Connect with us

Culture

എം.ഡിയില്ലാത്ത സമയം നോക്കി മന്ത്രിയുടെ ചട്ടവിരുദ്ധ നിയമനം

Published

on

തിരുവനന്തപുരം: മാനേജിംഗ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് എം.ജി രാജമാണിക്യം മാറ്റിയതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയില്‍ ചട്ടവിരുദ്ധ നിയമനവുമായി ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഇടപെടല്‍. ചീഫ് ലോ ഓഫീസര്‍ നിലവിലുണ്ടായിരിക്കെ ചട്ടം ലംഘിച്ച് നിയമവകുപ്പില്‍നിന്ന് മറ്റൊരാളെക്കൂടി അതേ സ്ഥാനത്ത് നിയമിച്ചിരിക്കുകയാണ് മന്ത്രി. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന നിയമനം കെ.എസ്.ആര്‍.ടി.സിയില്‍ മന്ത്രി നടത്തിയത്.

മുന്‍പ് പലതവണ കെ.എസ്.ആര്‍.ടി.സിയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമം നടത്തിയിരുന്നു. നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കൈകടത്താനുള്ള മന്ത്രിയുടെ ഓഫീസിന്റെ ശ്രമവും രാജമാണിക്യം അനുവദിച്ചിരുന്നില്ല. സെക്രട്ടറിയേറ്റിലെ സീനിയര്‍ സെക്രട്ടറി ജോകോസ് പണിക്കരെ കെ.എസ്.ആര്‍.ടി.സിയില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കാന്‍ ശ്രമിച്ചെങ്കിലും എം.ഡി ഇതിന് തടയിട്ടിരുന്നു. എന്നാല്‍ രാജമാണിക്യം പോയതോടെ മന്ത്രിയുടെ ഓഫീസ് വീണ്ടും പിടിമുറുക്കുകയായിരുന്നു. ഇതിന് തെളിവാണ് പുതിയ നിയമനം.
നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം ചാക്കോയെ കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ചീഫ് ലോ ഓഫീസറായി നിയമിച്ചു. നിലവില്‍ കെ.എസ്.ആര്‍.ടി.സി ട്രെയിനിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.ഷിബുകുമാറാണ് ചീഫ് ലോ ഓഫിസര്‍ തസ്തികയിലുള്ളത്. ഷിബുകുമാറിന് മറ്റൊരു ചുമതല നല്‍കിയപ്പോള്‍ എസ്.രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് ലോ ഓഫീസറുടെ അധികചുമതല കൊടുത്തു. ചുരുക്കത്തില്‍ ഒരു തസ്തികയില്‍ മൂന്നുപേര്‍ക്ക് ശമ്പളം കൊടുക്കേണ്ട അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി. സി.

കെ.എസ്.ആര്‍.ടി.സിയില്‍ യോഗ്യരായവരുള്ളപ്പോഴും ബോര്‍ഡ് ആവശ്യപ്പെടാതെയും പുറത്തുനിന്ന് നിയമനം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ ലോ ഓഫീസറെ നിയമിക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. ബോര്‍ഡ് ആവശ്യപ്പെടാതെയുള്ള ഈ നിയമനം ചട്ടവിരുദ്ധമാണെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. നേരത്തെ ചുമതലയേല്‍ക്കാതിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പടെ മറ്റുപലരും വരും ദിവസങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ എത്തുന്നതോടെ കെ.എസ്.ആര്‍.ടി. സിയുടെ സാമ്പത്തിക ബാധ്യത ഇനിയും വര്‍ധിക്കും. പുതിയതായി നിയമിക്കപ്പെട്ട ഡി.ജി.പി എ. ഹേമചന്ദ്രന്‍ എം.ഡിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഭരണതലത്തില്‍ പരമാവധി ആളുകളെ തിരുകികയറ്റാന്‍ മന്ത്രിയുടെ ഓഫീസ് നീക്കം നടത്തുന്നുണ്ട്.

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending