Connect with us

Video Stories

ഉപരോധത്തിനിടയിലും ഖത്തര്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന

Published

on

ദോഹ: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി ഖത്തര്‍ അതിവേഗം മാറുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഖത്തറിലേക്ക് സന്ദര്‍ശകരെത്തുന്നുണ്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ വരവിന് തടസമായിട്ടില്ല. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍
18,05,138 സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. സെപ്തംബറിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രകാരം 7,03,029 സന്ദര്‍ശകര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ആകെ സന്ദര്‍ശകരുടെ എണ്ണത്തിന്റെ 39 ശതമാനം വരുമിത്. ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും 1,36,387 സന്ദര്‍ശകരും ഖത്തറിലെത്തി. ആകെ സന്ദര്‍ശകരുടെ എട്ടുശതമാനം വരുമിത്. 4,74,182 പേര്‍ (26 ശതമാനം) ഏഷ്യ, ഓഷാന രാജ്യങ്ങളില്‍നിന്നും 3,45,207 (19 ശതമാനം) പേര്‍ യൂറോപ്പില്‍ നിന്നുമാണ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്. 1,15,924 പേര്‍ (ആറ് ശതമാനം) തെക്ക്‌വടക്കന്‍ അമേരിക്കന്‍ ഉപഭൂഖണ്ഡങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കാസില്‍ നിന്നും 30,409 പേര്‍ (രണ്ട് ശതമാനം) ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കെത്തി. ഉപരോധം തുടരുമ്പോഴും ഹോട്ടല്‍താമസിരക്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സെപ്തംബറില്‍ ഹോട്ടല്‍ താമസ നിരക്ക് എല്ലാ വിഭാഗങ്ങളിലുമായി 57 ശതമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം ആ മാസത്തെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിലെ താമസനിരക്ക് 62 ശതമാനമാണ്. ഖത്തറിലെ വിനോദസഞ്ചാരമേഖല സ്ഥായിയായ വളര്‍ച്ച കൈവരിക്കുന്നതായി ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ വര്‍ഷാദ്യപകുതി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യപകുതിയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും വ്യത്യസ്തമായി മറ്റു വിവിധ മേഖലകളില്‍നിന്നും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഖത്തറിലെത്തിയിരുന്നു.കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്, 2,34,880പേരില്‍ നിന്നും 2,59.121പേരായി വര്‍ധിച്ചു. അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 77,974ല്‍ നിന്നും 83,240ആയി വര്‍ധിച്ചു, ഏഴു ശതമാനമാണ് വര്‍ധന. ഓഷ്യാന ഉള്‍പ്പടെ ഏഷ്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലുശതമാനമാണ് വര്‍ധന. 3,40,529 സന്ദര്‍ശകരായിരുന്നു കഴിഞ്ഞവര്‍ഷം ആദ്യപകുതിയിലെത്തിയതെങ്കില്‍ ഇത്തവണ 3,52,469ആയി വര്‍ധിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആഫ്രിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും നാലുശതമാനമാണ് വര്‍ധന.
സേവനങ്ങളും സ്രോതസ്സുകളും വിപണികളും കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ഉപരോധം സഹായകമാകുകയായിരുന്നുവെന്ന് ക്യുടിഎ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ ഖത്തറിലെത്തിയത് 14.6ലക്ഷം സന്ദര്‍ശകരാണ്.കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്താല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒരുശതമാനം വര്‍ധന. അടുത്തിടെ നടപ്പാക്കിയ വിസനയങ്ങളും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കുന്നുണ്ട്.
ഇ-വിസ, 80ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശനത്തിന് സൗജന്യ ഓണ്‍ അറൈവല്‍ വിസ, സൗജന്യ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ, യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഷെന്‍ഗന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റസിഡന്റ് പെര്‍മിറ്റോ വിസയോ ഉള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം തുടങ്ങിയ സന്ദര്‍ശക യാത്രാസൗഹൃദ വിസനയങ്ങള്‍ ടൂറിസം മേഖലയ്ക്ക് ഗുണകരമാണ്.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending