Connect with us

Video Stories

മലയാളി കൊടും ചൂടില്‍ 8 മാസം കഴിച്ചു കൂട്ടിയത് ടെറസിനു മുകളില്‍

Published

on

ദുബൈ: തൊഴില്‍ രഹിതനായ മലയാളി കൊടും ചൂടില്‍ അജ്മാനിലെ ആറുനില കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിച്ചു കൂട്ടിയത് എട്ടു മാസത്തോളം. ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള കൊല്ലം സ്വദേശി സജീവ് ആണ് ഹതഭാഗ്യന്‍. ഭാര്യയും രണ്ട് കുട്ടികളുമുള്ള ഇദ്ദേഹത്തിന്റെ ദുരിത ജീവിതത്തിന് ഇനിയും അറുതിയായിട്ടില്ല. കാലാവധി അവസാനിക്കും മുന്‍പ് തൊഴില്‍ ദാതാവ് ഇറക്കി വിട്ടതോടെയാണ് സജീവിന്റെ ദുരിത ജീവിതം ആരംഭിക്കുന്നത്. ഖലീജ് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

തൊഴില്‍ നഷ്ടപ്പെട്ട സജീവി മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉത്തരേന്ത്യക്കാരനായ തൊഴിലുടമ വന്ന് ഭീഷണിപ്പെടുത്തി കിട്ടിയ തൊഴില്‍ നഷ്ടപ്പെടുത്തി. പലവട്ടം ഇതാവര്‍ത്തിച്ചപ്പോള്‍ ആരും ജോലിക്കെടുക്കാതായി. സുഹൃത്തുക്കള്‍ വാങ്ങി നല്‍കുന്ന ഭക്ഷണം മാത്രമായി പിന്നീട് ആശ്രയം. 16 പ്രവാശ്യത്തോളം കോണ്‍സുലേറ്റിലും കയറിയിറങ്ങി.- സജീവ് പറയുന്നു. ഷാര്‍ജ കേന്ദ്രമായ കമ്പനിയില്‍ ഇലക്ട്രീഷ്യനായാണ് സജീവ് ജോലി ചെയ്തിരുന്നത്. നിര്‍മാണത്തൊഴിലാളികളുടെയും ഷോപ്പ് ഉടമകളുടെയും മറ്റും കാരുണ്യത്തിലാണ് ഇത്ര കാലം സജീവ് ജീവിതം തള്ളി നീക്കിയത്.

കേവലം 900 ദിര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലി ചെയ്ത സജീവിന്റെ വിസ കാലാവധി കഴിഞ്ഞ മാര്‍ച്ച് 11ന് അവസാനിക്കുകയും ചെയ്തു. എന്നാല്‍ സജീവിന് നല്‍കാനുള്ള ശമ്പളം പൂര്‍ണമായി നല്‍കി നാട്ടിലേക്ക് കയറ്റി വിടാന്‍ തൊഴിലുടമ തയ്യാറായില്ല. മാര്‍ച്ച് 21ന് കമ്പനി അക്കമഡേഷന്‍ ഒഴിയേണ്ടി വരികയും ചെയ്തു. ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്ന കൊടും ചൂടില്‍ ഇദ്ദേഹം ടെറസിന് മുകളിലാണ് കഴിച്ചു കൂട്ടിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സംഘടനകളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഒരു റസ്റ്റോറന്റ് ഉടമ സഹായിച്ചു. മറ്റൊരാള്‍ പ്രാതല്‍ കഴിക്കാന്‍ ദിവസവും 3 ദിര്‍ഹം വീതം നല്‍കി.- സജീവ് പറഞ്ഞു.ഇതിനിടെ തൊഴിലുടമ ഒളിച്ചോടിയെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതായി സജീവ് പറയുന്നു. അതേസമയം സജീവ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയതായി ഉദ്യഗസ്ഥര്‍ സമ്മതിക്കുന്നു. ഒക്ടോബര്‍ രണ്ടിനകം തന്നെ നാട്ടിലയക്കണമെന്നാണ് സജീവ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ആരും ബന്ധപ്പെട്ടില്ലെന്നാണ് കോണ്‍സുലേറ്റ് വ്യക്തമാക്കുന്നത്.

അതേസമയം തന്റെ കയ്യില്‍ ഫോണ്‍ ചെയ്യാന്‍ പോലും പണം ഇല്ലായിരുന്നെന്ന് സജീവ് പറഞ്ഞു.
അതേസമയം ഓവര്‍ സ്‌റ്റേ ആയതിനാല്‍ ഷാര്‍ജയില്‍ 6000 ദിര്‍ഹം പിഴ അടക്കേണ്ടി വന്നതായി തൊഴിലുടമയായ പഞ്ചാബ് സ്വദേശി പറഞ്ഞു. അയാല്‍ തന്നെയാണ് അയാളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒളിച്ചോടിയെന്ന കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending