Connect with us

Video Stories

നിന്നെ വാഴ്ത്തിടാം

Published

on

രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണേ എന്ന പ്രാര്‍ഥനാഗാനം എഴുതിയ ടോമിന്‍ ജെ തച്ചങ്കരിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍. സി.പി.എം നേതൃത്വത്തിലെ ചിലരുമായി തച്ചങ്കരിക്കുള്ള ബന്ധം നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാവണമല്ലോ അവസരം കിട്ടുമ്പോഴെല്ലാം തച്ചങ്കരിയെ പ്രഹരിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ശ്രദ്ധിക്കാറുമുണ്ട്. എട്ട് ഉന്നത ഉപദേശകരും ഇരട്ടച്ചങ്കുമുള്ള പിണറായി വിജയന്റെ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അസംതൃപ്തിയാണ്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത് കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്. പൊലീസ് മേധാവിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനി വഷളാകാനില്ല. കഴിവു കെട്ടവനെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശേഷിപ്പിച്ച ടി.പി സെന്‍കുമാറാണിപ്പോള്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഡി.ജി.പി കസേരയിലിരിക്കുന്നത്. പൊലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി വിധിയില്‍ വ്യക്തതക്കായി പോയ സര്‍ക്കാറിന് പിഴ ചുമത്തി നാണം കെടുത്തി വിട്ടിട്ടും തോറ്റ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇ.എം.എസിന്റെ വിശദീകരണം പോലെ എന്തൊക്കെയോ പിണറായി പറഞ്ഞു. സര്‍ക്കാറിന്റെ മുഴുവന്‍ വാദങ്ങളും തള്ളിയ ശേഷം വിധി എങ്ങനെ നടപ്പാക്കണമെന്ന് അറിയാമെന്ന് കൂട്ടിച്ചേര്‍ത്താണ് കാല്‍ ലക്ഷം രൂപ പിഴ വിധിച്ചത്.

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ പേരില്‍ മുഖ്യമന്ത്രി വല്ലാതെ വിയര്‍ത്തു. ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആ കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് ഒരാഴ്ച കഴിയും മുമ്പെ ജേക്കബ് തോമസിനെ വീട്ടിലേക്ക് അവധിക്ക് അയക്കേണ്ടിവന്നു. ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍ കേസുകള്‍ ഉണ്ടാക്കുന്നതിലായിരുന്നു വിജിലന്‍സ് ഡയരക്ടറുടെ താല്‍പര്യം. അതാകട്ടെ മുഴുവന്‍ സിവില്‍ സര്‍വീസുകാരെയും സര്‍ക്കാറിന്റെ ശത്രുക്കളാക്കി. കോടതി വഴക്കിലൂടെ കസേരയിലെത്തിയ സെന്‍കുമാറിനെ ഭരിക്കാന്‍ വിടില്ലെന്ന തീരുമാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുള്ള തച്ചങ്കരി. സെന്‍കുമാറിന്റെ ഉത്തരവുകളാകട്ടെ നടപ്പാകുകയുമില്ല. കാരണം സര്‍ക്കാറിന്റെ പിന്തുണ തച്ചങ്കരിക്കാണ്.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരി വിവാദങ്ങളില്‍ നീന്തിത്തുടിക്കുന്നയാളാണ്. ഇക്കാലയളവിനുള്ളില്‍ മൂന്നു സസ്‌പെന്‍ഷന്‍ വാങ്ങിയെങ്കിലും പുഷ്പം പോലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അദ്ദേഹം എത്തി. പിന്തുണക്കാന്‍ മുന്നണി വ്യത്യാസമെന്യേ ആളുണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ തച്ചങ്കരിക്കെതിരെ കേസുണ്ടായി. സസ്‌പെന്‍ഷനുണ്ടായി. അനുമതി വാങ്ങാതെ വിദേശ രാജ്യങ്ങളില്‍ പോയതിനും അന്വേഷണത്തെ നേരിടേണ്ടിവന്നു. ഗള്‍ഫില്‍ ഭീകര പട്ടികയിലുള്ള ആളെ കണ്ടെന്ന പരാതിയുമുയര്‍ന്നു. അത് കേന്ദ്രം അന്വേഷിച്ചപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അതേസമയം ചട്ടലംഘനങ്ങളില്‍ ചിലത് തച്ചങ്കരി നടത്തിയതായി കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വിദേശ യാത്ര കഴിഞ്ഞു മടങ്ങവേ തച്ചങ്കരിയുടെ അംഗരക്ഷകനായ ഉദ്യോഗസ്ഥനെ കൊച്ചി വിമാനത്താവളത്തില്‍ പിടിച്ചുവെച്ചു. ഒരു ഇലക്‌ട്രോണിക് ഉപകരണം കടത്താന്‍ ശ്രമിച്ചതിനായിരുന്നു തടഞ്ഞുവെച്ചത്. ഈ ഉപകരണം സി.പി.എം ചാനലിന് വേണ്ടിയായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മാര്‍ക്കറ്റ് ഫെഡില്‍ തച്ചങ്കരിയെ നിയമിച്ചതിന്റെ ഫലം വൈകാതെ ബോധ്യപ്പെട്ടു. നൂറു കോടി രൂപയുടെ അഴിമതിയെ പറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയാണ് ഈ ‘സത്യസന്ധന്‍’ ചെയ്തത്. തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സഹകരണ മന്ത്രിയും ആഭ്യന്തര മന്ത്രി തന്നെയും രംഗത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി കുലുങ്ങിയിരുന്നില്ല. പക്ഷെ ഒടുവില്‍ നടപ്പാക്കേണ്ടിവന്നു. അന്ന് അഴിമതിക്കെതിരെ നിലകൊണ്ടതിന് പുറത്താക്കപ്പെട്ടതിന്റെ വിശുദ്ധ പ്രതിഛായയുമായാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തെത്തിയത്. അങ്ങനെയിരിക്കെ ഇടതുപക്ഷം അധികാരത്തിലെത്തിയത് തച്ചങ്കരിക്ക് കരുത്തു പകരുകയാണുണ്ടായത്. ഒരുവിധം എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി പ്രതിഷ്ഠിച്ചപ്പോള്‍ ഈ ഇടയ ഗായകനെ മാത്രം വെറുതെ വിട്ടു.
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന വിളംബരം പുറപ്പെടുവിച്ചത് നിരത്തില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ നിരന്തരം വീണു മരിക്കുന്നത് കണ്ട് മനം നൊന്താണ്. അതൊന്നും ആരും വക വെച്ചില്ല. 29.07.0964ന് ജനിച്ച ഇദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലുടനീളം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജന്മദിനാഘോഷം സംഘടിപ്പിച്ചതിനും പഴി ഏറെ കേള്‍ക്കേണ്ടിവന്ന ലോകത്തിലെ ആദ്യത്തെ ആളാവും ടോമിന്‍ ജെ തച്ചങ്കരി. ഐ.എ.എസുകാരായാലും രാജ്ഭവനിലെ ഉദ്യോഗസ്ഥരായാലും ബീക്കണ്‍ ലൈറ്റ് വെക്കരുതെന്നും നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാണെന്നും തച്ചങ്കരി വിധിച്ചു. നേരത്തെ ചീഫ് സെക്രട്ടറിക്കെതിരെ കത്തെഴുതിയ തച്ചങ്കരി വനിതാ ഐ.പി.എസുകാരി ആര്‍. ശ്രീലേഖയെ വേട്ടയാടുകയാണെന്ന ആക്ഷേപം ഉന്നയിച്ചത് ശ്രീലേഖ തന്നെയായിരുന്നു. 29 വര്‍ഷമായി തന്നെ നിരന്തരം പിന്തുടര്‍ന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇത് സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ സ്വയമ്പന്‍ കേസിന് വകയായേനെ. വാഴ്ത്തുകയല്ലാതെ വയ്യെന്ന വ്യക്തിത്വം.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending