Connect with us

GULF

നിർമാണത്തൊഴിലാളിയായി തുടക്കം ; ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി ദിലീപ്

.ജോലിയും ജീവിതവും പരസ്പരം ബാലൻസ് ചെയ്യുന്ന സെമി റിട്ടർയർമെന്റ് ജീവിതമാണ് 2012 മുതൽ ദിലീപ് ജീവിക്കുന്നത് .ജോലിയും ബിസിനസും ഹോബിയാക്കുക. പണംകൊണ്ട് മാത്രം ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവിതത്തിൽ പഠിച്ച വലിയ പാഠം.’ എന്നും ദിലീപ് പറയുന്നു.

Published

on

സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി, ലേബർ വീസയിൽ ദുബായിലെത്തിയ ആ 22 വയസ്സുകരൻ 900 ദിർഹം ശമ്പളത്തിന് നിർമാണത്തൊഴിലാളിയായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.32 വർഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ തന്റെ ജീവിതത്തിലെ അവിശ്വസനീയമായ മാറ്റങ്ങൾ കണ്ട് അഭുതപ്പെടുകയാണ് അയാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ഇപ്പോൾ എടപ്പാൾ സ്വദേശിയും ദുബായിലെ പ്രോപ്പർട്ടി ഡവലപ്പറുമായ ദിലീപ് (54).ദുബായിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിൽ വില്ല സ്വന്തമാക്കിയ ആദ്യ യുവ ഇന്ത്യക്കാരൻ .ഗോൾഫ് ക്ലബ്ബിൽ അംഗത്വം നേടാൻ ഗോൾഫ് പഠിച്ച ദിലീപ് രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഗോൾഫ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു. ഐപിഎല്ലിൽ ആദ്യ കേരള ടീമിന്റെ ഉടമകളിലൊരാളായി.കോടികൾ വിലമതിക്കുന്ന 12 അത്യാഢംബര കാറുകളുടെ ഉടമ.അത്യപൂർവവും അമൂല്യവുമായ വാച്ചുകൾ, ലോകോത്തര കായിക താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ബൂട്ടുകൾ,ബാറ്റുകൾ തുടങ്ങി അമൂല്യ ശേഖരങ്ങൾ.

സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ നടത്തണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചപ്പോൾ സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ അദ്ദേഹത്തിനൊപ്പം നിന്ന കഥയാണ് ദിലീപിന്റേത്.ദിലീപ് തന്റെ വിജയകഥയുടെ സൂത്രവാക്യമായി പറയുന്നതിങ്ങനെ.‘അവർക്കു പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്കു പറ്റില്ല’ എന്ന ചോദ്യത്തിൽനിന്നാണ് എന്റെ ഓരോ വലിയ ഉത്തരവും രൂപപ്പെട്ടത്.ആ നേട്ടങ്ങൾ ആരുമായും മത്സരിക്കാനല്ല. ആരെയെങ്കിലും മറികടക്കണമെന്ന ലക്ഷ്യവുമില്ല. അദ്ദേഹം പറയുന്നു.ജോലിയും ജീവിതവും പരസ്പരം ബാലൻസ് ചെയ്യുന്ന സെമി റിട്ടർയർമെന്റ് ജീവിതമാണ് 2012 മുതൽ ദിലീപ് ജീവിക്കുന്നത് .ജോലിയും ബിസിനസും ഹോബിയാക്കുക. പണംകൊണ്ട് മാത്രം ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവിതത്തിൽ പഠിച്ച വലിയ പാഠം.’ എന്നും ദിലീപ് പറയുന്നു.

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

Trending