Connect with us

Video Stories

ലഹരിക്കെതിരെ ഗോളടിക്കുന്നവരോട്

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം.

Published

on

മുജീബ് കെ. താനൂര്‍

മയക്കുമരുന്നിനെതിരെ ലഹരി മാഫിയക്ക് തങ്ങളുടേതായ പ്രചാരണ വിഭാഗമുണ്ട്. ഫാസിസത്തിനെതിരെ ലഹരി ഉപയോഗിക്കുക എന്ന് പോലും ഉപയോഗിച്ച കാലമുണ്ടായിരുന്നത്രേ. ‘ഹിറ്റ്‌ലര്‍ ഫാസിസ്റ്റാണ്. ഹിറ്റ്‌ലര്‍ ലഹരി ഉപയോഗിക്കാത്ത സസ്യബുക്കായിരുന്നു. അതുകൊണ്ടു ഫാസിസത്തെ തോല്‍പ്പിക്കാന്‍ മാംസം കഴിക്കുക, ലഹരി ഉപയോഗിക്കുക’ എന്ന പോസ്റ്റര്‍ പോലും മയക്കുമരുന്ന് ലോബി ഉപയോഗിച്ചതായ നര്‍മം ആംഗലേയ എഴുത്തുകാര്‍ പല സ്ഥലങ്ങളിലും കുറിച്ച് വെച്ചിട്ടുണ്ട്. മതം വേണ്ട ജാതിവേണ്ട എല്ലാം കൂടി ചേര്‍ത്ത അവിയല്‍ പരുവത്തിലുള്ള ലിബറല്‍ ഇസം മതിയെന്ന് മേനിനടിക്കുന്നവര്‍ക്കുള്ള ചോദ്യചിഹ്നമാണ് ഈ മയക്കു മദ്യ മരുന്ന് മാഫിയകള്‍.

കേരളത്തിലെ ഔദ്യോഗിക മദ്യ വില്‍പനക്കാരായ ബിവറേജസ് കോര്‍പറേഷന്‍ സൈറ്റുകള്‍ പരിശോധിച്ചാല്‍ ഞങ്ങളുടെ ഗ്രൂപ് നേതാക്കള്‍ എന്ന് പറഞ്ഞുകൊണ്ട് എഴുതിവെച്ച പേരുകള്‍ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെതുമാണ്. കൂടാതെ ബിവറേജസ് കോര്‍പറേഷന്‍ എം.ഡി യോഗേഷ് ഗുപ്തയുടെയും പേര് കാണാം. ആറു റീജ്യണല്‍ ഓഫീസും 26 വെയര്‍ഹൗസും 267 ഔട്‌ലെറ്റുകളും കോര്‍പറേഷന് കീഴിലുണ്ട്. 107 സെല്‍ഫ് സര്‍വീസ് ഔട്‌ലെറ്റുകള്‍ ഉണ്ടെന്നും കാണിക്കുന്നു. യു.ഡി.എഫ് ഭരണ കാലത്ത് 29 എണ്ണമുണ്ടായിരുന്ന ബാറുകള്‍ 565 ലേക്ക് എത്തിച്ചവരാണ് ഇപ്പോള്‍ ഗോളടിക്കുന്നത്.

565 കൊടുത്തതിനു ബോണസ്സെന്നോണം 365 ബിയര്‍, വൈന്‍ പാര്‍ലറുകളും കൊടുത്തവര്‍ ലഹരിക്കെതിരെ ചില്ലറ ഗോളൊന്നുമല്ല, രണ്ടു കോടി ഗോളാണത്രെ അടിക്കുന്നത്. മയക്കുമരുന്നിനെതിരെ ഫുട്ബാള്‍ ചലഞ്ചായാണ് ഗോളടിക്കുന്നത്. ഗോളടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുകയുണ്ടായി. 29ല്‍ നിന്നും 565 ബാര്‍ ആക്കി ഉയര്‍ത്തിയ ബിവറേജസ് കോര്‍പറേഷന്‍ ലീഡറും ലഹരിക്കെതിരെയുള്ള ഗോളടി ഉദ്ഘാടനം നിര്‍വഹിച്ചതും ഒരാളാണ് എന്ന് വന്നപ്പോഴാണ് സംഗതിയിലെ വശപ്പിശക് ഓര്‍ത്തുപോയത്. മദ്യത്തിലെ ലഹരി ഇവരുടെ പാഠപുസ്തകത്തിലെ ലഹരി സിലബസില്‍ ഉള്‍പ്പെടില്ലേ. അതോ മദ്യം ലഹരിയല്ലെന്നാണോ ഇടതുപക്ഷമുന്നണിയുടെ വാദം? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുമാത്രം 21363 കേസുകള്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍.ഡി.പി.എസ്) പ്രകാരവും 242611 കേസുകള്‍ സിഗരറ്റ് ആന്റ് അദര്‍ ടൊബാക്കോ പ്രോഡക്ട് ആക്ട് (സി.ഓ.ടി.പി.എ) പ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയത് അസംബ്ലയില്‍ വെച്ച് എക്‌സൈസ് മന്ത്രിയായിരുന്നു. അവയില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്നതിനു മാത്രം കണക്കില്ല.

അര്‍ജന്റീനക്കാരനായ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ ജീവിച്ചിരുപ്പുണ്ടെങ്കില്‍ കേരള സര്‍ക്കാര്‍ മറഡോണയെ ലഹരിക്കെതിരെയുള്ള അംബാസഡറാക്കി ഗോളടിപ്പിക്കും. പെലെ യോടൊപ്പം ‘പ്ലെയര്‍ ഓഫ് ദി സെഞ്ച്വറി’ അവാര്‍ഡ് പങ്കിട്ട ഫുട്ബാള്‍ താരം എന്ന് വേണമെങ്കില്‍ വാദിക്കുകയും ചെയ്യും. നാലു ലോകകപ്പുമത്‌സരങ്ങളില്‍ കളിക്കുകയും 1986 ല്‍ ക്യാപ്റ്റനായി അര്‍ജന്റീനയെ ജേതാക്കളാക്കുകയും ചെയ്ത മറഡോണ ദുരന്ത നായകനോ അപമാനിതനോ ആയാണ് കളിക്കളത്തില്‍നിന്നും വിടവാങ്ങിയത്. 1994ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ എഫ്രിഡൈന്‍ എന്ന മയക്കുമരുന്ന് കഴിച്ചതിനു മറഡോണയെ പുറത്താക്കിയിരുന്നു. എണ്‍പതുകളുടെ മധ്യം മുതല്‍ മയക്കുമരുന്നിന്റെ പിടിയിലായിരുന്ന മറഡോണ 1991ല്‍ ഇറ്റലിയില്‍ വെച്ച് കൊക്കെയ്ന്‍ ഉപയോഗത്തിന്റെ പേരില്‍ കളിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. 1997 ല്‍ മുപ്പത്തിയാറാം വയസ്സില്‍ വിരമിച്ചശേഷം മറഡോണ മയക്കുമരുന്നില്‍ മുങ്ങിത്താണു. എന്നാല്‍ പിന്നീട് മരിക്കുന്നതിന് ഏതാനും വര്‍ഷം മുമ്പാണ് മറഡോണ നേരായ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

മദ്യത്തിന്റെ ഉപഭോഗം മനുഷ്യന്റെ ആരോഗ്യത്തെ ശിഥിലമാക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. മറ്റേതൊരു ജനസമൂഹത്തേക്കാളും ഈ തിരിച്ചറിവ് ഉള്ളവരാണ് കേരളീയര്‍. എന്നിരുന്നാലും ലക്ഷക്കണക്കിന് കെയ്‌സ് മദ്യമാണ് പ്രതിവര്‍ഷം കുടിച്ചുതീര്‍ക്കുന്നത്. ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. പഞ്ചാബും മഹാരാഷ്ട്രയുമൊക്കെ പിന്നിലാണ്. സൂര്യന് കീഴിലുള്ള ഏതു കാര്യത്തിലും സുചിന്തിതമായ അഭിപ്രായവും സുവ്യക്തമായ നിലപാടുകളും പുലര്‍ത്തുന്ന മലയാളി മദ്യത്തോട് എന്തിനിങ്ങനെ വലിയ വിധേയത്വം കാട്ടുന്നു? ആഴത്തില്‍ ചിന്തിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ട കാര്യമാണിത്.

അന്തിമയങ്ങുമ്പോള്‍ മൂക്കറ്റം മദ്യപിച്ച് എത്തുന്ന അച്ഛന്റെ കൊടിയ മര്‍ദ്ദനമേറ്റ് അയല്‍വീടുകളില്‍ അഭയം പ്രാപിക്കുന്ന ബാല്യങ്ങള്‍. ഇരുള്‍ വീഴുമ്പോള്‍ മദ്യപിച്ച് എത്തുന്ന അച്ഛന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാന്‍ ഭയം നിഴലിക്കുന്ന കണ്ണുകളോടെ വീട്ടുമുറിയുടെ മൂലയില്‍ പതിയിരിക്കുന്ന ബാല്യങ്ങള്‍. ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തില്‍ കാണാന്‍ കഴിയുന്ന കാഴ്ചയാണിത്.

ആവശ്യത്തിന് ആഹാരവും വസ്ത്രവുമില്ലാതെ, പഠനോപകരണങ്ങളില്ലാതെ നിരാശാഭരിതരായി നാളുകള്‍ തള്ളിനീക്കുന്ന ബാല്യ കൗമാരങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ലെന്നുമാത്രമല്ല വിദ്യാഭ്യാസം പകുതിവഴിക്ക് ഉപേക്ഷിക്കേണ്ടിയും വരുന്നു. തന്മൂലം കരിനിഴല്‍ വീഴുന്നത് അവരുടെ നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലാണ്. കളിച്ചുതീര്‍ക്കേണ്ട ബാല്യം നിശ്വാസങ്ങളുടെതും വിതുമ്പലുകളുടെതും ദാരിദ്ര്യത്തിന്റേതുമായിത്തീരുന്നു. അച്ഛന്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുന്നത് രാത്രിയിലാണെന്നതിനാല്‍ രാത്രിയാകരുതേയെന്ന് ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന നാട്ടിലെ നിഷ്‌കളങ്ക ബാല്യങ്ങളോട് പരിഷ്‌കൃത സമൂഹമെന്നവകാശപ്പെടുന്ന നമുക്ക് മാപ്പിരക്കാം. ഗോളടിക്കാന്‍ വെമ്പി നില്‍ക്കുന്നവര്‍ ഓരോ ദിവസം ഒരു ബാര്‍ വീതം പൂട്ടാന്‍ തയ്യാറായാല്‍ കോടിയല്ല, പതിനായിരം കോടിയുടെ പുണ്യം കിട്ടും. മദ്യ ലഹരിയില്‍ ഭാര്യയേയും മക്കളെയും ബോളാക്കി തൊഴിക്കുന്ന പുരുഷന്മാരുടെ എണ്ണവും കുറഞ്ഞുകിട്ടും.

ടൈല്‍ എന്‍ഡ്: 25 വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരു പത്രപ്രവര്‍ത്തകന്‍ ലഹരിക്കെതിരെ വാളോങ്ങി തുടങ്ങി. പുകവലിക്കെതിരെയായിരുന്നു ആദ്യ വെടി. ‘ബ്രെതര്‍ ഹുഡ് ഡെയ്‌സ്’ എന്ന സംഘടനയുടെ പേരില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കലായിരുന്നു പ്രധാന ഇനം. സ്റ്റിക്കറില്‍ ഒരാള്‍ പുകവലിക്കുന്ന ചിത്രവും അതോടൊപ്പം ‘മണ്ടൂസാ പുകവലിക്കാതെ, പുകവലിയില്‍ അയ്യായിരത്തോളം വിഷാംശങ്ങളുണ്ട്’ എന്ന ‘സ്റ്റാറ്റിയൂറ്ററി വാണിങ്ങും’ ഭീഷണിയായി രേഖപ്പെടുത്തിയിരുന്നു. സ്റ്റിക്കര്‍ സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകന്‍ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. നല്ല ആള്‍ക്കൂട്ടവും വലിയ സെറ്റപ്പൊട്കൂടി ഒരു പ്രോഗ്രാമും നടന്നു. അന്നത്തെ ഒരു പത്രാധിപര്‍, മറ്റു ജനപ്രതിനിധികള്‍ അടക്കം എല്ലാവരും പങ്കെടുത്തു. റിപ്പോര്‍ട്ടിങിനായി ഈ ലേഖകനെയും പത്രാധിപര്‍ വിളിച്ചിരുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് ലഹരിക്കെതിരെ ഇങ്ങനെ ഒരാശയം നടത്തിയ ആ പത്രപ്രവര്‍ത്തകന്‍ ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന ഖാദര്‍ പാലാഴിയാണ്. അന്നത്തെ ആ പത്രാധിപര്‍ സി.കെ താനൂരും.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending