ് വഴി സംഭവിച്ചതാണോ? അതോ, ഫ്രോഡുകള്‍ സൃഷ്ടിച്ചതാണോ? അന്ന് ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം

‘ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടമാണ്. അത് ചെയ്യാതിരിക്കുന്നത് ഭരണഘടനാപരമായ വീഴ്ചയാണ്. മോര്‍ബി സംഭവത്തില്‍ സംസ്ഥാന ഭരണകൂടത്തെ നിയമ നടപടിക്ക് വിധേയമാക്കണം’. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ ദൃഷ്യന്ത് ദവേയുടെ വാക്കുകളാണിത്. രാഹുല്‍ഗാന്ധിയെ ട്രോളാന്‍ വ്യഗ്രത കാട്ടുന്ന മീഡിയയെ വിടാം. മറ്റു മാധ്യമങ്ങള്‍ പോലും ഗുജറാത്ത് ഭരണവര്‍ഗത്തെ തുറന്ന്കാട്ടാന്‍ ധൈര്യപ്പെടുന്നില്ല. ‘നേര് പറയലാണ് എല്ലായ്‌പ്പോഴുമുള്ള വിപ്ലവ പ്രവര്‍ത്തനം’ എന്ന ഗ്രാംഷിയുടെ ചിന്ത ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം ഉയര്‍ത്തുന്നവര്‍ക്കുള്ള ആദ്യ പാഠമാണ്. പെരുംനുണകളാല്‍ ആവര്‍ത്തിച്ചുറപ്പിച്ച ഗുജറാത്ത് മോഡല്‍ എന്ന മിഥ്യയുടെ തീരത്തേക്കുള്ള പാലം കൂടിയാണ് മോര്‍ബിയില്‍ പകല്‍വെളിച്ചത്തില്‍ പൊളിഞ്ഞ് വീണത് എന്ന നേര് ഉറക്കെയുറക്കെ പറയേണ്ട നേരമാണിത്.
ഇരകള്‍ രക്ഷകരാകുമ്പോള്‍

ഏറ്റവും സന്തോഷകരവും മനോഹരവുമായ ദൃശ്യം ദുരന്ത സ്ഥലത്ത് കണ്ടു. അപകടസമയത്ത് മുസ്‌ലിം യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രംഗമാണത്. ആരെയാണോ അരികുവത്കരിച്ച് അകറ്റിനിര്‍ത്തുന്നത്, വെറുക്കണമെന്ന് ബി. ജെ.പി ആവശ്യപ്പെടുന്നത്, അവര്‍ അവരോട് ചെയ്ത അനീതികളൊന്നും വകവെക്കാതെ ദുരന്ത മുഖത്ത് അവര്‍ മനുഷ്യത്വം കാട്ടി. രക്ഷകരായി അവതരിച്ച ആ മുസ്‌ലിം ചെറുപ്പത്തെ ഹൃദയം തൊട്ട് നമുക്കഭിവാദ്യം ചെയ്യാം.
ആത്മഗതം: സബര്‍മതി എതിര്‍ ദിശയില്‍ ഒഴുകാന്‍ തുടങ്ങിയിട്ട് ദശകങ്ങള്‍ പലതായി. ഗാന്ധിയുടെ ഹൃദയദേശത്ത്‌നിന്ന് ഇനിയെന്നാണ് ശുഭ വാര്‍ത്തകള്‍ കേട്ട് തുടങ്ങുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending