Connect with us

Culture

ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ നോക്കുകുത്തി തന്നെ സര്‍ക്കാര്‍ ചെലവാക്കുന്നത് കോടികള്‍ മൂന്ന് വര്‍ഷത്തിനിടെ സമര്‍പ്പിച്ചത് മൂന്ന് റിപ്പോര്‍ട്ട് ഒരു നിര്‍ദേശം പോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല

Published

on


അഷ്‌റഫ് തൈവളപ്പ്
കൊച്ചി

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധികാരം നല്‍കാനായി മാത്രം ഇടതു സര്‍ക്കാര്‍ നിയമിച്ച ഭരണ പരിഷ്‌ക്കരണ കമ്മീഷനെതിരെ ഭരണ കക്ഷിയില്‍ നിന്ന് തന്നെ എതിര്‍സ്വരമുണ്ടായത് സ്വാഭാവികം. വി.എസ് അധ്യക്ഷനായ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നതാണ് കമ്മീഷന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ‘പ്രവര്‍ത്തനം’. സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ ഒരു പ്രയോജനവുമില്ലാത്ത കമ്മീഷന് വേണ്ടി കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാനായ വി.എസ് അച്യുതാനന്ദന്‍ മാത്രം ശമ്പളത്തിന്റെയും ആനുകൂല്യത്തിന്റെയും പേരില്‍ ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൈപറ്റിയിട്ടുണ്ട്. ആയിരം രൂപയാണ് വി.എസിന്റെ ആകെ പ്രതിമാസം ശമ്പളമെങ്കിലും ഡി.എ-1000, നിയോജക മണ്ഡലം ബത്ത-12,000, ഇന്ധനചെലവിനായി 10,500 എന്നിവയും യാത്രാബത്തയും വേറെ ലഭിക്കും. ഇതിനെല്ലാം പുറമേ കാബിനറ്റ് പദവിയുള്ളതിനാല്‍ മന്ത്രിമാര്‍ക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളുമുണ്ട്.
ഏറെ വിവാദങ്ങള്‍ ശേഷം 2016 ആഗസ്ത് 18നാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനായി വി.എസ് ചുമതലയേറ്റത്. എം.എല്‍.എയായ വി.എസിന് കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കുന്നതിന് 1951ലെ ഇരട്ടപദവി ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നിയമനം. റിട്ട. ചീഫ് സെക്രട്ടറിമാരായ സി.പി നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 4,57,09,486 (4.57 കോടി) രൂപയാണ് സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. കമ്മീഷന് സ്വന്തമായി വാഹനങ്ങള്‍ ഇല്ലെങ്കിലും കമ്മീഷന്‍ ചെയര്‍മാന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഉപയോഗത്തിനായി വിനോദ സഞ്ചാര വകുപ്പില്‍ നിന്നും ഓരോ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം സി.പി നായര്‍, പാര്‍ട്ട് ടൈം അംഗം നീലാഗംഗാധരന്‍ എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വിനോദ സഞ്ചാര വകുപ്പില്‍ നിന്നും വാഹനങ്ങള്‍ അനുവദിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമെ ഓഫീസ് ആവശ്യങ്ങള്‍ക്കായി രണ്ട് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നുമുണ്ട്. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും പ്രതിമാസം ലക്ഷങ്ങളുടെ ചെലവുണ്ട്. പത്തിലധികം പേരാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിലവിലുള്ളത്. പേഴ്‌സണല്‍ അസിസ്റ്റന്റിന് മാത്രം പ്രതിമാസം 88,922 രൂപ ശമ്പളമുണ്ട്.
സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയെന്നതാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ ചുമതല. ജനസൗഹൃദ സിവില്‍ സര്‍വീസ് ലക്ഷ്യം വച്ചുള്ള ശുപാര്‍ശകളുടെ രൂപീകരണമടക്കം മുഖ്യലക്ഷ്യമാക്കി ഉള്‍പ്പെടുത്തിയാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ രൂപീകരിച്ചത്. എന്നാല്‍ 2019 ജനുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിജിലന്‍സ് സംവിധാനത്തിലെ പരിഷ്‌ക്കരണം അടക്കം ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടുകളിലെ ഒരു നിര്‍ദേശവും സര്‍ക്കാര്‍ ഇത് നടപ്പാക്കിയിട്ടില്ല.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending