Connect with us

kerala

വഖഫ് നിയമ ഭേദഗതി; ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര നടപടിക്കെതിരെ കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍

ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി

Published

on

വഖഫ് നിയമ ഭേദഗതിയില്‍ ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന വിധത്തില്‍ സ്റ്റീം റോളര്‍ പ്രയോഗമാണ് സര്‍ക്കാര്‍ നടത്തിയത്.

പാര്‍ലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിയമ നിര്‍മാണമാണ്. നിയമനിര്‍മാണത്തെ തകര്‍ക്കുന്നതിലൂടെ പാര്‍ലമെന്റിനെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയില്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാണ പ്രക്രിയ അപകടത്തിലേക്ക് നീങ്ങുകയാണ്. ഈ നയത്തെ ശക്തമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എതിര്‍ക്കുമെന്നും ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ഇ.ടി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ ജെപിസി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നത് അവരുടെ ദുരുദ്ദേശ്യം കൊണ്ട് മാത്രമാണ്. ലോക്സഭയില്‍ മൂന്നും രാജ്യസഭയില്‍ രണ്ടും അടക്കം 5 എംപിമാര്‍ ഉള്ള പാര്‍ട്ടിയെ ഈ കമ്മിറ്റിയില്‍ എടുക്കാതെ ഒരംഗം മാത്രമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. വഖഫ് പോലുള്ള കമ്മിറ്റിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ഒരു അംഗത്തെ എടുക്കാതിരിക്കാനുള്ള അയോഗ്യത എന്താണെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും യോഗത്തില്‍ ഇ.ടി ആവശ്യപ്പെട്ടു.

ഇപ്രാവശ്യം ഹജ്ജിനു പോകുന്നവരോടും സര്‍ക്കാര്‍ കാണിക്കുന്നത് വലിയ ക്രൂരതയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിനു പോകുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോടാണ്. യു.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ എംബാര്‍ക്കേഷന്‍ പോയിന്റായി കണക്കാക്കുന്നത് കോഴിക്കോടാണ്. കേരളത്തിന്റെ ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നതും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് കരിപ്പൂരിലാണ്. കണ്ണൂരിലും കൊച്ചിയിലുമുള്ള വിമാന ചാര്‍ജിനേക്കാള്‍ 40000 രൂപ കൂടുതലായി ഓരോ ഹാജിയും എയര്‍ ഇന്ത്യക്ക് ടിക്കറ്റ് ചാര്‍ജ് ആയി കൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ആശ്വാസകരമായിട്ടാണ് സംസാരിച്ചതെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. അത് അടിയന്തര പ്രാധാന്യത്തോടെ കൂടി പരിഹരിയ്ക്കണമെന്നും എം.പി യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ധ, രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘവള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുരേഷ് ഗോപിയെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി കെഎസ്‌യു

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ കെ.എസ്.യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് പരാതി നല്‍കിയത്

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി കെഎസ്യു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ കെ.എസ്.യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് പരാതി നല്‍കിയത്.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിനു ശേഷവും ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം സുരേഷ് ഗോപി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കുറച്ചുദിവസങ്ങളായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ലെന്നും ഗോകുല്‍ പറയുന്നു.

ഇ-മെയില്‍ വഴിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തിരോധാനത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

‘തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എം.പിയെ കഴിഞ്ഞ ഛത്തീസ്ഗഢ് വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത നടപടിക്കുശേഷം തൃശൂര്‍ മണ്ഡലത്തില്‍ എവിടെയും കാണാന്‍ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാല്‍ സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെ ആണെന്നും കണ്ടെത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു’ -പരാതിയില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയമര്‍ന്നത്.

Published

on

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയമര്‍ന്നത്. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു.

പുക ഉയര്‍ന്ന ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Continue Reading

kerala

ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരത്ത് നിന്നാണ് സതീഷ് അറസ്റ്റിലായത്.

Published

on

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് സതീഷ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ട് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ക്രൈംബ്രാഞ്ചാണ് അതുല്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.

അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.

എന്നാല്‍, ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടില്‍ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലം വരാനുണ്ട്. സതീഷിനെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് കുടി അന്വേഷിക്കേണ്ട കേസായതിനാലാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്. സതീഷിനായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിമാനത്താവളത്തില്‍ വെച്ച് ഇന്ന് രാവിലെ പിടിയിലാകുന്നത്.

Continue Reading

Trending