Connect with us

world

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനത്തിന് സാധ്യത

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്‌സിന്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും

Published

on

ഓസ്റ്റിന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ഉല്പാദിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍നിന്നു മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ടെക്‌സാസ്-‌മെക്‌സിക്കോ അതിര്‍ത്തിയില്‍ കനത്ത തോതില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായത് ഹിസ്പാനിക് വിഭാഗത്തിനാണ്.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്‌സിന്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനാണ്. അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിലൂടെ മറ്റു നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കുവാന്‍ കഴിയും. കോവിഡ് വ്യാപിച്ചതിനുശേഷം ഇതുവരെ രാജ്യത്താകമാനം ആയിരത്തിലധികം ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
വാക്‌സിന്‍ ലഭിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹികാകലം പാലിക്കേണ്ടതാണെന്നുമാണ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാക്കിസ്ഥാനില്‍ ‘വന്‍തോതിലുള്ള’ എണ്ണ ശേഖരം യുഎസ് വികസിപ്പിക്കുമെന്ന് ട്രംപ്

‘അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും’

Published

on

വ്യാപാര നയത്തിലെ ശ്രദ്ധേയമായ മാറ്റത്തില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് പ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യം, ഇന്ത്യന്‍ ഇറക്കുമതിക്ക് 25% താരിഫും അധിക പിഴയും. തുടര്‍ന്ന്, എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിന് പാകിസ്ഥാനുമായി ഒരു പുതിയ വ്യാപാര കരാര്‍.

ആഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ത്യയ്ക്കെതിരായ താരിഫ്, ട്രംപ് വിശേഷിപ്പിച്ച അന്യായ വ്യാപാര അസന്തുലിതാവസ്ഥയില്‍ നിന്നും റഷ്യയില്‍ നിന്ന് ഇന്ത്യ നടത്തുന്ന എണ്ണ വാങ്ങലില്‍ നിന്നുമാണ് ഉടലെടുത്തത്.

‘അടിസ്ഥാനപരമായി യുണൈറ്റഡ് സ്റ്റേറ്റ്‌സിന് എതിരായ ഒരു കൂട്ടം രാജ്യമായ ബ്രിക്‌സ്, നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യ അതില്‍ അംഗമാണ്… ഇത് ഡോളറിന് മേലുള്ള ആക്രമണമാണ്, ഡോളറിനെ ആക്രമിക്കാന്‍ ആരെയും ഞങ്ങള്‍ അനുവദിക്കില്ല. അതിനാല്‍ ഇത് ഭാഗികമായി ബ്രിക്‌സ് ആണ്, ഇത് ഭാഗികമായി വ്യാപാരമാണ്,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മണിക്കൂറുകള്‍ക്ക് ശേഷം, ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ യുഎസ്-പാകിസ്ഥാന്‍ എണ്ണ കരാര്‍ അനാവരണം ചെയ്തു.

‘ഞങ്ങള്‍ പാകിസ്ഥാന്‍ രാജ്യവുമായി ഒരു ഡീല്‍ അവസാനിപ്പിച്ചു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വന്‍തോതിലുള്ള എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും!’

വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള വ്യാപാര ശുഭാപ്തിവിശ്വാസത്തിന്റെ അപൂര്‍വ നിമിഷത്തെ ഈ പ്രസ്താവന അടയാളപ്പെടുത്തുന്നു, അവരുടെ ബന്ധങ്ങള്‍ പലപ്പോഴും പ്രാദേശിക സംഘര്‍ഷങ്ങളും സുരക്ഷാ താല്‍പ്പര്യങ്ങളും കൊണ്ട് രൂപപ്പെടുത്തിയിട്ടുണ്ട്.

Continue Reading

News

റഷ്യയില്‍ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഭീതിയില്‍

പല സ്ഥലങ്ങളിലും സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Published

on

പസഫിക് സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് ചിലി തീരപ്രദേശങ്ങളില്‍ നിന്ന് 1.4 ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു, ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം പറഞ്ഞതില്‍ ”ഒരുപക്ഷേ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പലായനം” നടന്നു.

എന്നിരുന്നാലും, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ തീരത്ത് വെറും 60 സെന്റീമീറ്റര്‍ (രണ്ടടി) തിരമാലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, മൂന്ന് മീറ്റര്‍ (10 അടി) വരെ തിരമാലകള്‍ പ്രതീക്ഷിക്കുന്ന അഗ്‌നിപര്‍വ്വത ഗാലപാഗോസ് ദ്വീപുകളില്‍ ആശ്വാസം ലഭിച്ചു.

ഇക്വഡോര്‍ നാവികസേനയുടെ സമുദ്രശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അപകടനില തരണം ചെയ്തതായി അറിയിച്ചു.

പല സ്ഥലങ്ങളിലും സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ജപ്പാന്‍, ഹവായ്, യുഎസ് വെസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളില്‍ എത്തിയ സുനാമി തിരമാലകള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താത്തതിനാല്‍ റഷ്യയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള വലിയ സുനാമിയുടെ പ്രാരംഭ ഭയം ബുധനാഴ്ച യുഎസിനും ജപ്പാനും ശമിച്ചു.

പിന്നീട് ബുധനാഴ്ച, ഹവായ്, അലാസ്‌ക, ഒറിഗോണ്‍, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങള്‍ക്കുള്ള സുനാമി ഉപദേശങ്ങള്‍ റദ്ദാക്കി.

വടക്കന്‍ കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങളില്‍ മുന്നറിയിപ്പ് തുടര്‍ന്നു, അവിടെ ബീച്ചുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികാരികള്‍ മുന്നറിയിപ്പ് നല്‍കുകയും വ്യാഴാഴ്ച രാവിലെ വരെ അപകടകരമായ പ്രവാഹങ്ങള്‍ പ്രതീക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.

അതിനിടെ, തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് പുതിയ അലേര്‍ട്ടുകള്‍ ഉണ്ടായിരുന്നു, സുനാമി അപകടം ഈ മേഖലയിലേക്ക് പൂര്‍ണ്ണമായും കടന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

2011ല്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് നാശം വിതച്ച 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് 8.8 രേഖപ്പെടുത്തിയത്.

Continue Reading

india

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്

ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീ

Published

on

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.

”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്‌നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്‌കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.

Continue Reading

Trending