Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി; യൂണിയന്‍ ഓഫീസിലെ 5.70 ലക്ഷം രൂപ കൊള്ളയടിച്ച് എസ്.എഫ്.ഐ

പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്.എഫ്.ഐ അക്രമ പരമ്പര തുടരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സി.യു ക്യാമ്പസില്‍ സംഘടിപ്പിച്ച കഫ് ആന്റ് കാര്‍ണിവല്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തതില്‍ അരിശം പൂണ്ട് സമാപന ദിവസമായ ഇന്നലെ പരിപാടി തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്നലെയും പൊലീസിന്റെ ഒത്താശയോടെ ക്യാമ്പസില്‍ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തത് മുതല്‍ എസ്.എഫ്.ഐ നിരന്തരം അക്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയന് അനുവദിച്ച പുതിയ ഓഫീസില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സഫ്വാന്‍ ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കവെ 15 ഓളം എസ്.എഫ്.ഐ ക്രിമിനലുകള്‍ ഓഫീസിലേക്ക് കയറി വരികയും ജനറല്‍ സെക്രട്ടറിയെ ബന്ദിയാക്കി കഫ് ആന്റ് കാര്‍ണിവലിന്റെ നടത്തിപ്പിന്റെ ആവശ്യത്തിലേക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 5.70 ലക്ഷം രൂപയും പ്രിന്ററും കൊള്ളയടിക്കുകയും ഓഫീസ് അടിച്ച് തകര്‍ത്ത് കസേര, മേശ, ബെഞ്ച് മുതലായവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ക്കെതിരെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കും തേഞ്ഞിപ്പലം പൊ
ലീസ് സ്റ്റേഷനിലും യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്.എഫ്.ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത് പണവും വസ്തുക്കളും കവര്‍ച്ച ചെയ്ത കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഓഫീസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍, പി.എ.ജവാദ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അമീന്‍ റാഷിദ്, ജില്ലാ കമ്മിറ്റി അംഗം സലാഹു തെന്നല, ഹരിത സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഫിദ.ടി.പി, സംസ്ഥാന കമ്മിറ്റി അംഗം മുസ്ലിഹ മങ്കട, ടി.സി.മുസാഫിര്‍ ഇജാസ് അഹമ്മദ്, ഹിബ.എ.ആര്‍, എം.സി.ഫായിസ്, മുബഷിര്‍.ഇ, യാസിറ ഷഹാന എന്നിവര്‍ സന്ദര്‍ശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending