Connect with us

More

ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഇസ്രാഈല്‍ പൊലീസുകാരിയും കൊല്ലപ്പെട്ടു

Published

on

 
റാമല്ല: കിഴക്കന്‍ ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഒരു ഇസ്രാഈല്‍ പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. മസ്ജിദുല്‍ അഖ്‌സക്കു സമീപം പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം ഇസ്രാഈല്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. സ്റ്റാഫ് സെര്‍ജന്റ് മേജര്‍ ഹദാസ് മാല്‍കയെന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനുനേരെ രണ്ടുപേര്‍ വെടിവെക്കുകയും മൂന്നാമതൊരാള്‍ പൊലീസുകാരിയെ കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.
ഇസ്രാഈല്‍ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് പൊലീസുകാരെ ആക്രമിച്ചവര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. എന്നാല്‍ ഐ.എസിന്റെ അവകാശവാദം ഹമാസും പീപ്പിള്‍സ് ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീനും തള്ളി. ഈ രണ്ട് ഗ്രൂപ്പുകളിലെയും അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അറിയിച്ചു.
അധിനിവേശക്കാരുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള സ്വാഭാവിക മറുപടിയാണ് അതെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്‌രി പറഞ്ഞു. പത്തൊമ്പതും ഇരുപതും വയസുള്ള മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നും റാമല്ലക്കു സമീപം ദേര്‍ അബു മഷാല്‍ ഗ്രാമത്തില്‍നിന്നുള്ളവരാണ് അവരെന്നും ഇസ്രാഈല്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ രണ്ടുപേര്‍ ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിതരായവരാണ്. ഇസ്രാഈലും ഐ.എസും പുറത്തുവിട്ട അക്രമികളുടെ പേരുകളില്‍ വ്യത്യാസമുണ്ട്. 2015 ഒക്ടോബര്‍ മുതല്‍ ഇസ്രാഈല്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്ന ഫലസ്തീനികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറു നടത്തുന്നവരെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ ഭരണകൂടം പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്.
250ഓളം ഫലസ്തീനികള്‍ ഈ വിധം വെടിയേറ്റ് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ.എസിന്റെ അവകാശവാദം ശരിയാണെങ്കില്‍ ഇസ്രാഈലില്‍ അവര്‍ നടത്തന്ന ആദ്യ ആക്രമണമാണ് വെള്ളിയാഴ്ച നടന്നത്.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending