Connect with us

News

സി.ആറിന് പലതും തെളിയിക്കാനുണ്ട്; പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍

ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍.

Published

on

ദോഹ: ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍. യൂറോപ്യന്‍ ശക്തരായ പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും മുഖാമുഖം. കടലാസിലെ കരുത്തില്‍ പറങ്കികളാണ് മുന്നില്‍. പക്ഷേ അവരെ ദക്ഷിണ കൊറിയക്കാര്‍ തോല്‍പ്പിച്ചതല്ലേ എന്ന് സ്വിസ് ചോദ്യം. പറങ്കിപ്പടയുടെ കപ്പിത്താനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇത് വരെ ഖത്തറിന്റെ മനം കവരാനായിട്ടില്ല. ലിയോ മെസി കളിച്ച മല്‍സരങ്ങളില്ലെല്ലാം കൈയ്യടി നേടി. ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹം നേടിയ സോളോ ഗോള്‍ ഇപ്പോഴും തകര്‍ത്തോടുന്നു.

സി.ആറിന് ഒരു പെനാല്‍ട്ടി ഗോളാണ് നേടാനായത്. കൊറിയക്കെതിരെ അദ്ദേഹത്തില്‍ നിന്നും ഫാന്‍സ് പലതും പ്രതിക്ഷിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരം ബ്രുണോ ഫെര്‍ണാണ്ടസാണ് നിലവില്‍ ടീമിലെ മുന്നണി പോരാളി. അവസാന ലോകകപ്പില്‍ ഇത് അവസാന മല്‍സരമാവാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടത് സി.ആര്‍ തന്നെ. സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ ശരാശരിക്കാരാണ്. എംബോള എന്ന പുതിയ ഗോള്‍വേട്ടക്കാരന്‍, ഷാക്കിരിയിലെ അനുഭവസമ്പന്നന്‍, സോമര്‍ എന്ന കിടിലന്‍ കാവല്‍ക്കാരന്‍ ഇവരുടെ പിന്‍ബലത്തില്‍ പറങ്കി പ്രതിരോധം പിളര്‍ക്കണം. അവിടെ പെപേയും കോസ്റ്റയുമെല്ലാമുണ്ട്. സി.ആര്‍ പറയുന്നത് ലോകകപ്പാണ് പ്രധാനമെന്ന്. അതുമായിട്ടായിരിക്കും താന്‍ ദോഹ വിടുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍ ഷാക്കിരിയുടെ മറുപടി രസകരമാണ് തോല്‍ക്കാനല്ലല്ലോ ഞങ്ങള്‍ വന്നത്.
മല്‍സരം പുലര്‍ച്ചെ 12.30 ന്. പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും ലോകകപ്പില്‍ ഇതുവരെ മുഖാമുഖം വന്നിട്ടില്ല. ഇരു ടീമുകളും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ സിറ്റ്‌സര്‍ലന്‍ഡ് 6 തവണയും പോര്‍ച്ചുഗല്‍ മൂന്നു തവണയും വിജയിച്ചു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending