Auto
ബി-സെഗ്മെന്റ് എസ്യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡര്‍
നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹൈറൈഡര്‍ എത്തുന്നത്.
ന്യൂഡല്‍ഹി:ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന് പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെര്‍ഫോമന്‍സും ഹൈറൈഡര്‍ വാഗ്ദാനം ചെയ്യുന്നു.
മികച്ച ആക്സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന പവര്‍ട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയര്‍ന്ന മൈലേജും കുറഞ്ഞ എമിഷനും.തനിയെ ചാര്‍ജ് ആവുന്നതരം സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂര്‍ണ്ണമായും ഇലക്ട്രിക്കായും ഓടാന്‍ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാന്‍സ്മിഷനും 2 വീല്‍ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എന്‍ജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്‍കുക. ടൊയോട്ടയുടെ ചില ഗ്ലോബല്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനാണ് ഹൈറൈഡറിന്റേത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഇരട്ട എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്പോര്‍ട്ടിയായ പിന് സ്കിഡ് പ്ലേറ്റ്, ട്രപ്പിസോയ്ഡല്‍ ഗ്രില്‍, ക്രിസ്റ്റല്‍ അക്രിലിക്ക്/ ക്രോം ഫിനിഷുകളുള്ള മുന്‍ ഗ്രില്‍, ഡ്യുവല്‍ ടോണ്‍ പെയിന്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 7 മോണോടോണും 4 ഡ്യുവല്‍ ടോണുമടക്കം 11 നിറങ്ങളില്‍ വാഹനം ലഭ്യമാവും.
ഇതിനു പുറമെ ഒരു 1.5ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്ജിന് അടിസ്ഥാനമാക്കിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും (നിയോ ഡ്രൈവ് വേരിയന്റുകള്‍) ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാന്‍സ്മിഷനുകളാണ് 1.5 എന്‍ജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടണ്‍ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തില്‍ ആദ്യമായി 4 വീല്‍ ഡ്രൈവും ഇവയില്‍ ലഭ്യമാവും.
ബ്ലാക്ക്-ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഡ്യുവല്‍ ടോണ്‍ കളര്‍ സ്കീമാണ് ഹൈബ്രിഡിന്റെ ക്യാബിനില്‍. നിയോ ഡ്രൈവ് വേരിയന്റുകള്‍ക്ക് ഓള്-ബ്ലാക്ക് ക്യാബിനാണ്. 9 ഇഞ്ച് സ്മാര്‍ട്ട് പ്ലേ കാസ്റ്റ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവ് മോഡ് സെലക്ഷന്, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രീ ക്യാമറ, പാനോരമിക് സണ്രൂഫ്, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ, ക്രൂയ്സ് കണ്ട്രോള്,ഡോര്‍ സ്പോട്ട്+ ഐപി ലൈന്‍, ഗൂഗിള്‍- സിരി വോയ്സ് അസിസ്റ്റന്റുകള്‍, റിക്ലൈന്‍ ചെയ്യാവുന്ന പിന് സീറ്റുകള്‍, പിന് എസി വെന്റുകള്‍,60:40 സ്പ്ലിറ്റ് പിന് സീറ്റ് എന്നീ ഫീച്ചറുകളുണ്ട് ഹൈറൈഡറില്‍.
3 വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ വാറന്റിയാണ് ഹൈറൈഡറിനു ടൊയോട്ട നല്‍കുന്നത്. കൂടാതെ 5 വര്‍ഷം/220,000 കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറന്റിയും, 3 വര്‍ഷത്തെ ഫ്രീ റോഡ്സൈഡ് അസിസ്റ്റന്‍സും, ആകര്‍ഷകമായ ഫിനാന്‍സ് സ്കീമുകളും ലഭ്യമാണ്. ഹൈബ്രിഡിന്റെ ബാറ്ററിക്കുമേല്‍ 8 വര്‍ഷം/160,000 കിലോമീറ്റര്‍ വാറന്റിയാണുള്ളത്.
ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിഫിക്കേഷന് പദ്ധതികളില്‍ വലിയ ശ്രദ്ധയാണ് ടൊയോട്ടയ്ക്കുള്ളത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ട്രെയിനുകളുടെ ഭാഗങ്ങളെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുവാനും ഇതിനാവശ്യമായ വസ്തുക്കള്‍ ഇവിടെ നിന്നു തന്നെ സോഴ്സ് ചെയ്യുവാനുമാണ് ടൊയോട്ട ശ്രമിക്കുന്നത്. ഇതിലൂടെ ഹൈബ്രിഡ് പോലുള്ള പ്രാക്ടിക്കലായ ഇലക്ട്രിഫൈഡ് വാഹനങ്ങള്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനാകും എന്നാണ് പ്രതീക്ഷ.
”കാര്‍ബണ്‍ കുറച്ചു മാത്രം പുറംതള്ളുന്ന ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുകയും അതിലൂടെ പരിസ്ഥിതിക്കു ദോഷം ചെയ്യാത്ത യാത്ര സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ടൊയോട്ടയുടെ ലക്ഷ്യം. എക്സ്ഹോസ്റ്റ് ഗ്യാസുകള്‍ മൂലമുള്ള മലിനീകരണം കുറച്ച് വരും നാളുകളില്‍ ‘കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക്’ എത്തുക എന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായാണ് അര്‍ബന്‍ ക്രൂയ്സര്‍ ഹൈറൈഡറിനെ വികസിപ്പിച്ചത്.” ഡല്‍ഹിയില്‍ നടന്ന അനാവരണ ചടങ്ങില്‍ ടികെഎം വൈസ് ചെയര്മാന് വിക്രം കിര്ലോസ്കര് പറഞ്ഞു.
”കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ഏതാണ്ട് 2 മില്യണിലധികം ടൊയോട്ട വാഹനങ്ങള്‍ വിറ്റഴിഞ്ഞ, പ്രധാനപ്പെട്ട ഒരു മാര്‍ക്കറ്റാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇവിടെ കാര്‍ബണ്‍ ന്യൂട്രലായ വാഹനങ്ങള്‍ കൊണ്ടുവരുന്നതിനെ ഞങ്ങള്‍ അത്രത്തോളം ഗൗരവമായാണ് കാണുന്നത്. ഇലക്ട്രിക്ക്/ ഇലക്ട്രിഫൈഡ് പവര്‍ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിലെ ടൊയോട്ടയുടെ പ്രാവീണ്യം വേണ്ടവിധം ഉപയോഗിച്ചാണ് ഹൈറൈഡര്‍ നിര്‍മ്മിച്ചിട്ടുള്ളത്. കര്‍ണാടകയിലെ പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഗ്ലോബല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനമാവും ഇത്.” ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ മാനേജിങ് ഡയറക്ടര്‍, മസാകസു യോഷിമുര അഭിപ്രായപ്പെട്ടു
”ബി-സെഗ്മെന്റ് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യതയാണ് ഞങ്ങളെ ഹൈറൈഡറിലേക്കെത്തിച്ചത്. ഈ വിഭാഗത്തിലെ ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്ട്രോംഗ് ഹൈബ്രിഡാണിത്. മാത്രമല്ല, ഓള്‍വീല്‍ ഡ്രൈവ്, പാനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് വീലുകള്‍, വയര്‍ലെസ് ചാര്‍ജര്‍, എന്നിങ്ങനെ അനേകം ഫീച്ചറുകളും വാഹനത്തിലുണ്ട്. തീര്‍ച്ചയായും നല്ല വില്പന നേടും എന്നാണ് പ്രതീക്ഷ” ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടഡാഷി അസാസുമ, പറഞ്ഞു.
Auto
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി ”ഇ-വിറ്റാര” ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ”ഇ-വിറ്റാര”യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാണ് ഇ-വിറ്റാരയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ യൂറോപ്യന്‍ വിപണിയിലേക്കും കയറ്റി അയക്കുന്നു. ഓഗസ്റ്റില്‍ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ-വിറ്റാര യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു.
യുകെ, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്, ഹംഗറി, ഐസ്ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിനകം 2,900-ലധികം യൂണിറ്റുകള്‍ കയറ്റി അയച്ചത്.
ഇ-വിറ്റാരയുടെ ഡിസൈന്‍ മാരുതി സുസുക്കി ഇവിഎക്സ് കോണ്സെപ്റ്റില് നിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രധാന സവിശേഷതകള്‍: 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ (IRVM), സെമി-ലെതറെറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്
ബാറ്ററി ഓപ്ഷനുകളും പ്രകടനവും: 49 kWh ബാറ്ററി – 144 bhp പവര്‍ (ഫ്രണ്ട്-വീല്‍ ഡ്രൈവ്), 61 kWh ബാറ്ററി – 174 bhp പവര്‍ (ഓള്-വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ കോണ്ഫിഗറേഷന്)
ഇ-വിറ്റാരയുടെ ഇന്ത്യയിലെ വിലയും റേഞ്ച് വിശദാംശങ്ങളും ഡിസംബര്‍ ലോഞ്ച് ദിനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ, മഹീന്ദ്ര, ഹുണ്ടായി എന്നിവരോട് മത്സരം കടുപ്പിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.
Auto
22 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ്: നവംബര്‍ 25ന് ടാറ്റ സിയറ ഇന്ത്യന്‍ വിപണിയില്‍
പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും.
മുംബൈ: 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന പുതിയ സിയറ വാഹനലോകത്ത് വലിയ ആവേശം സൃഷ്ടിക്കുന്നു. ”ദ ലെജന്‍ഡ് റിട്ടേണ്‍സ്” എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ ടീസറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആദ്യമായി വ്യക്തമാകുന്നു. നവംബര്‍ 25ന് സിയറ ഇന്ത്യന്‍ വിപണിയില്‍ എത്തും.
പുതിയ സിയറയില്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും വലിയ പനോരാമിക് സണ്‍റൂഫ് ഉള്‍പ്പെടും. കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സെന്‍ട്രല്‍ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചറിനുള്ള പ്രത്യേക ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍ എന്നിവയടങ്ങിയ ത്രിപ്പിള്‍ സ്ക്രീന്‍ സജ്ജീകരണം ലഭ്യമാകും എന്നാണ് സൂചന.
ടാറ്റയുടെ മോഡല്‍ നിരയില്‍ സിയറ കര്‍വ്, ഹാരിയര്‍ മോഡലുകള്‍ക്കിടയിലായിരിക്കും സ്ഥാനം നേടുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയവയാണ് സിയറയുടെ പ്രധാന എതിരാളികള്‍.
ആദ്യം ഐസിഇ (പെട്രോള്‍/ഡീസല്‍) പതിപ്പായി സിയറ എത്തും. തുടര്‍ന്ന് ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും. 2023-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ ആദ്യമായി അവതരിപ്പിച്ച സിയറയെ, 2025-ലെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രൊഡക്ഷന്‍ പതിപ്പായി പ്രദര്‍ശിപ്പിച്ചിരുന്നു.
Auto
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജര്‍മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയിലാണ് ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ മാറ്റം അറിയാന്‍ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് ഐഎക്സ്3 അവതരണത്തിനൊപ്പമാണ് പുതിയ ലോഗോയും കമ്പനി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍, ബ്രാന്‍ഡിന്റെ ഇനീഷ്യലുകള്‍ക്കൊപ്പം കറുപ്പ് ലുക്കില്‍ നീലയും വെള്ളയും നിറങ്ങള്‍ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതല്‍ പരിശോധനയില്‍ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പില്‍ നിന്ന് വേര്‍തിരിക്കുന്നു.
ലോഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങള്‍ കാണാം. ഐഎക്സ്3 ഉള്‍പ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോഗോയായിരിക്കും ഉപയോഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളില്‍ പഴയ ലോഗോ തന്നെ തുടരും.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
