Connect with us

Video Stories

തൊഗാഡിയയുടെ വിലാപം

Published

on

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശിഷ്യാ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരുന്ന, തൊഴില്‍ വശാല്‍ അര്‍ബുദ ചികില്‍സകനായ ഡോ. പ്രവീണ്‍ തൊഗാഡിയ എം.ബി.ബി.എസ്, എം.എസ് ലോകത്തിന്റെ മുന്നില്‍ വന്നുനിന്നുകൊണ്ട് തന്നെ ചിലര്‍ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലായ്മ ചെയ്യാന്‍ പോകുന്നുവെന്ന് വിലപിച്ചിരിക്കുന്നു. അഹമ്മദാബാദില്‍ ഈ അറുപത്തി രണ്ടുകാരന്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വിശ്വസിച്ചാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് ഒറ്റയടിക്ക് തോന്നിയേക്കാമെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ സംഘ്പരിവാറും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്കുള്ള സംശയമുനകളാണ് ഒരുമിച്ച് അനാവൃതമാക്കുന്നത്.
അഹമ്മദാബാദിലെ മുറിയില്‍ ചൊവ്വാഴ്ച രാവിലെ പ്രാര്‍ഥനക്കിരിക്കുമ്പോള്‍ ഒരാള്‍വന്ന് പൊലീസ് അറസറ്റുചെയ്യാന്‍ പോകുന്നുവെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്താനാണ് അവരുടെ ശ്രമമെന്നും പറഞ്ഞതായി തൊഗാഡിയ പറയുന്നു. ആ സമയം താന്‍ വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷയില്‍ പോയെന്നും മാര്‍ഗമധ്യേ കുഴഞ്ഞുവീണെന്നുമാണ് അദ്ദേഹം വാര്‍ത്താലേഖകരോട് പറയുന്നത്. വര്‍ഗീയ വിദ്വേഷപ്രചാരകന്‍ എന്ന് ഇതിനകം പേരു കേട്ടിട്ടുള്ള വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡണ്ടായ പ്രവീണ്‍ തൊഗാഡിയയെ പിടികൂടാന്‍ പൊലീസ് എത്തിയതില്‍ അത്ഭുതമൊന്നുമില്ല. ഗുജറാത്ത് പൊലീസ് പറയുന്നതനുസരിച്ച് തൊഗാഡിയ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ചില സൂത്രപ്പണികള്‍ കാട്ടുകയായിരുന്നുവെന്നാണ് കരുതേണ്ടത്. അക്കാര്യത്തില്‍ ഈ വി.എച്ച്.പി നേതാവിന്റെ നൈപുണ്യത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. ഹിന്ദുക്കള്‍ തങ്ങളുടെ അയല്‍ക്കാരായ മുസ്്‌ലിംകളെ ആട്ടിയോടിക്കണമെന്നും മറ്റുമുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണ് ഇദ്ദേഹത്തിന്റെ വായില്‍ നിന്ന് തുടരെത്തുടരെ വീണുകൊണ്ടിരുന്നത്. പ്രകോപനപരമായതും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതുമായ പ്രസംഗങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ എണ്ണമറ്റ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന അതിവര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു തൊഗാഡിയ എന്ന് എല്ലാവര്‍ക്കുമറിയാം. 2002ലെ ഗുജറാത്ത് വംശഹത്യ മുതല്‍ രാജ്യത്ത് അങ്ങോളമിങ്ങോളം കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നടന്ന കലാപങ്ങളിലൊക്കെ തൊഗാഡിയയുടെ പങ്കാളിത്തം വലുതായിരുന്നു. സാധുക്കളായ ഹിന്ദു ജനവിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് അകറ്റുന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ ഒരുപരിധിവരെ വിജയിച്ചതിന്റെ തെളിവായിരുന്നു രാജ്യത്ത് അടുത്ത കാലത്ത് കാണേണ്ടിവന്ന ഡസനോളം വര്‍ഗീയസംഘര്‍ഷങ്ങളും മുസ്‌ലിംകള്‍ക്കെതിരെയുള്ള പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളും. രാജ്യത്തിന്റെ അഖണ്ഡതക്ക് തൊഗാഡിയ ഏല്‍പിച്ച മുറിവ് അടുത്ത കാലത്തൊന്നും മാഞ്ഞുപോവില്ല. സംഘ്പരിവാറിന് രാജസ്ഥാന്‍, ഗുജറാത്ത്- മാര്‍വാര്‍ മേഖലയിലെ യോഗി ആദിത്യനാഥായിരുന്നു ഇദ്ദേഹം. വി.എച്ച്.പി നേതാവെന്ന നിലയില്‍ രാജ്യത്ത് സംഘ്പരിവാറുകാരുടെ വേദികളില്‍ വര്‍ഗീയപ്പാഷാണം ചീറ്റിയ തൊഗാഡിയയെ വായ തുറക്കാനാകാത്തവിധം തടവിലിടാന്‍ ഒരുമുഖ്യമന്ത്രിക്കും കഴിഞ്ഞതുമില്ല. ഇദ്ദേഹത്തിന്റെ വിദ്വേഷപ്രചാരണത്തില്‍ നിന്ന് വമിച്ച ഇന്ധനമാണ് 2014ല്‍ മോദിക്കും അമിത്ഷാക്കും കേന്ദ്രത്തിലെ അധികാരലബ്ധിക്ക് അവസരം നല്‍കിയതെന്നത് സത്യംമാത്രം. മോദിയുടെ ഒരുകാലത്തെ ഉറ്റ സഹപ്രവര്‍ത്തകനായിരുന്നു തൊഗാഡിയ. 1983ല്‍ വി.എച്ച്.പിയില്‍ ചേര്‍ന്ന തൊഗാഡിയയുടെ പിന്നാലെ തൊട്ടടുത്ത വര്‍ഷമാണ് മോദി ബി.ജെ.പിയില്‍ ചേരുന്നത്. അതിനുമുമ്പ് മോദിക്കൊപ്പം ആര്‍.എസ്.എസ്സിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ശങ്കര്‍സിങ്‌വഗേല തൊഗാഡിയയെ ജയിലിലടച്ചപ്പോള്‍ മോചനത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച സുഹൃത്താണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. മോദിയെ മുഖ്യമന്ത്രിയാക്കിയതില്‍ തൊഗാഡിയയുടെ പങ്കും ചെറുതായിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി മോദിസ്്തുതി ഒഴിവാക്കിയുള്ള തൊഗാഡിയയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും പലരിലും സംശയം ഉളവാക്കിയിരുന്നുവെന്നതാണ് സത്യം. ഇതിനുകാരണം ഗുജറാത്ത് കലാപത്തിന്റെയും തുടര്‍ന്നുള്ള മോദിയുടെ രാഷ്ട്രീയ വിജയങ്ങളുടെയുമൊക്കെ ക്രെഡിറ്റ് മോദി തനിച്ച് ഏറ്റെടുക്കുന്നുവെന്നതാണ്.
അതേസമയം ഒരുപൗരന്‍ തന്നെ ചിലര്‍ കൊലപ്പെടുത്താന്‍, അതും സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍, വരുന്നുവെന്ന് പറയുമ്പോള്‍ അതേക്കുറിച്ച് ഉയരുന്ന ആശങ്ക കാണാതിരിക്കാനുമാവില്ല. മോദിയുടെയും അമിത്ഷായുടെയും പ്രവര്‍ത്തന ശൈലികളെക്കുറിച്ച് അറിയുന്നവരെ സംബന്ധിച്ച് തൊഗാഡിയയുടെ വാക്കുകള്‍ അത്ഭുതമേ ഉളവാക്കുന്നില്ല. ഇസ്രത്ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളിലൊരാള്‍ ഇന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനാണ്. സി.ബി.ഐ കുറ്റപത്രം നല്‍കിയ ഗുജറാത്ത് പൊലീസിന്റെ തലപ്പത്തായിരുന്നു ഒരുകാലത്ത് ഈ ഷാ. സൊഹ്‌റാബുദ്ദീന്‍ കേസില്‍നിന്ന് ഷായെ ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന സി.ബി.ഐ ജഡ്ജി ലോയയുടെ ദുരൂഹ സാഹചര്യത്തിലെ മരണത്തിനുപിന്നിലെ ആരോപണക്കുന്തമുനയും ഷാക്കെതിരെയാണ്. ഇതിന്മേല്‍ സു്പ്രീംകോടതി വരെ ഇന്ത്യാചരിത്രത്തിലാദ്യമായി രണ്ടുതട്ടിലായത് രാജ്യസ്‌നേഹികളെയാകെ ഞെട്ടിച്ച സന്ദര്‍ഭമാണിത്. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസ് സേനകളിലെ ഏറ്റുമുട്ടല്‍ കൊലപാതക വിദഗ്ധര്‍ നിരവധിയാണ്. ഇവര്‍ക്കും പട്ടും വളയും കൊടുത്താണ് പ്രതിയോഗികളെ വകവരുത്താന്‍ മോദിയും കൂട്ടരും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അബോധാവസ്ഥയിലാണ് തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നുപറയുന്ന തൊഗാഡിയയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അബോധാവസ്ഥയില്‍ കിടന്നുവെന്നുപറയുന്ന അഹമ്മദാബാദിനടുത്ത കോട്ടാര്‍പൂര്‍ ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്ന അതേ ഇടമാണെന്നത് കൗതുകം ജനിപ്പിക്കുന്നുണ്ട്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ക്കുനേരെ വധശ്രമം നടന്നുവെന്ന് പറയുന്നതുതന്നെ രാജ്യത്തിന്റെ സുരക്ഷാസേനക്ക് മാനക്കേടാണ്. വിഷയത്തില്‍ എത്രയും പെട്ടെന്ന് നെല്ലും പതിരും തിരിച്ചറിയേണ്ടതുണ്ട്. അതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമാണ്. ഇതെല്ലാം മോദിയുടെ 2019ലെ അഗ്നിപരീക്ഷക്കുള്ള മിതവാദി ചമയലാണോ എന്ന് ശങ്കിക്കുന്നവരെയും കുറ്റപ്പെടുത്താനാകില്ല. ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് തൊഗാഡിയ അതേദിവസം തന്നെ രാമക്ഷേത്രം നിര്‍മിക്കാനും ഗോവ ധനിരോധനം രാജ്യം മുഴുവന്‍ നടപ്പാക്കാനും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് ട്വിറ്ററില്‍ അഭിപ്രായപ്പെടുന്ന തൊഗാഡിയ ആരുടെ കൂടെയാണ് ഇപ്പോഴുമെന്നതില്‍ സാമാന്യബോധമുള്ള ആരിലും സംശയമുളവാക്കുന്നില്ല. അതുകൊണ്ട് തൊഗാഡിയയുടെ വിലാപം കേട്ട് ചിരിക്കാനോ ക്ഷോഭിക്കാനോ കഴിയാത്തവിധം വ്രണിതമാണ് ശരാശരി ഇന്ത്യക്കാരന്റെ മനസ്സ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending