Connect with us

Views

വിവാദങ്ങളില്ലാതെ, പക്വതയോടെ ട്രംപിന്റെ വിജയ പ്രഭാഷണം

Published

on

‘അമേരിക്കയെ വീണ്ടും മഹദ് രാഷ്ട്രമാക്കാം’ എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. വര്‍ണ വിവേചനം, കുടിയേറ്റക്കാരോടും ന്യൂനപക്ഷങ്ങളോടുമുള്ള വെറുപ്പ്, സ്ത്രീകള്‍ക്കെതിരായ നിലപാട് തുടങ്ങി ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേരാത്തവയായിരുന്നു ട്രംപിന്റെ പ്രചരണായുധങ്ങള്‍. ലൈംഗികാതിക്രമം അടക്കമുള്ള നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും അവയെല്ലാം അതിജീവിച്ചാണ് ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ പ്രസിഡണ്ടായി മാറിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് പദത്തില്‍ ആദ്യമായി എത്താനുള്ള ഒരു വനിതയുടെ വഴിയടച്ചു കൊണ്ട്.

വിജയം ഉറപ്പാക്കിയ ശേഷം ട്രംപ് നടത്തിയ ഹൃസ്വ പ്രസംഗം, പ്രചരണ കാലത്തേതില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പക്വതയോടെയുള്ളതായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരിയെ അഭിനന്ദിച്ച് പ്രസംഗം തുടങ്ങിയ ട്രംപ്, മുറിവുകള്‍ തുന്നിച്ചേര്‍ത്ത് അമേരിക്ക ഒറ്റക്കെട്ടായി മുന്നേറണമെന്ന ആശയം പങ്കുവെച്ചു. താന്‍ അമേരിക്കയിലെ എല്ലാ വിഭാഗക്കാരുടെയും പ്രസിഡണ്ടായിരിക്കുമെന്നും ഓരോരുത്തരുടെയും കഴിവുകള്‍ പുറത്തുകൊണ്ടുവരും വിധമുള്ളതായിരിക്കും തന്റെ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
  • ഹിലരി ക്ലിന്റണ്‍ എന്നെ ഫോണില്‍ വിളിക്കുകയും നമ്മെ അഭിന്ദിക്കുകയും ചെയ്തു. ഞാന്‍ അവരെയും കുടുംബത്തെയും അഭിനന്ദിച്ചു. അവര്‍ വളരെ ശക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
  • വിഭജനത്തിന്റെ മുറിവുകള്‍ തുന്നിച്ചേര്‍ത്ത് അമേരിക്ക ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും സ്വതന്ത്രരുമെല്ലാം രാജ്യത്താകമാനം ഒന്നിച്ചു നില്‍ക്കാനുള്ള സമയമാണിത്.
  • ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡണ്ടായിരിക്കുമെന്ന് ഉറപ്പു തരുന്നു. മുമ്പ് എന്നെ പിന്തുണക്കാതിരുന്നവരുടെയും ഉപദേശങ്ങള്‍ എനിക്കു വേണം.
  • എല്ലാ വിഭാഗത്തിലും മതത്തിലും പശ്ചാത്തലത്തിലും വിശ്വാസത്തിലും പെട്ട ജനങ്ങളുടെ മുന്നേറ്റമാണിത്. എല്ലാ ജനങ്ങളെയും സേവിക്കുന്നതായിരിക്കും ഈ ഭരണകൂടം.
  • നമ്മുടെ രാജ്യത്തിന് അത്ഭുതകരമായ സ്രോതസ്സുണ്ട്. അത് പൂര്‍ണമായി ഉപയോഗപ്പെടുത്തും. ഓരോ അമേരിക്കക്കാര്‍ക്കും തങ്ങളുടെ കഴിവ് പൂര്‍ണമായി വിനിയോഗിക്കാനുള്ള അവസരം നല്‍കും.
  • നമ്മുടെ ചെറുനഗരങ്ങള്‍ വികസിപ്പിക്കും. ഹൈവേകളും ബ്രിഡ്ജുകളും ടണലുകളും എയര്‍പോര്‍ട്ടുകളും ആസ്പത്രികളും പുതുക്കിപ്പണിയും. ഈ പുനര്‍നിര്‍മാണ പ്രക്രിയയില്‍ അമേരിക്കക്കാരെ തന്നെ ഉള്‍പ്പെടുത്തും.
  • മുന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കും.

മാതാപിതാക്കള്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും മരിച്ച സഹോദരന്‍ ഫ്രെഡ്ഡിനും ഭാര്യക്കും മക്കള്‍ക്കും നന്ദി പറഞ്ഞാണ് ട്രംപ് പ്രസംഗം തുടര്‍ന്നത്. പ്രസംഗത്തിലെ വലിയൊരു സമയം പ്രിയപ്പെട്ടവര്‍ക്കും തനിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും വേണ്ടി ട്രംപ് മാറ്റി. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മൈക്ക് പെന്‍സിന് നന്ദി പറഞ്ഞു കൊണ്ട് ട്രംപ് പ്രസംഗം അവസാനിപ്പിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം : മോട്ടോർ വാഹന വകുപ്പ്

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

Published

on

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..0

Continue Reading

kerala

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Published

on

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

Trending