Connect with us

Views

സ്വവര്‍ഗരതി: കോടതി വിധിയും മതവിധിയും

Published

on

വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി

സുപ്രീംകോടതി സെപ്തംബര്‍ 6-ന് പുറപ്പെടുവിച്ച വിധിയില്‍ 157 വര്‍ഷം പഴക്കമുള്ള സ്വവര്‍ഗരതി സംബന്ധിച്ച നിയമത്തിന് ഭേദഗതി വരുത്തി. മുതിര്‍ന്നവര്‍ തമ്മില്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ഈ കൃത്യം കുറ്റകരമല്ല എന്ന് വിധിച്ചു. ലൈംഗിക താല്‍പര്യം സ്വാഭാവിക ജൈവ പ്രക്രിയയാണ്. അത് എങ്ങനെ നിര്‍വഹിക്കണമെന്ന് നിശ്ചയിക്കാന്‍ സമൂഹത്തിന് അവകാശമില്ല. അതിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് മൗലികാവകാശ ലംഘനമാണ്- തുടങ്ങിയ ന്യായങ്ങളെ അടിസ്ഥാനമാക്കിയാണ് വിധി. എന്നാല്‍ നിര്‍ബന്ധ പ്രേരണ, കുട്ടികളെയോ, മൃഗങ്ങളെയോ ദുരുപയോഗിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളാക്കുന്ന വകുപ്പ് അങ്ങനെത്തന്നെ നിലനിര്‍ത്തുകയും ചെയ്തു. ഈ വിധിയിലൂടെ സ്വവര്‍ഗരതി നിയമ വിധേയമാക്കുന്ന 26-ാമത്തെ രാജ്യമായി ഇന്ത്യ. ചരിത്രപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിധി ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കാണാന്‍ പോകുന്നേയുള്ളു.

എന്നാല്‍ സ്വവര്‍ഗരതി സംബന്ധിച്ച് വ്യക്തമായ നിയമമുള്ള ഇസ്‌ലാം മതത്തെയും മുസ്‌ലിം വിശ്വാസി സമൂഹത്തെയും വിധി എങ്ങനെ ബാധിക്കുമെന്നതാണ് ഇവിടെ ചര്‍ച്ചാവിഷയം. ലൈംഗിക വികാര ശമനത്തിനായി പുരുഷന്‍ പുരുഷനുമായും സ്ത്രീ സ്ത്രീയുമായും ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെയാണ് സ്വവര്‍ഗരതി എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം മനുഷ്യ സമൂഹത്തില്‍ ഉടലെടുത്തത് പ്രവാചകനായ ലൂത്തിന്റെ കാലത്താണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. അദ്ദേഹം ഈ നീചകൃത്യത്തില്‍നിന്ന് പിന്മാറാന്‍ ജനങ്ങളോട് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്തു. ‘നിങ്ങള്‍ ശാരീരിക വികാരം ശമിപ്പിക്കാന്‍ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയോ, നിങ്ങള്‍ക്ക് മുമ്പ് ലോകത്ത് മറ്റാരും ഇത് ചെയ്തിട്ടില്ല’ അദ്ദേഹം പറഞ്ഞു. പക്ഷേ, അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ലൂത്തിനെയും കൂട്ടരെയും നാട്ടില്‍ നിന്ന് പുറത്താക്കുക. അവര്‍ പരിശുദ്ധന്മാര്‍’ രാത്രിയുടെ അന്ത്യത്തില്‍ സംഭവിച്ച ഭയാനകമായ ഭൂകമ്പത്തില്‍ അവരുടെ നാട് കീഴ്‌മേല്‍ മറിഞ്ഞു. ലൂത്തും കൂട്ടരും നേരത്തെ സ്ഥലം വിട്ടിരുന്നതിനാല്‍ നാശത്തില്‍നിന്ന് രക്ഷപ്പെട്ടു. മനുഷ്യര്‍ പാഠം ഉള്‍ക്കൊള്ളാനാണ് ഖുര്‍ആന്‍ ഈ സംഭവം അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിയെ ലൂത്തിന്റെ ജനതയുടെ പണി എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്. ഇതില്‍ ഏര്‍പ്പെടുന്നതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘ദൈവം അവരെ ശപിക്കട്ടെ’ അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതല്‍ നടപടികളും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വിശുദ്ധ ഖുര്‍ആന്‍ ‘സ്ത്രീകള്‍’ എന്ന അധ്യായത്തിലെ 15, 16 വാക്യങ്ങളില്‍ പ്രസ്താവിച്ച നീചകൃത്യത്തിലേര്‍പ്പെടുന്ന രണ്ട് പുരുഷന്മാര്‍, സ്ത്രീകള്‍ എന്നതുകൊണ്ട് ഉദ്ദേശ്യം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് ആദ്യ നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതനായ അബൂ മുസ്‌ലിം അഭിപ്രായപ്പെടുന്നത്. ഈ അഭിപ്രായ പ്രകടനത്തിനുള്ള അടിസ്ഥാനമെന്തെന്ന് ചോദിക്കപ്പെട്ടപ്പോള്‍ പ്രവാചക ശിഷ്യന്മാരുടെ തൊട്ട തലമുറയില്‍പെട്ട പണ്ഡിതനായ മുജാഹിദ് അങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്നാണ് അബൂ മുസ്‌ലിം മറുപടി നല്‍കിയത്. എന്നാല്‍ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാര്‍ക്കുള്ള ശിക്ഷ വ്യക്തമാക്കുന്ന ഖുര്‍ആന്‍ 24-ാം അധ്യായത്തിലെ രണ്ടാം വാക്യം അവതരിപ്പിക്കുന്നതിന് മുമ്പുള്ള ശിക്ഷാ നടപടിയെപ്പറ്റിയുള്ള പരാമര്‍ശമാണ് ഈ രണ്ട് വാക്യങ്ങളിലുള്ളതെന്നാണ് മറുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ആദ്യത്തെ വ്യാഖ്യാന പ്രകാരം ഈ നീചകൃത്യത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയും പുരുഷന്മാരെ അവരോട് കടുത്ത വെറുപ്പും അകല്‍ച്ചയും പ്രകടിപ്പിച്ച് മാനസിക പീഡനത്തിനിരയാക്കിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ട സാമൂഹ്യ ബാധ്യതയാണ് വ്യക്തമാക്കുന്നത്.

മതം ഒരു കാര്യം നിരോധിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും ഒരു തിന്മ അടങ്ങിയിട്ടുണ്ടാകും. അത് പ്രത്യക്ഷമാകാം; പരോക്ഷമാകാം. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശാരീരികമോ, മാനസികമോ ആയ എന്തെങ്കിലും കുഴപ്പങ്ങള്‍ വന്നുപെടുമോ? പ്രസിദ്ധ വൈദ്യശാസ്ത്ര വിദഗ്ധനായ ഡോ. മുഹമ്മദ് വസ്ഫീ അദ്ദേഹത്തിന്റെ ‘അല്‍ ഇസ്‌ലാം വത്തിബ്’- ഇസ്‌ലാമും വൈദ്യശാസ്ത്രവും എന്ന ഗ്രന്ഥത്തില്‍ ഇത് സംബന്ധിച്ച് സുദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. അതിലെ ആശയങ്ങളില്‍ ചിലത് ഇവിടെ ചുരുക്കി വിവരിക്കാം: ‘സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന് സ്ത്രീയില്‍ താല്‍പര്യം കുറയും. ചിലപ്പോള്‍ അവളുമായി ലൈംഗികവേഴ്ച നടത്താന്‍ പോലും കഴിയാതെ വരും. വിവാഹത്തിന്റെ പ്രധാന ദൗത്യമായ സന്തത്യുല്‍പാദനത്തിന് തന്നെ കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഇത്തരം പുരുഷന്മാര്‍ വിവാഹം കഴിച്ചാല്‍ അയാളുടെ ഭാര്യ ഈ കൃത്യത്തിന്റെ അനന്തര ഫലം അനുഭവിക്കുന്ന നിര്‍ഭാഗ്യവതിയാകും. വിവാഹത്തിന്റെ ലക്ഷ്യമായ സമാധാനവും സ്‌നേഹവും കാരുണ്യവും അവള്‍ക്ക് ലഭിക്കുകയില്ല. വിവാഹിതയോ, വിവാഹ മോചിതയോ അല്ലാത്ത നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവള്‍ എടുത്തെറിയപ്പെടും. ഈ നീചപ്രവൃത്തി മനുഷ്യന്റെ ഞരമ്പുകളിലും ദുഷിച്ച പ്രതിഫലനമുണ്ടാകും. സ്വഭാവത്തിലും അത് പ്രതിഫലിക്കും. ഒരു സ്ത്രീയെപോലെ പുരുഷന്റെ സ്വകാര്യാവയവങ്ങളെപ്പറ്റിയുള്ള ചിന്ത അയാളെ സ്വാധീനിക്കും. തന്റെ പുരുഷ ഇണയെ ആകര്‍ഷിക്കാനുള്ള വേഷവിധാനങ്ങളണിയും. അസാധാരണമായ ചില ഞരമ്പു രോഗങ്ങള്‍ അവനെ പിടികൂടും. മനുഷ്യന്റെ ബുദ്ധിയുടെ സന്തുലിതാവസ്ഥ ഇത് നഷ്ടപ്പെടുത്തും. മനക്കരുത്ത് ദുര്‍ബ്ബലമാകും. ഇതിനെല്ലാം പുറമെ സ്വകാര്യ ഭാഗങ്ങളിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും. ചില പദാര്‍ത്ഥങ്ങള്‍ അറിയാതെ സ്രവിക്കും. സ്വഭാവങ്ങളിലും മാറ്റം സൃഷ്ടിക്കും. ഗൗരവമേറിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മന:സാക്ഷി നഷ്ടപ്പെടും. കുഞ്ഞുങ്ങളെ ആക്രമിക്കുന്നതില്‍ സംതൃപ്തി തോന്നും. ഏത് തിന്മയും പ്രവര്‍ത്തിക്കാന്‍ ഒരു കൂസലുമുണ്ടാവില്ല. ഹൃദയമിടിപ്പ് കൂടും. ബീജങ്ങളുടെ ഉല്‍പാദനക്ഷമത ശോഷിക്കും. ചിലര്‍ വന്ധ്യതക്ക് തന്നെ അടിപ്പെട്ടെന്ന് വരും. സ്വവര്‍ഗരതി ഒരിക്കലും ലൈംഗിക വികാരത്തെ തൃപ്തിപ്പെടുത്തുകയില്ല. സ്ത്രീയെ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആനന്ദം അത് പ്രദാനം ചെയ്യുകയില്ല. ലൈംഗികാവയവം ശക്തമായ സമ്മര്‍ദ്ദത്തിന് വിധേയമാകും. സ്ത്രീയുമായി ഭോഗത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ശാരീരികാവസ്ഥയെയും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തന രീതിയും സ്വവര്‍ഗരതി നടത്തുമ്പോഴുണ്ടാകുന്ന അവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ വലിയ അന്തരമുണ്ടെന്ന് ബോധ്യമാകും.’

ഒരു മനശാസ്ത്ര വിദഗ്ധനുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തെ സമീപിക്കുന്നവരില്‍ സ്വവര്‍ഗരതിയുടെ ബലിയാടുകളും- പലരുമുണ്ടെന്ന് ബോധ്യമായി. ഒരനുഭവം ഇങ്ങനെ: സ്വവര്‍ഗാനുരാഗിയായ ഒരാള്‍ വിവാഹം കഴിച്ചു. പക്ഷേ, തന്റെ ആണുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇടക്കിടെ അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഭാര്യ ആ യുവാവുമായി അടുത്തു. ഗര്‍ഭിണിയായ അവള്‍ പ്രസവിച്ചപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. കുഞ്ഞിന് ഭര്‍ത്താവിന്റെ ആണിണയുടെ അതേ കണ്ണും കാതും മുഖവും. ഇതുപോലെ എത്ര കുടുംബ, ആരോഗ്യ, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു ഈ ദുഷ് ചെയ്തി.

കോടതി വിധി ഒരിക്കലും ഇസ്‌ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു ഹറാമിനെ ഹലാലാക്കുകയില്ല. ആര്‍ക്കാണ് ഈ ഭൗതിക ജീവിതത്തിലും മരണത്തിന് ശേഷമുള്ള ശാശ്വത ജീവിതത്തിലും വിജയം ലഭിക്കുക എന്ന് ഖുര്‍ആന്‍ 23-ാം അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. അടിയുറച്ച വിശ്വാസം, ദൈവഭക്തിയോടുകൂടിയുള്ള നമസ്‌കാരം, സകാത്ത് നിര്‍വഹണം, എല്ലാ അനാവശ്യങ്ങളില്‍ നിന്നുമുള്ള അകല്‍ച്ച- ഈ കാര്യങ്ങള്‍ പ്രസ്താവിച്ച ശേഷം അവസാനമായി പറയുന്നു ഇണകളുമൊത്തല്ലാതെ അഥവാ- വിവാഹം കഴിഞ്ഞു ഭര്‍ത്താവ് ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും ഒഴികെ വിവാഹത്തിന് മുമ്പും ശേഷവും മറ്റാരുമായും ലൈംഗിക ബന്ധം പുലര്‍ത്താതിരിക്കുക. ഇതിനപ്പുറം ആഗ്രഹിക്കുന്നവര്‍ ദൈവം നിശ്ചയിച്ച അതിര്‍ത്തി ലംഘിക്കുന്നവരാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ലൈംഗിക സുഖം അനുഭവിക്കാനുള്ള മൗലികാവകാശത്തെയും ഇസ്‌ലാം ആദരിക്കുന്നു. പക്ഷേ, അവയുടെ നിര്‍വഹണം സ്രഷ്ടാവിന് നിശ്ചയിച്ച മാര്‍ഗത്തിലൂടെയും അവന്റെ പരിധി ലംഘിക്കാതെയുമായിരിക്കണം.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending