Connect with us

Video Stories

ഹജ്ജിന്റെ കർമ്മങ്ങൾക്ക് നാളെ തുടക്കം വിശ്വാസി ലക്ഷങ്ങൾ നാളെ മിനായിലേക്ക്

Published

on

അഷ്‌റഫ് വേങ്ങാട്ട്

മക്ക : ആഗോള മുസ്ലിം സമൂഹത്തിന്റെ മഹാ സംഗമത്തിന് തമ്പുകളുടെ നഗരിയിൽ തിങ്കളാഴ്ച്ച തുടക്കം. വിശുദ്ധ ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാൻ തീർത്ഥാടക ലക്ഷങ്ങൾ നാളെ (ദുൽഹജ്ജ് ഏഴ്) വൈകീട്ടോടെ മിനായിലേക്ക് നീങ്ങും. തൽബിയത്തിന്റെ മാസ്മരിക ധ്വനികളാൽ മുഖരിതമായ മിനാ താഴ് വര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ അതിഥികളെ ആദരപൂർവം വരവേൽക്കും.

ദശലക്ഷങ്ങളുടെ പാദസ്പർശമേറ്റ് പുളകം കൊണ്ട മിനായുടെ ശുഭ്ര വീഥികൾ ചരിത്രത്തിന്റെ ആവർത്തനണമെന്നോണം ദുൽഹജ്ജ് ഏഴായ നാളെ രാത്രിയോടെ തന്നെ തൂവെള്ള വസ്‌ത്രധാരികളായ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞുകവിയും. ഹജ്ജിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തീർത്ഥാടക പങ്കാളിത്തവും വിപുലമായ ഒരുക്കങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഇക്കൊല്ലത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സഊദിയിൽ ദുൽഹജ്ജ് എട്ടായ തിങ്കളാഴ്ച്ചയാണ് തുടക്കമാവുക.

തർവിയ്യത്ത് ദിനമായ തിങ്കളാഴ്ച്ച രാവിലെയോടെ മുഴുവൻ തീർത്ഥാടകരും മിനായിൽ തങ്ങൾക്കനുവദിച്ച ടെന്റുകളിലെത്തും. ഹജ്ജിന് വേണ്ടി ഇഹ്‌റാമിൽ പ്രവേശിച്ചാണ് മക്കയിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹാജിമാരെത്തുക. തീർത്ഥാടകർ തിങ്കളാഴ്ച്ച പകലും രാത്രിയും മിനായിൽ ആരാധന കർമങ്ങളിൽ മുഴുകി ഇഹപര ജീവിത വിജയത്തിനായി നാഥന്റെ മുമ്പിൽ മനസ്സും ശരീരവും സമർപ്പിക്കും. നാഥന്റെ പ്രീതിയും പാപമോചനവും തേടിയെത്തിയവരുടെ കണ്ണീർതുള്ളികൾ പുണ്യഭൂമിയിൽ ചാലിട്ടൊഴുകും.

ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം ദുൽഹജ്ജ് ഒമ്പതായ ചൊവ്വാഴ്ചയാണ്. മിനായിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെ തന്നെ തീർത്ഥാടകർ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. അറഫാ സംഗമത്തിൽ സഊദി ശൂറാ കൗൺസിൽ അംഗവും മുതിർന്ന ശൈഖ് ഡോ. യുസുഫ് ബിൻ മുഹമ്മദ് ബിൻ സയിദ്‌ ആയിരിക്കും ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകുക.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ പുണ്യകർമ്മം പരമാവധി ആയാസരഹിതമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ഇരുപത് ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർക്ക് സാധ്യമാകുന്ന എല്ലാ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending