Connect with us

More

ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഇസ്രാഈല്‍ പൊലീസുകാരിയും കൊല്ലപ്പെട്ടു

Published

on

 
റാമല്ല: കിഴക്കന്‍ ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഒരു ഇസ്രാഈല്‍ പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. മസ്ജിദുല്‍ അഖ്‌സക്കു സമീപം പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം ഇസ്രാഈല്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് സെര്‍ജന്റ് മേജര്‍ ഹദാസ് മാല്‍കയെന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനുനേരെ രണ്ടുപേര്‍ വെടിവെക്കുകയും മൂന്നാമതൊരാള്‍ പൊലീസുകാരിയെ കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.
ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് പൊലീസുകാരെ ആക്രമിച്ചവര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. എന്നാല്‍ ഐ.എസിന്റെ അവകാശവാദം ഹമാസും പീപ്പിള്‍സ് ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനും തള്ളി. ഈ രണ്ട് ഗ്രൂപ്പുകളിലെയും അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അറിയിച്ചു.
അധിനിവേശക്കാരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള സ്വാഭാവിക മറുപടിയാണ് അതെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്‌രി പറഞ്ഞു. പത്തൊമ്പതും ഇരുപതും വയസുള്ള മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നും റാമല്ലക്കു സമീപം ദേര്‍ അബു മഷാല്‍ ഗ്രാമത്തില്‍നിന്നുള്ളവരാണ് അവരെന്നും ഇസ്രാഈല്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ രണ്ടുപേര്‍ ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിതരായവരാണ്. ഇസ്രാഈലും ഐ.എസും പുറത്തുവിട്ട അക്രമികളുടെ പേരുകളില്‍ വ്യത്യാസമുണ്ട്. 2015 ഒക്ടോബര്‍ മുതല്‍ ഇസ്രാഈല്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്ന ഫലസ്തീനികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറു നടത്തുന്നവരെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ ഭരണകൂടം പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്.
250ഓളം ഫലസ്തീനികള്‍ ഈ വിധം വെടിയേറ്റ് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ.എസിന്റെ അവകാശവാദം ശരിയാണെങ്കില്‍ ഇസ്രാഈലില്‍ അവര്‍ നടത്തന്ന ആദ്യ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്.

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending