Connect with us

More

ഉത്തരകൊറിയ മോചിപ്പിച്ച യു.എസ് വിദ്യാര്‍ത്ഥി മരിച്ചു

Published

on

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് വാംബിയുടെ പിതാവ് ഫ്രെഡും മാതാവ് കിന്‍ഡി വാംബിയറും അറിയിച്ചു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ജൂണ്‍ 13ന് അമേരിക്കയുടെ പ്രത്യേക വിമാനത്തില്‍ ഒഹിയോയില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥി കോമ അവസ്ഥയിലായിരുന്നു. ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ക്രൂരമായ പീഡനമാണ് മകന്റെ ആരോഗ്യം തകര്‍ത്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വാംബിയറുടെ തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലും ഗുരുതരമായി കോശനാശം സംഭവിച്ചതായി അമേരിക്കയില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാഡീസംബന്ധമായ പരിക്കുകളോ ബോട്ടുലിസം അണുബാധയുടെ ലക്ഷണങ്ങളോ പരിശോധനയില്‍ കണ്ടിരുന്നില്ല. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം നിലയ്ക്കുന്നവിധം തലച്ചോറിന് പരിക്കേറ്റിണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2016 ജനുവരിയില്‍ വിദേശ സന്ദര്‍ശനത്തിന് ഉത്തരകൊറിയയില്‍ എത്തിയ വാംബിയറെ നിസ്സാര കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഹോട്ടലില്‍നിന്ന് പ്രചാരണ ചിഹ്നം മോഷ്ടിച്ചുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 2016 മാര്‍ച്ചില്‍ ഉത്തരകൊറിയന്‍ കോടതി വാംബിയര്‍ക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ഉടനെ വാംബിയര്‍ കോമ അവസ്ഥയിലേക്ക് പോയെന്നാണ് ഉത്തരകൊറിയയുടെ വാദം. ബോട്ടിലിസം രോഗവും ഉറക്കഗുളിക നല്‍കിയതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തതെന്നും അവര്‍ പറയുന്നു. ഉത്തരകൊറിയയുടെ ഈ വിശദീകരണം സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ തള്ളിയിട്ടുണ്ട്. മകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് രണ്ടാഴ്ച മുമ്പാണ് മാതാപിതാക്കള്‍ അറിഞ്ഞത്. ക്രൂരമായ പീഡനങ്ങളെത്തുടര്‍ന്ന് ആരോഗ്യം തകര്‍ന്ന് കോമ അവസ്ഥയിലായ മകന് മികച്ച ചികിത്സ ലഭ്യമാക്കാത്തതും ആരോഗ്യനില രഹസ്യമാക്കിവെച്ചതും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വാംബിയറുടെ പിതാവ് പറഞ്ഞു. അമേരിക്കയില്‍ തിരിച്ചെത്തുമ്പോള്‍ വാംബിയര്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വാംബിയറുടെ മരണം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കി. മിസൈല്‍, ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതിനകം തന്നെ സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടുണ്ട്. വാംബിയറെ ഉത്തരകൊറിയ അന്യമായി തടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉത്തരകൊറിയയില്‍ ജയിലില്‍ കഴിയുന്ന മറ്റു മൂന്നു പേരെ എത്രയും വേഗം വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending