Connect with us

kerala

സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

റാഗിംഗ് നിരോധന നിയമത്തിന്റെയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Published

on

സംസ്ഥാനത്തെ റാഗിങ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹരജിയില്‍ യുജിസിയെ ഹൈക്കോടതി കക്ഷിചേര്‍ത്തു.

റാഗിംഗ് നിരോധന നിയമത്തിന്റെയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആന്റി റാഗിങ് നിയമം തന്നെ കാലോചിതമായി പരിഷ്‌കരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മ്മസമിതി രൂപീകരിക്കണം.

അതേസമയം റാഗിങ് തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. യുജിസി ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. സര്‍വ്വകലാശാല തലത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ എന്നത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കണം. ഹരജിയില്‍ യുജിസിയെ കോടതി കക്ഷിചേര്‍ത്തു.

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിങ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

kerala

കൊയിലാണ്ടി- വടകര റൂട്ടില്‍ യാത്രാ ദുരിതപൂര്‍ണം

മഴ കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Published

on

കോഴിക്കോട് കൊയിലാണ്ടി വടകര റൂട്ടില്‍ യാത്രാ ദുരിതപൂര്‍ണമായി തുടരുന്നു. ദേശീയപാതാ നിര്‍മാണം നടക്കുന്ന പ്രദേശത്ത് സര്‍വീസ് റോഡ് തകര്‍ന്ന നിലയിലാണ്. മഴ കൂടിയായതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

പൊട്ടിപൊളിഞ്ഞ റോഡിലൂടെ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ പോലും മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാരടക്കം ആരോപിക്കുന്നു.

Continue Reading

kerala

മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിര്‍ദേശം

13 ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്.

Published

on

ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഇന്ന് തുറന്നു. 10 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നത്. 11.35 നാണ് ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്.

സെക്കന്‍ഡില്‍ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത്. ഇതേ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.

Continue Reading

kerala

സര്‍ക്കാര്‍ പണം നല്‍കിയില്ല; സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഒപി ടിക്കറ്റ് നിര്‍ത്തിവച്ചു

ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസു വരെയുള്ളവര്‍ അഞ്ച് രൂപ നല്‍കി വേണം ഇനി മുതല്‍ ഒപി ടിക്കറ്റെടുക്കാന്‍.

Published

on

സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഒപി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസു വരെയുള്ളവര്‍ അഞ്ച് രൂപ നല്‍കി വേണം ഇനി മുതല്‍ ഒപി ടിക്കറ്റെടുക്കാന്‍.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ഇത് മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ കുട്ടികള്‍ക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളുമായി കരാറിലേര്‍പ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാര്‍ അവസാനിപ്പിച്ചു.

Continue Reading

Trending