Connect with us

kerala

വഖഫ് നിയമ ഭേദഗതി; ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര നടപടിക്കെതിരെ കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍

ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി

Published

on

വഖഫ് നിയമ ഭേദഗതിയില്‍ ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന വിധത്തില്‍ സ്റ്റീം റോളര്‍ പ്രയോഗമാണ് സര്‍ക്കാര്‍ നടത്തിയത്.

പാര്‍ലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിയമ നിര്‍മാണമാണ്. നിയമനിര്‍മാണത്തെ തകര്‍ക്കുന്നതിലൂടെ പാര്‍ലമെന്റിനെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയില്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാണ പ്രക്രിയ അപകടത്തിലേക്ക് നീങ്ങുകയാണ്. ഈ നയത്തെ ശക്തമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എതിര്‍ക്കുമെന്നും ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ഇ.ടി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ ജെപിസി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നത് അവരുടെ ദുരുദ്ദേശ്യം കൊണ്ട് മാത്രമാണ്. ലോക്സഭയില്‍ മൂന്നും രാജ്യസഭയില്‍ രണ്ടും അടക്കം 5 എംപിമാര്‍ ഉള്ള പാര്‍ട്ടിയെ ഈ കമ്മിറ്റിയില്‍ എടുക്കാതെ ഒരംഗം മാത്രമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. വഖഫ് പോലുള്ള കമ്മിറ്റിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ഒരു അംഗത്തെ എടുക്കാതിരിക്കാനുള്ള അയോഗ്യത എന്താണെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും യോഗത്തില്‍ ഇ.ടി ആവശ്യപ്പെട്ടു.

ഇപ്രാവശ്യം ഹജ്ജിനു പോകുന്നവരോടും സര്‍ക്കാര്‍ കാണിക്കുന്നത് വലിയ ക്രൂരതയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിനു പോകുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോടാണ്. യു.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ എംബാര്‍ക്കേഷന്‍ പോയിന്റായി കണക്കാക്കുന്നത് കോഴിക്കോടാണ്. കേരളത്തിന്റെ ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നതും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് കരിപ്പൂരിലാണ്. കണ്ണൂരിലും കൊച്ചിയിലുമുള്ള വിമാന ചാര്‍ജിനേക്കാള്‍ 40000 രൂപ കൂടുതലായി ഓരോ ഹാജിയും എയര്‍ ഇന്ത്യക്ക് ടിക്കറ്റ് ചാര്‍ജ് ആയി കൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ആശ്വാസകരമായിട്ടാണ് സംസാരിച്ചതെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. അത് അടിയന്തര പ്രാധാന്യത്തോടെ കൂടി പരിഹരിയ്ക്കണമെന്നും എം.പി യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ധ, രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘവള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി; പരാതി ലഭിച്ചതായി ഡിജിപി

സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Published

on

ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെ.ടി.എഫ്) പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന്‍ നായരുടെ പരാതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.

ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

Continue Reading

kerala

അടുത്ത 12 മണിക്കൂറില്‍ ‘ഡിത്വാ’ ചുഴലിക്കാറ്റായി മാറും; തെക്കന്‍ തീരങ്ങളില്‍ മഴ മുന്നറിയിപ്പ്

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്

Published

on

ചെന്നൈ: ശ്രീലങ്ക-ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത 12 മണിക്കൂറിനകം ‘ഡിത്വാ’ എന്ന ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യത ഉയര്‍ന്നിട്ടുണ്ട്്.

സാഹചര്യം രൂക്ഷമാകാനിടയുള്ളതിനാല്‍ പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും എന്‍ഡിആര്‍എഫ് സംഘങ്ങളെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട സെന്‍യാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ 30 വരെ തമിഴ്‌നാടും നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ മേഖലകളും ശക്തമായ മഴ നേരിടാന്‍ സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു.

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലും നവംബര്‍ 25 മുതല്‍ 29 വരെ കനത്ത മഴ തുടരും. നവംബര്‍ 28 മുതല്‍ 30 വരെ തമിഴ്‌നാട്ടിലും ആന്‍ഡമാന്‍ ദ്വീപുകളിലും 26, 27 തീയതികളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റിന്റെ ആധിപത്യം കാരണം കാറ്റിന്റെ വേഗതയും ഉയരും. നവംബര്‍ 29ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളപ്പോള്‍, നവംബര്‍ 26 മുതല്‍ 28 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ഇന്‍സ്റ്റാഗ്രാം വഴി പരിജയപ്പെട്ട എട്ടാം ക്ലാസുകാരിയെ കൊണ്ടു ഗോവയിലേക്ക് ഒളിച്ചോടിയ 26 കാരന്‍ അറസ്റ്റില്‍

തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: വര്‍ക്കലയിലെ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി ഗോവയിലേക്ക് കടന്ന 26 കാരന്‍ പൊലീസ് പിടിയില്‍. തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. നവംബര്‍ 18-ന് വര്‍ക്കലയില്‍ നിന്ന് പെണ്‍കുട്ടിയെ കൂട്ടി പ്രതി തിരുവനന്തപുരത്ത് എത്തുകയും പിന്നീട് മധുരയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. മധുരയില്‍ ഒരു ദിവസം താമസിച്ചശേഷം ട്രെയിനില്‍ ഗോവയിലെത്തുകയായിരുന്നു.

ഗോവയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നതിനായി എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതിയും പെണ്‍കുട്ടിയും പൊലീസ് വലയിലായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ ആസ്പദമാക്കി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനകള്‍ വഴി ലൊക്കേഷന്‍ പൊലീസ് കണ്ടെത്തി. പ്രതി സ്വീകരിച്ച അതേ റൂട്ടില്‍ പിന്തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

മധുരയിലും ഗോവയിലും പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending