Connect with us

kerala

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: മുസ്‌ലിം ലീഗ്

Published

on

വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിളിച്ചു ചേർത്ത മുസ്ലിംലീഗ് നേതാക്കളുടെ പ്രത്യേക അവലോകന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന് മുൻഗണന നൽകണം. കാണാതായ മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തണം. പുഴയിലൂടെ സഞ്ചരിച്ച് കിലോമീറ്ററുകൾ ഒഴുകിയ ശേഷമാണ് നിരവധി മൃതദേഹങ്ങൾ ലഭിച്ചത്. പുഴയുടെ കൈവഴികളിൽ തങ്ങാൻ സാധ്യതയുള്ള മൃതദേഹങ്ങൾ കണ്ടെത്തണം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ പുറത്ത്‌നിന്ന് അതിഥികളായി വന്നവർ ഉൾപ്പെടെ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കാണാതായവരുടെ ലിസ്റ്റ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം പുനഃപ്രസിദ്ധീകരിക്കണം.- മുസ്ലിംലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

മുണ്ടക്കൈ മേഖലയിൽ അറുപതിൽപരം വീടുകൾ മണ്ണിനടിയിലാണ്. ഇവിടെ മണ്ണ് നീക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികൾ എത്തിച്ച് പരിശോധന നടത്തണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ പരിഹാരം കാണുമെന്ന് സർവ്വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കൾക്ക് സൗകര്യമൊരുക്കണമെന്നും ആഭരണങ്ങൾ അഴിച്ച് മാറ്റരുതെന്നും ആഭരണങ്ങൾ തിരിച്ചറിയാനുള്ള മാർഗമാണെന്നും മുസ്ലിംലീഗ് നിർദേശിച്ചു. ഇക്കാര്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പരിക്ക് പറ്റിയവരെ ചികിത്സിക്കുന്നതിന് പ്രത്യേകമായ മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കാലോചിതമായി വർദ്ധിപ്പിക്കണം. ദുരന്തത്തിന് ഇരയായവർക്ക് വാസയോഗ്യമായ സ്ഥലം നിർണയിച്ച് പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണം. മലയിടിച്ചിലും മറ്റും കാരണമായി വയനാട് ഒറ്റപ്പെട്ട് കിടക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാത്രി യാത്രാനിരോധനം എടുത്തുമാറ്റണം. പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ റോഡ് വനംവകുപ്പിന്റെ അനുമതിയോടെ തുറന്ന് കൊടുക്കണം. പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ വിദഗ്ധ സംഘം ശാസ്ത്രീയമായി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പിങ് നടത്തി ആളുകളെ മാറ്റിപ്പാർപ്പിച്ച് ഇനിയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു. മുണ്ടക്കൈ പഴയ്ക്ക് കുറുകെ വളരെ വേഗത്തിൽ താൽക്കാലിക പാലം നിർമ്മിച്ച സൈന്യത്തെ യോഗം അഭിനന്ദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.

 

Continue Reading

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

Trending