Connect with us

Views

വടക്കാഞ്ചേരി കൂട്ടമാനഭംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണനെതിരെ അന്വേഷണം

Published

on

വടക്കാഞ്ചേരിയില്‍ സി.പി.എം നേതാവിന്റെയും കൂട്ടാളികളുടെയും ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനെതിരെ പൊലീസ് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ.്പി ബാബുരാജിനാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നല്‍കിയ പരാതിയിലാണ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചത്. രാധാകൃഷ്ണനോട് വിശദീകരണം തേടാന്‍ ദേശീയ വനിതാ കമ്മീഷനും തീരുമാനിച്ചു. രാധാകൃഷ്ണനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. സമന്‍സ് ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം രാധാകൃഷ്ണന്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാകേണ്ടി വരും. സ്വമേധയാ കേസെടുത്തതായി കമ്മിഷന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചു.

പീഡനത്തിന് ഇരയാകുന്ന സ്ത്രീയുടെ പേര് വെളിപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇരയുടെ പേര് പറഞ്ഞത്. രാധാകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ വൈകരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. ഡി.ജി.പി പൊലീസ് ആസ്ഥാനത്തില്ലാത്തതിനാല്‍ ഇ-മെയില്‍ വഴിയാണ് കുമ്മനം പരാതി നല്‍കിയത്. നിയമസഭാ സ്പീക്കര്‍ ആയിരുന്ന ആള്‍ ഇരയുടെ പേര് പരസ്യമായി പറഞ്ഞത് ബോധപൂര്‍വം തന്നെയാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരായ പാര്‍ട്ടി നടപടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കവെയാണ് രാധാകൃഷ്ണന്‍ ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ ഇരയുടെ പേര് പ്രസിദ്ധീകരിച്ചില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തുന്നതു രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല. രാധാകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതു കുറ്റകരമായ വീഴ്ചയാണെന്നു ചൂണ്ടികാണിച്ചാണു കുമ്മനം പരാതി നല്‍കിയത്. ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ സമ്മേളനത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പ്രതിയും സി.പി.എം നേതാവുമായ ജയന്തന്റെ പേര് വെളിപ്പെടുത്താമെങ്കില്‍ സ്ത്രീയുടെ പേരു വെളിപ്പെടുത്തുന്നതും തെറ്റല്ലന്നാണ് രാധാകൃഷ്ണന്റെ പ്രതികരണം.
അതിനിടെ, രാധാകൃഷ്ണനെതിരെ പരാതിക്കാരി രംഗത്തെത്തി. പിഞ്ചുകുട്ടികളെ ഇട്ടിട്ട് പോയ സ്ത്രീയാണെന്ന് ഒമ്പത് വര്‍ഷത്തിന് ശേഷം കേസ് പൊന്തിവന്ന ഘട്ടത്തിലാണോ രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞതെന്ന് യുവതി ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

kerala

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി. 

Published

on

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.

അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.

Continue Reading

Trending