Connect with us

More

തോമസ് ചാണ്ടിയെ വെട്ടിലാക്കി ത്വരിത പരിശോധന

Published

on

കായല്‍ കയ്യേറ്റ വിവാദത്തില്‍ പെട്ട തോമസ്ചാണ്ടിയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. തോമസ്ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് എല്‍.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്.

മാര്‍ത്താണ്ഡം കായല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് നേരത്തെ ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ മന്ത്രിക്കെതിരെ നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതി ഉത്തരവ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

കഴിഞ്ഞ ദിവസംവരെ വെല്ലുവിളിച്ചുനിന്ന തോമസ്ചാണ്ടിയുടെ നില വിജിലന്‍സ് അന്വേഷണം വന്നതോടെ പരുങ്ങലിലായി. സ്ഥിതി അതീവ ഗുരുതരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുനേതാക്കളുടെ പൊതുവികാരവും ഇതുതന്നെയാണ്. അതേസമയം കോടതി വിധിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ ത്വരിതപരിശോധന വന്നപ്പോള്‍ പിണറായിയും കോടിയേരിയും നടത്തിയ പ്രതികരണങ്ങള്‍ തന്നെയാണ് തോമസ്ചാണ്ടിയുടെ കാര്യത്തില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയാകുന്നത്. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും തോമസ്ചാണ്ടിയെ പിന്തുണക്കുന്ന നിലപാടാണ് പിണറായിയുടേത്. ഇനിയും നിയമലംഘനം നടത്തുമെന്ന് തോമസ്ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടും അതൃപ്തി അറിയിച്ചതല്ലാതെ പിണറായി നിലപാട് മാറ്റിയിട്ടില്ല.

ത്വരിത അന്വേഷണത്തിന് ഉത്തരവായതോടെ സി.പി.എം ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്നാണ് അറിയേണ്ടത്. നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ സംശയത്തിന് ഉത്തരമുണ്ടാകും. ചാണ്ടിക്ക് അനുകൂലമായ സര്‍ക്കാറിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. ഇതോടെ കേവലമൊരു ത്വരിതപരിശോധനാ ഉത്തരവ് അല്ലെന്ന മാനവും ഇതിന് കൈവന്നു. കോടതി ഉത്തരവ് പ്രശ്‌നം ഗുരുതരമാക്കിയെന്ന് ഇടത് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. തോമസ്ചാണ്ടിയെ രാജിവെപ്പിക്കണമെന്ന സി.പി.ഐയുടെ ആവശ്യത്തിന് ഇനി പിന്തുണയേറും. മുഖ്യമന്ത്രി നല്‍കുന്ന പിന്തുണയാണ് മറ്റ് ഘടകകക്ഷികള്‍ക്ക് പരസ്യ നിലപാടെടുക്കുന്നതിന് തടസമാകുന്നത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും പിണറായി നിലപാട് മാറ്റുമോ എന്നാണ് ഘടകകക്ഷികള്‍ ഉറ്റുനോക്കുന്നത്.

കോടിയേരിക്ക് നാളത്തെ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ തോമസ്ചാണ്ടിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ സാധിക്കില്ല. സി.പി.എം നേതൃത്വത്തിന്റെ പൊതുതീരുമാനം എല്‍.ഡി.എഫിനെ അറിയിക്കാനാകും യോഗം തീരുമാനിക്കുക. അതേസമയം തോമസ്ചാണ്ടിക്കെതിരായ കോടതി വിധിയുടെ ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. കോടതി ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നായിരുന്നു റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending