Connect with us

Culture

ബി.ജെ.പി ബന്ധം അവസാനിപ്പിക്കാന്‍ വെള്ളാപ്പള്ളി

Published

on

തിരുവനന്തപുരം: ബി.ജെ.പി- ബി.ഡി.ജെ.എസ് ബന്ധത്തില്‍ കടുത്ത നിലപാടുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന് പ്രയോജനമില്ലാത്ത സഖ്യത്തിന്റെ ഭാഗമായി തുടരുന്നത് ആത്മഹത്യാപരമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളിക്കുള്ളതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക് നാരായണഗുരുവിന്റെ പേര് നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രേഖാമൂലം അറിയിച്ചതോടെയാണ് താന്‍ രൂപം നല്‍കിയ പാര്‍ട്ടിയെ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് മോചിപ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമം ആരംഭിച്ചത്. നേരത്തെ തന്നെ ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന വെള്ളാപ്പള്ളി, കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ദേശീയ പ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് തയാറായിരുന്നില്ല.

ശിവഗിരി മഠവുമായി നിലനിന്ന് അകല്‍ച്ച അവസാനിപ്പിച്ച് വെള്ളാപ്പള്ളി ഇപ്പോള്‍ മഠത്തില്‍ സജീവമാണ്. ശ്രീനാരായണീയരുടെ പൊതുവികാരം മാനിച്ച് ബി.ജെ.പി സഖ്യത്തില്‍ നിന്ന് പുറത്തുവരണമെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ തീരുമാനം. ഇക്കാര്യത്തില്‍ ശിവഗിരിമഠത്തിന്റെ ധാര്‍മിക പിന്തുണയുള്ളതായും പറയപ്പെടുന്നു.

അതേസമയം മകനും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി ചര്‍ച്ച നടത്തി, വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍ തന്നെ അനുവദിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബി.ഡി.ജെ.എസുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ എസ്.എന്‍ ട്രസ്റ്റിന്റെ നേതാവാണെന്നും പറഞ്ഞ് അടുത്തിടെയായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുന്ന വെള്ളാപ്പള്ളി ഇനി തുറന്ന പോരിനാണ് ശ്രമിക്കുന്നത്.

ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ ചേരുമ്പോള്‍ വെള്ളാപ്പള്ളി ഉന്നയിച്ച ആദ്യ ആവശ്യമാണ് കാസര്‍കോട് കേന്ദ്രസര്‍വകലാശാലക്ക് ഗുരുവിന്റെ പേര് നല്‍കണമെന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ സര്‍വകലാശാലത്ത് ഗുരുവിന്റെ പേര് നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിക്ക് ഈഴവ സമുദായത്തിന്റെ പിന്തുണ നഷ്ടമാകുമെന്നും അത്തരമൊരു അവസ്ഥയില്‍ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

എന്നാല്‍ ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ ലക്ഷ്യമിട്ട് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പിന് തയാറായി നില്‍ക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി ബന്ധം അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വെള്ളാപ്പള്ളി, തുഷാറിനെ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കാന്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും വാഗ്ദാന ലംഘനം നടത്തിയവരുമായി ഒത്തുപോകാനില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം തുഷാര്‍ ഇക്കാര്യത്തില്‍ മൃദുസമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ബി.ഡി.ജെ.എസിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടും ബി.ജെ.പി തങ്ങളെ അവഗണിക്കുകയാണെന്നാണ് വെള്ളാപ്പള്ളിയുടെ പരാതി. താന്‍ അമിത് ഷായെ കാണാന്‍ പോകാത്തത് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ എസ്.എന്‍.ഡി.പിക്ക് രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടാകുമെന്നും ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

Published

on

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

Continue Reading

Film

”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

Published

on

പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

Continue Reading

Film

ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Published

on

ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.

എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍

 

 

Continue Reading

Trending