Connect with us

Video Stories

സിറിയയിലെ യു.എസ്‌നീക്കം ഭയാജനകം

Published

on

അഞ്ചുലക്ഷത്തോളം പേരെ കുരുതികൊടുത്ത് ഏഴുവര്‍ഷത്തോളമായി തുടരുന്ന ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് വീണ്ടും എണ്ണ പകരുകയാണ് ജനാധിപത്യത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാശ്ചാത്യഭരണകൂടങ്ങള്‍. ഒരു വശത്ത് റഷ്യയും മറുവശത്ത് അ്‌മേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിവയും ചേര്‍ന്ന് നടത്തുന്ന കൂട്ടക്കൊലകള്‍ ഏത് കാരണത്തിന്റെ പേരിലായാലും നീതീകരിക്കാവുന്നതല്ല. കഴിഞ്ഞ ശനിയാഴ്ച പ്രാദേശികസമയം പുലര്‍ച്ചെയായിരുന്നു മൂന്നുപാശ്ചാത്യരാജ്യങ്ങളുടെ പട്ടാശപ്പടകള്‍ ചേര്‍ന്ന് സിറിയിയില്‍ കനത്ത മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ നിരവധി നിരപരാധികള്‍ക്ക് ജീവഹാനി നേരിട്ടു. ഒരാഴ്ചടമുമ്പ് സിറിയയിലെ ഭരണകൂടം നടത്തിയ രാസായുധപ്രയോഗത്തിന് പ്രതികാരമായാണ് ഈ ആക്രമണം അരേേങ്ങറ്റിയത്.
ഡണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു മാനുഷികവിരുദ്ധ നടപടിയായാണ് ഈ ആക്രമണം വിശേഷിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ നാല്‍പതുപേര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തുറപ്പിച്ച ആക്രമണമായിരുന്നു ശനിയാഴ്ച ദൗമയില്‍ നടന്നത്. ബഷറുല്‍ അസദിന്റെ ഭരണകൂടത്തിന് റ,്‌യ നല്‍കുന്നപിന്തുണയാണ് അമേരിക്കയെയും സഖ്യരാജ്യങ്ങളെയും വേവലാതിപ്പെടുത്തുന്നത്. മറ്റെന്തൊക്കെ കാരണം പറഞ്ഞാലും കൊല്ലപ്പെടുന്നത് നിരപരാധികളാണെന്ന സത്യം ഇവരാരും ഓര്‍ക്കുന്നില്ലെന്ന് തോന്നുന്നു. അഥവാ ഓര്‍ത്താല്‍തന്നെയും തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ -സാമ്രാജ്യത്വ-ആധികാരതാല്‍പര്യങ്ങളുടെ മുന്നില്‍ സര്‍വതും മറക്കുകയാണ് ഇക്കൂട്ടര്‍. ചരിത്രത്തില്‍ ഇതേ ശക്തികള്‍ കാട്ടിക്കൂട്ടിയ കൂട്ടനരഹത്യകളുടെ കണ്ണീരണിയിക്കുന്ന കഥകള്‍ ഇവിടെ വിവരിക്കേണ്ട കാര്യമില്ല. മൂന്നുരാജ്യങ്ങളുടെസൈനികസന്നാഹങ്ങള്‍ ചേര്‍ന്ന് ഒരേ സമയം 105 മിസൈലുകളാണ് ദൗമ മേഖലയിലേക്ക് തൊടുത്തുവിട്ടത്. പാശ്ചാത്യമാധ്യമങ്ങളുടെ വിവരങ്ങള്‍ വിശ്വസിച്ചാല്‍ തീരെ ചെറിയ ആള്‍നാശമേ ഉണ്ടായുള്ളൂവെങ്കിലും, ഇതിനൊക്കെ അപ്പുറമായിരിക്കണം യാഥാര്‍ത്ഥ്യമെന്നാണ് കരുതപ്പെടുന്നത്.
സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധകേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയും കൂട്ടരും അവകാശപ്പെടുന്നതെങ്കിലും ഇവരുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ അത് വിശ്വസിക്കാന്‍ തീരെ പ്രയാസം. സിറിയന്‍ തലസ്ഥാനനഗരിയിലെ ബാര്‍സെക് ഗവേഷണ വികസനസ്ഥാപനത്തിനു നേര്‍ക്കാണ് ഒരാക്രമണമെങ്കില്‍ ഹിം ഷിംസാര്‍ രാസായുധ കേന്ദ്രത്തിലായിരുന്നു മറ്റൊരാക്രമണം. ബാര്‍സെക്കില്‍ മാത്രം എഴുപതിലധികം മിസൈലുകളാണ് പതിച്ചത്. രാസായുധകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും അവകാശപ്പെടുന്നതെങ്കിലും അതംഗീകരിക്കാന്‍ സിറിയന്‍ ഭരണകൂടവും റഷ്യയും തയ്യാറല്ല.
മുമ്പ് ഇറാഖ് ആക്രമണകാലത്ത് അമേരിക്കയും സഖ്യകക്ഷികളും നാറ്റോ സഖ്യത്തിന്റെ കീഴില്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ നടത്തിയ കൊടും നരഹത്യകളെ ന്യായീകരിക്കാന്‍ പറഞ്ഞ വാദമുഖങ്ങളാണ് ഇപ്പോള്‍ പലരുടെയും മനസ്സുകളില്‍ ഉയര്‍ന്നുവരുന്നുണ്ടാകുക. അന്ന് രാസായുധഫാക്ടറികള്‍ തകര്‍ക്കാനെന്നുപറഞ്ഞായിരുന്നു സദ്ദാം ഭരണകൂടത്തിന് കൂീഴിലെ ഇറാഖികള്‍ക്ക് നേരെ അമേരിക്കയും കൂട്ടരും ആക്രമണം നടത്തിയതെങ്കില്‍ യുദ്ധം അവസാനിച്ചശേഷം ആണവായുധ പരിശോധകസംഘത്തലവന്‍ തന്നെ പറഞ്ഞത് അത്തരം ആയുധസംഭരണകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു. ഇത് കാണിക്കുന്നത് ഇപ്പോഴത്തെ അമേരിക്കന്‍ കുതന്ത്രത്തിന് പിന്നില്‍ പഴയ അമേരിക്കന്‍ സയണിസ്റ്റ് തന്ത്രം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ്. രാസായുധപ്രയോഗം ബസര്‍ സൈന്യംനടത്തിയെന്ന് തെളിയിക്കാന്‍ ചിത്രസഹിതമുള്ള വാര്‍ത്തകളാണ് ബി.ബി.സി പോലുള്ള പാശ്ചാത്യമാധ്യമങ്ങള്‍ പടച്ചുവിടുന്നത്. തെറ്റുചെയ്യുകയും പിന്നീട് അതിനെ ന്യായീകരിക്കാന്‍ വ്യാജതെളിവ് അവതരിപ്പിക്കുകയും ചെയ്യുന്നത് പാശ്ചാത്യഭരണകൂടങ്ങളുടെ പതിവുശൈലിയാണ്. സിറിയയുടെ കാര്യത്തില്‍ വീണ്ടുമൊരു യുദ്ധാവസ്ഥയിലേക്കാണ് റഷ്യയും അമേരിക്കയും ചേര്‍ന്ന് നീങ്ങുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ഇതാകട്ടെ ലോകസമൂഹത്തെയാകെ ആശങ്കയുടെ കൊടുമുടിയില്‍ നിര്‍ത്തുകയാണ്.
ഏറെക്കാലത്തെ ശീതസമരത്തിനും നിരവധി മനുഷ്യരുടെയും രാജ്യങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും നാശങ്ങള്‍ക്കും തീരാകെടുതികള്‍ക്കും കാരണമായ സോവിയറ്റ്- അമേരിക്കന്‍ ചേരികളുടെ ശീതസമരം ചെറുതായൊന്നുമല്ല ലോകത്തെ ചുടലക്കളമാക്കിയത്. ഇപ്പോള്‍ സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ റഷ്യ നിലയുറപ്പിച്ചിരിക്കുന്നുവെന്നത് ആശക്കപ്പുറം ആശങ്കയാണ് ലോകസമൂഹത്തിന് മുമ്പാകെ പടര്‍ത്തിവിട്ടിരിക്കുന്നു. തിരിച്ചടിക്കുമെന്നുള്ള റഷ്യയുടെ മുന്നറിയിപ്പും ശീതസമരകാലത്തേതുപോലുള്ള അമേരിക്കന്‍ സഖ്യശക്തികളുടെ അട്ടഹാസവും ഭൂമിയിലെ നരകമായി വിശേഷിപ്പിക്കപ്പെടുന്ന സിറിയയില്‍ മാത്രമല്ല ലോകത്തെയാകെ പരിഭ്രാന്തിയില്‍ അകപ്പെടുത്തിയിരിക്കയാണ്. അധികാരവും കയ്യൂക്കം പാവപ്പെട്ട മനുഷ്യരുടെ ജീവിതവും ജീവനുമെടുത്തുകൊണ്ടാകുന്നത് മാനവരാശിയുടെ നിലനില്‍പ്പിനും ഭാവിക്കുതന്നെയും വലിയ ഭീഷണിയാണെന്ന് പറയേണ്ടതില്ല. ബ്രിട്ടന്‍ കൊടുങ്കാറ്റ് നിഴല്‍ എന്നു പേരുള്ള മിസൈലുകള്‍ ഇനിയും പ്രയോഗിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കയാണ്. രാസായുധത്തിന്റെ പേരില്‍ സിറിയയുടെ ആയുധ-സേനാകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് പാശ്ചാത്യശക്തികളുടെ ലക്ഷ്യമെന്ന്തീര്‍ച്ചയാണ്. അതിലൂടെ സിറിയയെന്ന് പരമ്പരാഗത മാനവസമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തിന്റെ ഭൂപടത്തില്‍ നിന്ന്തുടച്ചുമാറ്റുകയോ കൈപ്പിടിയിലാക്കുകയോ ആണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലൊരു കുടിലനീതിയുടെ പരിണിതഫലമാണ് അഫ്ഗാനിസ്ഥാന്‍ എന്ന മറ്റൊരു ഏഷ്യന്‍രാജ്യം. സോവിയറ്റ് സൈന്യം കീഴ്‌പെടുത്തിയത് അന്ന് പാശ്ചാത്യശക്തികളെയാണെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും സത്യത്തില്‍ ചരിത്രത്തിലെ ഒരു ജനതയുടെ ഭാവിഭാഗധേയമാണ് മൊത്തത്തില്‍ തുടച്ചുനീക്കപ്പെട്ടത്. ഇന്ന് തീവ്രവാദികളുടെയും മയക്കുമരുന്ന് മാഫിയകളുടെയും കൂത്താട്ടമാണ് അഫ്ഗാനില്‍ നാം കാണേണ്ടിവരുന്നത്. സമാനമായ അവസ്ഥയിലേക്ക് അറിഞ്ഞും അറിയാതെയും സിറിയയെയും വലിച്ചുകൊണ്ടുപോകുകയാണ് അമേരിക്കന്‍ വിരുദ്ധരെന്ന് അഭിമാനിക്കുന്ന അസദ് വിരുദ്ധ മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും പന്താടിക്കൊണ്ടുള്ള ഈ തീക്കളി എത്രയും പെട്ടെന്ന് അവസാനിച്ച് സിറിയന്‍ ജനതയെ സ്വന്തം ഭാവിയും വര്‍ത്തമാനവും നിശ്ചയിക്കാനുള്ള അവസരം വിട്ടുകൊടുക്കുകയാണ് വൈദേശിക ശക്തികള്‍ ചെയ്യേണ്ടത്. പെട്രോളിന്റെ അക്ഷയഖനിയായ അറേബ്യയെ കണ്ണുനട്ടുകൊണ്ടുള്ള പാശ്ചാത്യരുടെ കയ്യേറ്റങ്ങള്‍ക്കുപിന്നില്‍ വെറും രാഷ്ട്രീയത്തിനപ്പുറമുള്ള സാമ്പത്തികവും സാമുദായികവുമായ മാനങ്ങളുണ്ട്. അത് തിരിച്ചറിയാന്‍ ലോകസമൂഹത്തിന്കഴിയും. ലോകമന:സാക്ഷിയെ അഭിസംബോധന ചെയ്യുന്ന ഐക്യരാഷ്ട്രസഭക്കും ഇതരരാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇനിയും മൂകസാക്ഷികളായി ഇരിക്കാന്‍ കഴിയില്ലതന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending