Connect with us

More

ഉത്തരകൊറിയ മോചിപ്പിച്ച യു.എസ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് വാംബിയുടെ പിതാവ് ഫ്രെഡും മാതാവ് കിന്‍ഡി വാംബിയറും അറിയിച്ചു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജൂണ്‍ 13ന് അമേരിക്കയുടെ പ്രത്യേക വിമാനത്തില്‍ ഒഹിയോയില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥി കോമ അവസ്ഥയിലായിരുന്നു. ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനമാണ് മകന്റെ ആരോഗ്യം തകര്‍ത്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വാംബിയറുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലും ഗുരുതരമായി കോശനാശം സംഭവിച്ചതായി അമേരിക്കയില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാഡീസംബന്ധമായ പരിക്കുകളോ ബോട്ടുലിസം അണുബാധയുടെ ലക്ഷണങ്ങളോ പരിശോധനയില്‍ കണ്ടിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നവിധം തലച്ചോറിന് പരിക്കേറ്റിണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2016 ജനുവരിയില്‍ വിദേശ സന്ദര്‍ശനത്തിന് ഉത്തരകൊറിയയില്‍ എത്തിയ വാംബിയറെ നിസ്സാര കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഹോട്ടലില്‍നിന്ന് പ്രചാരണ ചിഹ്നം മോഷ്ടിച്ചുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 2016 മാര്‍ച്ചില്‍ ഉത്തരകൊറിയന്‍ കോടതി വാംബിയര്‍ക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ഉടനെ വാംബിയര്‍ കോമ അവസ്ഥയിലേക്ക് പോയെന്നാണ് ഉത്തരകൊറിയയുടെ വാദം. ബോട്ടിലിസം രോഗവും ഉറക്കഗുളിക നല്‍കിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തതെന്നും അവര്‍ പറയുന്നു. ഉത്തരകൊറിയയുടെ ഈ വിശദീകരണം സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തള്ളിയിട്ടുണ്ട്. മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കള്‍ അറിഞ്ഞത്. ക്രൂരമായ പീഡനങ്ങളെത്തുടര്‍ന്ന് ആരോഗ്യം തകര്‍ന്ന് കോമ അവസ്ഥയിലായ മകന് മികച്ച ചികിത്സ ലഭ്യമാക്കാത്തതും ആരോഗ്യനില രഹസ്യമാക്കിവെച്ചതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വാംബിയറുടെ പിതാവ് പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുമ്പോള്‍ വാംബിയര്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വാംബിയറുടെ മരണം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കി. മിസൈല്‍, ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതിനകം തന്നെ സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. വാംബിയറെ ഉത്തരകൊറിയ അന്യമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ജയിലില്‍ കഴിയുന്ന മറ്റു മൂന്നു പേരെ എത്രയും വേഗം വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending