Video Stories
മരണക്കെണിയൊരുക്കി യു.എസ്: പാളിയത് 634 വധശ്രമങ്ങള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി നെഞ്ചൂക്കോടെ നിന്ന എണ്ണപ്പെട്ട കുറച്ചുപേര്‍ മാത്രമേ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലുണ്ടാവൂ. ക്യൂബന്‍ വിപ്ലവസൂര്യന് ഫിദല്‍ കാസ്ട്രോയാണ് അതില്‍ പ്രമുഖന്. യു.എസ് പിന്തുണയുള്ള ഒരു ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഒറ്റയാള്‍ പോരാളി.
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുമടക്കം നിരവധി നേതാക്കള്‍ അമേരിക്കയുടെ ചതിക്കുഴികളില്‍ വീണ് സ്വയം എരിഞ്ഞുതീര്‍ന്നപ്പോള്‍ കാസ്ട്രോ മാത്രം വീറോടെ നിന്നു. അമേരിക്കയെ വെല്ലുവിളിച്ച് കയ്പുനീര് കുടിക്കാത്തവരായി അധികം പേരില്ല. പലര്‍ക്കും മരണമായിരുന്നു വിധി. എന്നാല്‍ കാസ്ട്രോയും അദ്ദേഹത്തിനു കീഴില്‍ ക്യൂബയും പാറ പോലെ ഉറച്ചുനിന്നു. ഉറക്കമില്ലാത്ത രാത്രികളാണ് അധികാരം കാസ്ട്രോക്ക് സമ്മാനിച്ചത്. 1959 മുതല്‍ അദ്ദേഹം ജാഗ്രതയോടെ നിന്നു. ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കള്‍ ചുറ്റുമുണ്ടായിരുന്നു. ക്യൂബയില്‍ കാസ്ട്രോയുടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. എല്ലാം പരാജയപ്പെട്ടു. 10 യു.എസ് പ്രസിഡന്റുമാര്‍ക്ക് അദ്ദേഹത്തോട് പൊരുതി പിന്മാറേണ്ടിവന്നു.
അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ കാസ്ട്രോയെ വധിക്കാന്‍ 643 തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരുതവണ പോലും യു.എസ് ചാരന്മാര്ക്ക് അദ്ദേഹത്തെ ചതിയില്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല.
ഒമ്പത് യു.എസ് പ്രസിഡന്റുമാര്‍ കാസ്ട്രോടെ വിധിക്കാന്‍ പദ്ധതിയിട്ടിരുന്നു. കാസ്ട്രോ അധികാരത്തിലെത്തി രണ്ടാം വര്‍ഷം തന്നെ അദ്ദേഹത്തെ വധിക്കാന്‍ സി.ഐ.എ രണ്ട് അധോലോക നായകന്മാരെ ഏര്പ്പാടാക്കിയിരുന്നുവെന്നാണ് വിവരം. സി.ഐ.എ തന്നെ പുറത്തുവിട്ട രേഖകളിലാണ് ഇതേക്കുറിച്ച് പറയുന്നത്. 1960ലായിരുന്നു അത്്. കാസ്ട്രോയുടെ ഭക്ഷണത്തില്‍ ചേര്‍ക്കാനുള്ള വിഷഗുളികകള്‍ അദ്ദേഹം അവരെ ഏല്‍പ്പിച്ചെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. മിയാമിയും ഫ്ളോറിഡയും കേന്ദ്രീകരിച്ച് അനേകം വധഗൂഢാലോചനകള്‍ നടന്നു. കോടികക്കണക്കിന് ഡോളര്‍ അതിനുവേണ്ടി യു.എസ് ഒഴുക്കി. കാസ്ട്രോയുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് അവയല്ലാം പരാജയപ്പെട്ടതെന്ന് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റായ ഫാബിയന്‍ എക്സലാന്തെ എഴുതിയ പുസ്തകത്തില്‍ പറയുന്നു. അമേരിക്കയുടെ വാള് തലക്കു മുകളിലുണ്ടെന്ന് ബോധ്യമുണ്ടായിട്ടും ന്യൂയോര്‍ക്കില്‍ പോകാനും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കാനും അദ്ദേഹം തയാറായി. സി.ഐ.എയുടെ കേണല്‍ കിങ് രണ്ട് പ്രമുഖരുമായി ചേര്‍ന്ന് നടത്തിയ വധശ്രത്തില്നിന്ന് തലനാരിഴക്കാണ് കാസ്ട്രോ രക്ഷപ്പെട്ടത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

