Connect with us

Auto

ബി-സെഗ്മെന്റ് എസ്യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹൈറൈഡര്‍ എത്തുന്നത്.

Published

on

ന്യൂഡല്‍ഹി:ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെര്‍ഫോമന്‍സും ഹൈറൈഡര്‍ വാഗ്ദാനം ചെയ്യുന്നു.

മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന പവര്‍ട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്‌ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയര്‍ന്ന മൈലേജും കുറഞ്ഞ എമിഷനും.തനിയെ ചാര്‍ജ് ആവുന്നതരം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂര്‍ണ്ണമായും ഇലക്ട്രിക്കായും ഓടാന്‍ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാന്‍സ്മിഷനും 2 വീല്‍ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എന്‍ജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. ടൊയോട്ടയുടെ ചില ഗ്ലോബല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് ഹൈറൈഡറിന്റേത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഇരട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്‌പോര്‍ട്ടിയായ പിന്‍ സ്‌കിഡ് പ്ലേറ്റ്, ട്രപ്പിസോയ്ഡല്‍ ഗ്രില്‍, ക്രിസ്റ്റല്‍ അക്രിലിക്ക്/ ക്രോം ഫിനിഷുകളുള്ള മുന്‍ ഗ്രില്‍, ഡ്യുവല്‍ ടോണ്‍ പെയിന്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 7 മോണോടോണും 4 ഡ്യുവല്‍ ടോണുമടക്കം 11 നിറങ്ങളില്‍ വാഹനം ലഭ്യമാവും.

ഇതിനു പുറമെ ഒരു 1.5ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ അടിസ്ഥാനമാക്കിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും (നിയോ ഡ്രൈവ് വേരിയന്റുകള്‍) ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാന്‍സ്മിഷനുകളാണ് 1.5 എന്‍ജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടണ്‍ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തില്‍ ആദ്യമായി 4 വീല്‍ ഡ്രൈവും ഇവയില്‍ ലഭ്യമാവും.

ബ്ലാക്ക്-ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമാണ് ഹൈബ്രിഡിന്റെ ക്യാബിനില്‍. നിയോ ഡ്രൈവ് വേരിയന്റുകള്‍ക്ക് ഓള്‍-ബ്ലാക്ക് ക്യാബിനാണ്. 9 ഇഞ്ച് സ്മാര്‍ട്ട് പ്ലേ കാസ്റ്റ് ഇന്‍ഫൊടെയ്‌ന്മെന്റ് സിസ്റ്റം, ഡ്രൈവ് മോഡ് സെലക്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രീ ക്യാമറ, പാനോരമിക് സണ്രൂഫ്, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, ക്രൂയ്‌സ് കണ്‍ട്രോള്‍,ഡോര്‍ സ്‌പോട്ട്+ ഐപി ലൈന്‍, ഗൂഗിള്‍- സിരി വോയ്‌സ് അസിസ്റ്റന്റുകള്‍, റിക്ലൈന്‍ ചെയ്യാവുന്ന പിന്‍ സീറ്റുകള്‍, പിന്‍ എസി വെന്റുകള്‍,60:40 സ്പ്ലിറ്റ് പിന്‍ സീറ്റ് എന്നീ ഫീച്ചറുകളുണ്ട് ഹൈറൈഡറില്‍.

3 വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റിയാണ് ഹൈറൈഡറിനു ടൊയോട്ട നല്കുന്നത്. കൂടാതെ 5 വര്‍ഷം/220,000 കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറന്റിയും, 3 വര്‍ഷത്തെ ഫ്രീ റോഡ്‌സൈഡ് അസിസ്റ്റന്‍സും, ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും ലഭ്യമാണ്. ഹൈബ്രിഡിന്റെ ബാറ്ററിക്കുമേല്‍ 8 വര്‍ഷം/160,000 കിലോമീറ്റര്‍ വാറന്റിയാണുള്ളത്.

ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളില്‍ വലിയ ശ്രദ്ധയാണ് ടൊയോട്ടയ്ക്കുള്ളത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ട്രെയിനുകളുടെ ഭാഗങ്ങളെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുവാനും ഇതിനാവശ്യമായ വസ്തുക്കള്‍ ഇവിടെ നിന്നു തന്നെ സോഴ്‌സ് ചെയ്യുവാനുമാണ് ടൊയോട്ട ശ്രമിക്കുന്നത്. ഇതിലൂടെ ഹൈബ്രിഡ് പോലുള്ള പ്രാക്ടിക്കലായ ഇലക്ട്രിഫൈഡ് വാഹനങ്ങള്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനാകും എന്നാണ് പ്രതീക്ഷ.

”കാര്‍ബണ്‍ കുറച്ചു മാത്രം പുറംതള്ളുന്ന ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുകയും അതിലൂടെ പരിസ്ഥിതിക്കു ദോഷം ചെയ്യാത്ത യാത്ര സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ടൊയോട്ടയുടെ ലക്ഷ്യം. എക്‌സ്ഹോസ്റ്റ് ഗ്യാസുകള്‍ മൂലമുള്ള മലിനീകരണം കുറച്ച് വരും നാളുകളില്‍ ‘കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക്’ എത്തുക എന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായാണ് അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡറിനെ വികസിപ്പിച്ചത്.” ഡല്‍ഹിയില്‍ നടന്ന അനാവരണ ചടങ്ങില്‍ ടികെഎം വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു.

”കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ഏതാണ്ട് 2 മില്യണിലധികം ടൊയോട്ട വാഹനങ്ങള്‍ വിറ്റഴിഞ്ഞ, പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇവിടെ കാര്‍ബണ്‍ ന്യൂട്രലായ വാഹനങ്ങള്‍ കൊണ്ടുവരുന്നതിനെ ഞങ്ങള്‍ അത്രത്തോളം ഗൗരവമായാണ് കാണുന്നത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിലെ ടൊയോട്ടയുടെ പ്രാവീണ്യം വേണ്ടവിധം ഉപയോഗിച്ചാണ് ഹൈറൈഡര്‍ നിര്‍മ്മിച്ചിട്ടുള്ളത്. കര്‍ണാടകയിലെ പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഗ്ലോബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനമാവും ഇത്.” ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിങ് ഡയറക്ടര്‍, മസാകസു യോഷിമുര അഭിപ്രായപ്പെട്ടു

”ബി-സെഗ്മെന്റ് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് ഞങ്ങളെ ഹൈറൈഡറിലേക്കെത്തിച്ചത്. ഈ വിഭാഗത്തിലെ ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡാണിത്. മാത്രമല്ല, ഓള്‍വീല്‍ ഡ്രൈവ്, പാനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് വീലുകള്‍, വയര്‍ലെസ് ചാര്‍ജര്‍, എന്നിങ്ങനെ അനേകം ഫീച്ചറുകളും വാഹനത്തിലുണ്ട്. തീര്‍ച്ചയായും നല്ല വില്പന നേടും എന്നാണ് പ്രതീക്ഷ” ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടഡാഷി അസാസുമ, പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

കെ.എസ്.ആര്‍.ടിസി അടക്കമുള്ള ഹെവി വാഹനങ്ങളില്‍ അടുത്ത മാസം മുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബദ്ധം

എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി

Published

on

നവംബര്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും കാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി. ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ 62.67 ലക്ഷം കേസുകള്‍ ക്യാമറയില്‍ പതിഞ്ഞെങ്കിലും ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് 19.53 ലക്ഷം കേസുകളിലാണ്. പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചത് 7.5 ലക്ഷത്തില്‍ മാത്രമാണ്.

102.80 കോടിരൂപയുടെ നോട്ടീസ് അയച്ചെങ്കിലും 4 മാസത്തിനിടെ കിട്ടിയത് 14.88 കോടിരൂപയാണ്. ജൂണില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുപോലും ഇപ്പോഴും നോട്ടീസ് അയ്ക്കാനുണ്ട്. പിഴ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്.

പിഴയടയ്ക്കാനുള്ള ചലാന്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതിയിലേക്കും 60 ദിവസം കഴിയുമ്പോള്‍ സി.ജെ.എം. കോടതിയിലേക്കും കൈമാറും. സെപ്റ്റംബറില്‍ 56 എം.പി., എം.എല്‍.എ. വാഹനങ്ങള്‍ നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്

 

Continue Reading

Auto

വാഹനത്തിന് തീ പിടിക്കുന്നത് തടയാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്

Published

on

വാഹനങ്ങള്‍ തീപിടിച്ചാല്‍ എന്തു ചെയ്യണം ?

എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാന്‍ കഴിയും മാത്രവുമല്ല വയറുകള്‍ ഉരുകിയാല്‍ ഡോര്‍ ലോക്കുകള്‍ തുറക്കാന്‍ പറ്റാതെയും ഗ്ലാസ് താഴ്ത്താന്‍ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം.

ഇത്തരം സാഹചര്യത്തില്‍ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം,സീറ്റ് ബെല്‍റ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീല്‍ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്‌സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തില്‍ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ് പൊട്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

DCP type fire extinguisher ചില വാഹനങ്ങളില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്, എന്നാല്‍ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും ഇത് നിര്‍ബന്ധമായും വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളില്‍ വളരെ ഉപകാരപ്രദമാണ്.

ഫയര്‍ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കില്‍ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാല്‍ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കുടുതല്‍ അപകടത്തിന് ഇത് ഇടയാക്കും.

 

 

Continue Reading

Auto

യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published

on

പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം.

മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്‌കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

 

Continue Reading

Trending