Connect with us

kerala

വഖഫ് സംരക്ഷണ റാലി: ഒരുക്കങ്ങള്‍ സജീവമാക്കി മുസ്‌ലിം ലീഗ്

സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹിമാന്‍ കല്ലായി (കാസര്‍കോഡ്), എന്‍.എ നെല്ലിക്കുന്ന (കണ്ണൂര്‍), സി പി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹിമാന്‍ രണ്ടത്താണി (പാലക്കാട്) എന്നിവര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.

Published

on

ഡിസംബര്‍ 9 ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികളുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത നേതൃയോഗം തീരുമാനിച്ചു. റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.

വിവിധ ജില്ലകളില്‍ നിന്നെത്തുന്ന പതിനായിരങ്ങളെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുതകുന്ന വിപുലമായ ക്രമീകരണങ്ങളാണ് യോഗം ആസൂത്രണം ചെയ്തത്. വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തുന്ന പ്രവര്‍ത്തകര്‍ ചെറുജാഥകളായി സമ്മേളന നഗരിയിലെക്ക് പ്രവേശിക്കുന്നതോടെ കൃത്യം 4 മണിക്ക് സമ്മേളനം ആരംഭിക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളില്‍ ഡിസംബര്‍ 6ന്് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹിമാന്‍ കല്ലായി (കാസര്‍കോഡ്), എന്‍.എ നെല്ലിക്കുന്ന (കണ്ണൂര്‍), സി പി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹിമാന്‍ രണ്ടത്താണി (പാലക്കാട്) എന്നിവര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.

തുടര്‍ന്ന് മണ്ഡലം പഞ്ചായത്ത് തലയോഗങ്ങളും നടക്കും. കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 5ന് മണ്ഡലം കമ്മറ്റി യോഗങ്ങളും ഡിസംബര്‍ 6 ന് പഞ്ചായത്ത് തല യോഗങ്ങളും നടക്കും. മലപ്പുറത്ത് ഡിസംബര്‍ 6 ന് മണ്ഡലം തല യോഗങ്ങളും 7ന് പഞ്ചായത്ത് തല യോഗങ്ങളും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇന്ന് 2 മണിക്ക് തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലയികളിലെ സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരും പോഷക സംഘടനാ ഭാരവാഹികളുമടങ്ങുന്ന വിപുലമായ യോഗം ഉച്ചക്ക് 2 മണിക്ക് എറണാകുളം പുല്ലേപടിയിലുള്ള കെ.എം.ഇ.എ ഹാളില്‍ നടക്കും.
സമ്മേളന വിജയത്തിനായി വ്യത്യസ്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തതായി വിവിധ പോഷക സംഘടനകള്‍ യോഗത്തില്‍ അറിയിച്ചു. മുസ്ലിം നേതൃ സമിതി തീരുമാനിച്ച ഡിസംബര്‍ 7ലെ പഞ്ചായത്ത് മുനിസിപ്പല്‍ തല പ്രതിഷേധ സംഗമങ്ങളും റാലികളും വന്‍വിജയമാക്കാനും യോഗം ആഹ്വാനം ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ’: ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു

Published

on

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്.
നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

Trending