Connect with us

Video Stories

ഹജ്ജിന്റെ കർമ്മങ്ങൾക്ക് നാളെ തുടക്കം വിശ്വാസി ലക്ഷങ്ങൾ നാളെ മിനായിലേക്ക്

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക : ആഗോള മുസ്ലിം സമൂഹത്തിന്റെ മഹാ സംഗമത്തിന് തമ്പുകളുടെ നഗരിയിൽ തിങ്കളാഴ്ച്ച തുടക്കം. വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാൻ തീർത്ഥാടക ലക്ഷങ്ങൾ നാളെ (ദുൽഹജ്ജ് ഏഴ്) വൈകീട്ടോടെ മിനായിലേക്ക് നീങ്ങും. തൽബിയത്തിന്റെ മാസ്മരിക ധ്വനികളാൽ മുഖരിതമായ മിനാ താഴ് വര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ അതിഥികളെ ആദരപൂർവം വരവേൽക്കും.

ദശലക്ഷങ്ങളുടെ പാദസ്പർശമേറ്റ് പുളകം കൊണ്ട മിനായുടെ ശുഭ്ര വീഥികൾ ചരിത്രത്തിന്റെ ആവർത്തനണമെന്നോണം ദുൽഹജ്ജ് ഏഴായ നാളെ രാത്രിയോടെ തന്നെ തൂവെള്ള വസ്‌ത്രധാരികളായ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞുകവിയും. ഹജ്ജിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തീർത്ഥാടക പങ്കാളിത്തവും വിപുലമായ ഒരുക്കങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഇക്കൊല്ലത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സഊദിയിൽ ദുൽഹജ്ജ് എട്ടായ തിങ്കളാഴ്ച്ചയാണ് തുടക്കമാവുക.

തർവിയ്യത്ത് ദിനമായ തിങ്കളാഴ്ച്ച രാവിലെയോടെ മുഴുവൻ തീർത്ഥാടകരും മിനായിൽ തങ്ങൾക്കനുവദിച്ച ടെന്റുകളിലെത്തും. ഹജ്ജിന് വേണ്ടി ഇഹ്‌റാമിൽ പ്രവേശിച്ചാണ് മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹാജിമാരെത്തുക. തീർത്ഥാടകർ തിങ്കളാഴ്ച്ച പകലും രാത്രിയും മിനായിൽ ആരാധന കർമങ്ങളിൽ മുഴുകി ഇഹപര ജീവിത വിജയത്തിനായി നാഥന്റെ മുമ്പിൽ മനസ്സും ശരീരവും സമർപ്പിക്കും. നാഥന്റെ പ്രീതിയും പാപമോചനവും തേടിയെത്തിയവരുടെ കണ്ണീർതുള്ളികൾ പുണ്യഭൂമിയിൽ ചാലിട്ടൊഴുകും.

ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം ദുൽഹജ്ജ് ഒമ്പതായ ചൊവ്വാഴ്ചയാണ്. മിനായിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെ തന്നെ തീർത്ഥാടകർ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. അറഫാ സംഗമത്തിൽ സഊദി ശൂറാ കൗൺസിൽ അംഗവും മുതിർന്ന ശൈഖ് ഡോ. യുസുഫ് ബിൻ മുഹമ്മദ് ബിൻ സയിദ്‌ ആയിരിക്കും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകുക.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ പുണ്യകർമ്മം പരമാവധി ആയാസരഹിതമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ഇരുപത് ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർക്ക് സാധ്യമാകുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending