Connect with us

kerala

വിശദീകരണക്കുറിപ്പ് ഇറക്കിയ ലോകായുക്ത കൂടുതല്‍ അപഹാസ്യമായി; രാജ്യവ്യാപകമായി നടക്കുന്ന സംഘരിവാര്‍ അക്രമങ്ങള്‍ മറന്ന് കേരളത്തിലെ ക്രൈസ്തവര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ സ്വീകരിക്കില്ല- വി.ഡി സതീശന്‍

Published

on

വിശദീകരണക്കുറിപ്പ് ഇറക്കിയ ലോകായുക്ത നടപടി അസാധാരണമാണെന്നും വിധിപ്രസ്താവത്തെ കുറിച്ച് ആക്ഷേപങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കുറിപ്പ് ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ ഒരു ജുഡീഷ്യല്‍ സ്ഥാപനങ്ങളും ചെയ്തിട്ടില്ലാത്ത പുതിയ രീതിയാണിത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു സാംഗത്യവുമില്ല. അതിലെ വാചകങ്ങള്‍ ലോകായുക്തയുടെ സ്ഥാനത്തിന് യോജിക്കാത്തതാണ്. ലോകായുക്തയ്ക്കെതിരായ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും വാര്‍ത്താക്കുറിപ്പിലില്ല. വാദം കേട്ട് ഒരു കൊല്ലത്തിന് ശേഷം ഒന്നര പേജ് വിധി ഇറക്കി, അതില്‍ മെയ്ന്റെയ്നബിലിറ്റിയെ കുറിച്ച് പറയുന്നത് വിരോധാഭാസമാണ്. അഴിമതി വിരുദ്ധ സ്ഥാപനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നിയമവിരുദ്ധമായ വിധിയാണിത്. പരാതിയുമായി എത്തുന്നവരെ പേപ്പട്ടിയോട് ഉപമിക്കുന്നത് ലോകായുക്തയ്ക്ക് യോജിച്ചതല്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ ലോകായുക്ത കൂടുതല്‍ അപഹാസ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് പുല്‍വാമ ആക്രമണത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും മൗനം പാലിക്കുന്നത് വിസ്മയകരമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി 40 സൈനികരെ കൊല ചെയ്യുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കൂട്ട് നിന്നെന്ന ഗുരുതരമായ ആരോപണമാണ് മാലിക് ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ച ആളാണ് ആരോപണം ഉന്നയിച്ചത്. ആരോപണത്തെ സാധൂകരിച്ച് കൊണ്ട് കരസേന മുന്‍ മേധാവിയും ബി.എസ്.എഫ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അതിതീവ്ര ദേശീയത ആളിക്കത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂരകൃത്യമായിരുന്നു പുല്‍വാമ ആക്രമണമെന്നാണ് വ്യക്തമായിരിക്കുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റബര്‍ ബോര്‍ഡാണ് കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിച്ചിരുന്ന സ്ഥാപനം. 75-ാം വാര്‍ഷികം ആഘോഷിക്കുന്ന റബര്‍ ബോര്‍ഡിനെ പ്രവര്‍ത്തിക്കാത്ത സ്ഥാപനമാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം റദ്ദാക്കി. ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ടി മാത്രമുള്ള സംവിധാനമായി റബര്‍ ബോര്‍ഡിനെ മാറ്റിയിരിക്കുകയാണ്. റബറിന് 300 രൂപയെങ്കിലും താങ്ങ് വില പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം 500 കോടിയും പിന്നീട് 600 കോടിയും ബജറ്റില്‍ അനുവദിച്ചെങ്കിലും 30 കോടി മാത്രമാണ് ചെലവഴിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളാണ് റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവരോടുള്ള ബി.ജെ.പിയുടെ സ്നേഹം കാപട്യമാണെന്ന് കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തിനും ക്രിസ്തുമത വിശ്വാസികള്‍ക്കും നന്നായി അറിയാം. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസവും ഇതിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയിലും ബോംബെയിലും പ്രതിഷേധിച്ചു. നേരത്തെ 79 ക്രൈസ്തവ സംഘടനകള്‍ ജന്ദര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 598 ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും ക്രിസ്മസ് ആരാധന തടസപ്പെടുത്തിയെന്നുമാണ് സുപ്രീം കോടതിയില്‍ ക്രൈസ്തവ സംഘടനകള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികള്‍ വീട്ടില്‍ വന്നാല്‍ ഓടിച്ചിട്ട് അടിക്കണമെന്നാണ് കര്‍ണാടകത്തിലെ ബി.ജെ.പി മന്ത്രി പറഞ്ഞത്. രാജ്യത്താകെ ക്രൈസ്തവര്‍ക്ക് നേരെ ബി.ജെ.പി – സംഘപരിവാര്‍ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ച് വിടുമ്പോള്‍ കേരളത്തില്‍ പ്രീണിപ്പിക്കാന്‍ പോകുന്നത് തമാശയാണ്. കബളിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം കേരളത്തിലെ ക്രൈസ്തവര്‍ തിരിച്ചറിയും.

ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാന്‍ ക്രൈസ്തവ സംഘടനകള്‍ക്ക് കഴിയില്ല. കാലങ്ങളായി ബി.ജെ.പി ഏറ്റവുമധികം ആക്രമിച്ച ന്യൂനപക്ഷ വിഭാഗവും ക്രൈസ്തവരാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 94 മുന്‍ ബ്രൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കേരളത്തിലെ ക്രൈസ്തവ നേതൃത്വം തിരിച്ചറിയും. കേരളത്തിലെ ക്രൈസ്തവര്‍ ബി.ജെ.പിയെ സ്വീകരിക്കില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളുടെ രൂപത്തിലാണ് ബി.ജെ.പി നേതാക്കള്‍ അരമനകള്‍ സന്ദര്‍ശിക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം. മധ്യതിരുവിതാംകൂറില്‍ പലയിടത്തും സംഘപരിവാര്‍ പെന്തകോസ്ത് ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പോലെ ആക്രമിക്കാന്‍ സാധിക്കില്ലെന്നതിനാലാണ് കേരളത്തില്‍ വോട്ട് ലക്ഷ്യമിട്ട് പ്രീണനതന്ത്രം സ്വീകരിക്കുന്നത്. ഇപ്പോള്‍ മല കയറാനും ഡിന്നര്‍ നല്‍കാനും നടക്കുന്ന കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മുന്‍കാലങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ലേഖനങ്ങളും പ്രസ്താവനകളും ഇറക്കിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭ ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല.

ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്സില്‍ പറഞ്ഞിരിക്കുന്നതെല്ലാം ക്രൈസ്തവ വിരുദ്ധമാണ്. ആ നിലപാടുകള്‍ മാറ്റിയെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോഴും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത്? 598 ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധനകള്‍ പോലും തടസപ്പെടുത്തി. സ്റ്റാന്‍സാമിയെ ജയിലിലിട്ട് കൊന്നില്ലേ? സുപ്രീം കോടതിയിലെ കേസും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളും മറന്ന് കൊണ്ട് കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ആട്ടിന്‍ തോലിട്ട് എത്തുന്ന ചെന്നായ്ക്കളെ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ആഭ്യന്തരമന്ത്രി ടൂറില്‍: ക്രിമിനലുകള്‍ക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

Published

on

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്?

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത് മുക്കാൽ ലക്ഷം ടെസ്റ്റുകൾ

ഒമ്പത് ദിവസമായി തുടരുന്ന സമരത്തില്‍ 75,000 ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയിട്ടുണ്ട്.

Published

on

മോട്ടോർ വാഹനവകുപ്പ് കടുംപിടുത്തം തുടർന്നതോടെ ഡ്രൈവിങ് ടെസ്റ്റിലെ അനിശ്ചിതത്വം കനക്കുന്നു. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തില്‍ മിക്ക സ്ഥലത്തും ടെസ്റ്റ് മുടങ്ങി. ഒമ്പത് ദിവസമായി തുടരുന്ന സമരത്തില്‍ 75,000 ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങിയിട്ടുണ്ട്. പൊലീസ് കാവലിൽ ടെസ്റ്റ് നടത്താനുള്ള ശ്രമവും വിജയംകണ്ടില്ല.

തൃശൂര്‍ അത്താണിയില്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ശവക്കുഴി ഒരുക്കിയായിരുന്നു സമരം. താമരശേരിയിലും കൊല്ലം ആശ്രാമത്തും പ്രതിഷേധത്തിന്റെ ഭാഗമായി കഞ്ഞിവെച്ചു. കൊല്ലം ചിറ്റുമൂലയില്‍ പഴയ വാഹനങ്ങള്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടും തിരുവനന്തപുരം മുട്ടത്തറയില്‍ റോഡില്‍ കിടന്നും പ്രതിഷേധം നടന്നു. മലമ്പുഴയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ കപ്പയും കട്ടന്‍ചായയും ഒരുക്കിയാണ് സമരം ചെയ്ത്.

അതേസമയം വെള്ളിയാഴ്ച വിവിധ ഓഫിസുകളിലായി 86 അപേക്ഷകരെത്തിയെന്ന് അധികൃതർ പറയുന്നു. ഇതില്‍ 84 പേര്‍ ടെസ്റ്റില്‍ പങ്കെടുത്തു. ഇതില്‍ 63 പുതിയ അപേക്ഷകളാണ്. വെള്ളിയാഴ്ച ചടയമംഗലത്ത് മാത്രമാണ് ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തില്‍ ടെസ്റ്റ് നടന്നത്.

ഇതിനിടെ ഡ്രൈവിങ് ടെസ്റ്റ് നടത്താനായി കെ.എസ്.ആര്‍.ടി.സി നല്‍കിയ സ്ഥലം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. ടെസ്റ്റ് നടത്താന്‍ കഴിയുംവിധത്തിൽ ഇവിടങ്ങളിൽ ക്രമീകരണം വേണം. കഴക്കൂട്ടം, ചാത്തന്നൂര്‍, പന്തളം, എടത്വ, തേവര, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നിലമ്പൂര്‍, കോഴിക്കോട്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഉടന്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഭൂമിയുള്ളത്.

Continue Reading

EDUCATION

വിജയത്തിൻ്റെ ത്രിമധുരവുമായി പഴമള്ളൂരിലെ പാലത്തിങ്ങൽ വീട്

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, എൽ.എസ്.എസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലപ്പുറം കൂട്ടിലങ്ങാടി കുറുവ പഴമള്ളുരിലെ പാലത്തിങ്ങൽ വീട്ടിന് ത്രിമധുരം.

പാലത്തിങ്ങൽ അബ്ദുൽ സലാം സിംലിജാസ് ദമ്പതികളുടെ മക്കളായ നഷ് വ, നൈഫ, മുഹമ്മദ് സയാൻ എന്നിവരാണ് എ പ്ലസുകളും എൽ.എസ്.എസും നേടി ത്രിമധുരം സമ്മാനിച്ചത്.

ഇവരുടെ മൂത്ത മകളും കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയുമായ നഷ് വ ഹയർ സെക്കണ്ടറിയിലും രണ്ടാമത്തെ മകൾ ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസിലെ നൈഫഎസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ മൂന്നാമത്തെ മകൻ ചെറുകുളമ്പ് അൽ ഇർഷാദ് സ്കൂളിലെ മുഹമ്മദ് സയാൻ എൽ.എസ്.എസ് സ്കോളർഷിപ്പും നേടി.

2022 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാവ് കൂടിയായ
നഷ് വ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1184 മാർക്കോടെയാണ് (98.66 %) എ പ്ലസ് ജേതാവായത്. ഇരുവരും യു.പി.ക്ലാസിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് .

മങ്കട സബ്ജില്ല ശാസ്ത്രമേളയിൽ കാർഡ്ബോർഡ് &സ്ട്രോബോർഡ് നിർമ്മാണ മത്സരത്തിൽ മുഹമ്മദ് സയാൻ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനവും നൈഫ സ്റ്റിൽമോഡൽ സയൻസിൽ
മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

മൂന്നു മക്കളുടെയും നേട്ടങ്ങളിൽ സന്തോഷിക്കുകയാണ് രക്ഷിതാക്കളായ
ഉമ്മത്തൂർ എ എം.യു.പി.സ്കൂൾ അധ്യാപകനും മങ്കട ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ അബ്ദുസലാം മാസ്റ്ററും വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂൾ അധ്യാപികയായ സിംലിജാസും.

Continue Reading

Trending