Video Stories
ദുരന്തം-നമ്പര്‍ 2 പരമ്പര ദക്ഷിണാഫ്രിക്കക്ക്
പ്രിട്ടോറിയ: കഷ്ടം…… അല്ലാതെ എന്ത് പറയാന്‍… നാട്ടില്‍ പുപ്പുലികള്‍-വിദേശത്ത് പൂച്ചകളും. വിരാത് കോലിയുടെ സൈന്യത്തെക്കുറിച്ച് എന്തെല്ലാമായിരുന്നു വിശേഷണങ്ങള്‍. ആനയാണ്, കുതിരയാണ്, പുലിയാണ്, സിംഹമാണ് തുടങ്ങി മധുര മനോഹര പദങ്ങള്‍. ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിന് തൊട്ട് മുമ്പ് സച്ചിന് ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു-യഥാര്‍ത്ഥ സന്തുലിത ഇന്ത്യന്‍ സംഘം. പക്ഷേ ആ സന്തുലിതര് ഇതാ രണ്ടാം ടെസ്റ്റിലും നാണം കെട്ട തോല്‍വി സ്വന്തമാക്കിയിരിക്കുന്നു-അത് വഴി പരമ്പരയും അടിയറ വെച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം തന്നെ ഇന്ത്യന്‍ ഗ്യാസ് ചോര്‍ന്നിരുന്നെങ്കിലും ഇന്നലെ ക്രിക്കറ്റ് പ്രേമികള്‍ വെറുതെ മോഹിച്ചു-ഒരല്ഭുതത്തിന്. പക്ഷേ അതിനൊന്നും താല്‍പ്പര്യമില്ലെന്ന് നമ്മുടെ താരങ്ങള്‍ തന്നെ വിളിച്ചറിയിച്ചു. ലഞ്ചിന് മുമ്പ് തന്നെ 151 ല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് പൂര്‍ണമായി-തോല്‍വി 135 റണ്‍സിന്. കന്നി ടെസ്റ്റ് കളിക്കുന്ന ലുംഗി എന്‍ഗിഡിക്ക് മുന്നില്‍ ആറ് ഇന്ത്യക്കാരാണ് തല വെച്ചത്. കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഫിലാന്‍ഡര്‍ക്കാണ് ആറ് ഇന്ത്യക്കാര്‍ വിക്കറ്റ് സമ്മാനിച്ചതെങ്കില്‍ ഇവിടെ ആളൊന്ന് മാറിയെന്ന് മാത്രം. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയില്‍ വന്‍പരാജയം തുറിച്ചു നോക്കീയ ടീമിനെ അല്‍പ്പമെങ്കിലും രക്ഷിച്ചത് രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും എട്ടാം വിക്കറ്റില്‍ സ്വന്തമാക്കിയ 87 റണ്‍സാണ്.
സ്ക്കോര്‍: ദക്ഷിണാഫ്രിക്ക 335, 258. ഇന്ത്യ 307,151.
287 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് മുന്‍നിരക്കാരില്‍ മൂന്ന് പേരെ നേരത്തെ നഷ്ടമായതിനാല്‍ പ്രതീക്ഷകളില്ലായിരുന്നു. പൂജാരയും പാര്‍ത്ഥീവും പ്രതിരോധത്തിലാണ് തുടങ്ങിയത്. പക്ഷേ ഇല്ലാത്ത റണ്ണിനായി പൂജാര നടത്തിയ ശ്രമം ദുരന്തമായതോടെ മടക്കയാത്ര തുടങ്ങി. ആദ്യ ഇന്നിംഗ്സില്‍ നിന്നും വിത്യസ്തമായി മനോഹരമായി ബാറ്റ് ചെയ്ത പാര്‍ത്ഥീവ് റബാദയുടെ പന്തില്‍ മോര്‍ണി മോര്‍ക്കലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. നിരുത്തരവാദ ബാറ്റിംഗിന്റെ വിലാസമായി രണ്ടാം ഇന്നിംഗ്സിലും ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് തുലച്ചു. വാലറ്റത്തില്‍ അല്‍പ്പം ബാറ്റിംഗ് വിലാസമുള്ള അശ്വിനും മടങ്ങിയതോടെ രോഹിതിന് കൂട്ടിന് ആളില്ലാതായി. ആ ഘട്ടത്തില്‍ സ്ക്കോര്‍ 87 റണ്‍സ് മാത്രമായിരുന്നു. മുഹമ്മദ് ഷമിയും രോഹിതും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 564 റണ്‍സ് സ്ക്കോര്‍ 100 കടത്തി. ഈ സഖ്യം രോഹിതിന്റെ പുറത്താവലില്‍ തകര്‍ന്നു. പിന്നെയെല്ലാം ചടങ്ങായി, എന്‍ഗിഡിയാണ് കളിയിലെ കേമന്‍. മൂന്നാം ടെസ്റ്റ് 24 ന് ജോഹന്നാസ്ബര്‍ഗ്ഗില്‍ ആരംഭിക്കും.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

