Connect with us

FOREIGN

പെരുന്നാള്‍ ദിനത്തില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍

Published

on

സ്‌റ്റോക്ക്‌ഹോമിലെ മുസ്‌ലിം പള്ളിയ്ക്ക് മുന്നില്‍ വെച്ച് ഇസ്‌ലാം മതഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍. ‘ ഇത്തരം പ്രകടനങ്ങളിലൂടെ ചില വ്യക്തികള്‍ ചെയ്യുന്ന ഇസ്ലാമോഫോബിക് പ്രവൃത്തികള്‍ ഇസ്‌ലാം മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുമെന്ന് സ്വീഡിഷ് സര്‍ക്കാര്‍ മനസിലാക്കുന്നു,’ എന്നാണ് സ്വീഡനിലെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘ സ്വീഡിഷ് സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളല്ല ഇത്തരം പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നത്. ഈ പ്രവൃത്തിയെ നിശിതമായി വിമര്‍ശിക്കുന്നു,’ എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു സ്വീഡിഷ് സര്‍ക്കാരിന്റെ പ്രതികരണം. സ്വീഡനില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാഖ് വംശജനായ യുവാവ് ഖുര്‍ആന്‍ പരസ്യമായി കത്തിച്ചത്. സല്‍വാന്‍ മോമിക എന്നയാളാണ് ഖുര്‍ആന്‍ പലതവണ ചവിട്ടുകയും ഗ്രസ്ഥത്തിന്റെ പേജുകള്‍ കത്തിയ്ക്കുകയും ചെയ്തത്.

The incident of burning the Quran in front of the mosque on the day of Eid;  Condemned by the Swedish government

‘ ഖുര്‍ആന്‍ ഉള്‍പ്പടെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിക്കുന്നത് പ്രകോപനപരമാണ്. വംശീയത, മത വിദ്വേഷം, മതപരമായ അസഹിഷ്ണുത എന്നിവയുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ക്ക് സ്വീഡനിലും യുറോപ്പിലും സ്ഥാനമില്ല,’ വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പൗരന്‍മാരുടെ ആവിഷ്‌കാര സ്വതന്ത്ര്യം ഉറപ്പാക്കുന്ന അവകാശങ്ങളും സ്വീഡിഷ് ഭരണഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖ്, കുവൈറ്റ്, യുഎഇ, മോറോക്കോ, തുടങ്ങിയ രാജ്യങ്ങള്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

സൗദിയില്‍ ഒരാഴ്ചക്കിടെ 23,194  അനധികൃത താമസക്കാരെ പിടികൂടി 

 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു.

Published

on

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23,194 അന ധികൃത താമസക്കാരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
 അറസ്റ്റിലായവരില്‍ 13,083 റസിഡന്‍സി നിയമം ലംഘിച്ചവരും 6,210 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,901 തൊഴില്‍ നിയമം ലംഘിച്ചവ രും ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,536 പേരാണ് പിടിയിലായത്.
ഇതില്‍ 41 ശതമാനം യമന്‍ പൗരന്മാരും 57 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യ ങ്ങളില്‍ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെ പിടികൂടുകയുണ്ടായി.
 21,843 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ എം ബസ്സികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 4025 നിയമലംഘകരെ യാത്രാ ടിക്കറ്റുകള്‍ ശരിയാക്കന്നതിന് പ റഞ്ഞിട്ടുണ്ട്. 9,904 നിയമലംഘകരെ ഇതിനകം നാടുകടത്തുകയും ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ, അഭയമോ മറ്റേതെ ങ്കിലും സഹായമോ സേവനമോ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
 ദശലക്ഷം റിയാല്‍ വരെ പിഴയും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹന ങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുമെന്ന് അഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും നിയമലംഘനങ്ങളെക്കുറിച്ചു അറിയുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്ര വിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളി ലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

Trending