Connect with us

kerala

ബാങ്കുകൾ യുപിഐ ഇടപാടിന്റെ പേരില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത് ?

Published

on

ശംസുദ്ദീൻ വാത്യേടത്ത്

ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു.
സംശമുള്ള ഇടപാടുകൾ മാത്രമേ മരിപ്പിക്കാറുള്ളൂ വെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കു ന്നതുമായി ബന്ധപ്പെട്ട് നിരവ ധി പരാതികൾ ഉയർന്ന സാഹ ചര്യത്തിലാണ് കേരളപോലീ സിന്റെ വിശദീകരണം.
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈംപോ ർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊ ള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുക ൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാ റുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെപിടിക്കുന്ന തിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ്നിർ ദേശി ച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപ യോഗിക്കുന്ന അക്കൗ ണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്.

അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഒരു പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന്ന് ശേഷം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാത്രമേ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കു കയുള്ളു ഇതാണ് എന്നിരിക്കെ അവ്യക്തവും വ്യാജമായും പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ള പരാതിയിൽ അക്കൗണ്ട് മരവിപ്പിക്കുന്ന ഏത് നിയമത്തിന്റെ പേരിലാണെന്നുള്ള ചോദ്യത്തിന്ന് ബാങ്ക് അധികൃതരും മറുപടി നൽകുന്നില്ല. ഗുഗൾ പേ, പേട്ടിയം എന്നീ സാമ്പത്തിക ബാങ്ക് ഇടപാടുകൾ ചെയ്യുന്ന വരെ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കയറി നിയമപ്രശ്നങ്ങളിലേക്ക് എത്തിച്ചിട്ടും സർക്കാർ ഇതേ കുറിച്ച് ഒരു അന്വേഷണവും നടത്തുന്നുമില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ അക്കൗണ്ടിലേക്ക് പണം പോയി എന്നതിന്റെ പേരിലാണ് എന്നാൽ ആ സംസ്ഥാനത്ത് ഇതിന്റെ പേരിൽ പോലീസ് നടപടിയോ ഒരു എഫ്.ഐ.ആർ ഇടുകയോ ഉണ്ടായിട്ടില്ലന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാണ്. ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് മരവിപ്പിക്കാൻ പാടില്ല എന്ന നിയമവും നിലവിലുണ്ടായിട്ടും നൂറ് കണക്കിന്ന് സാധാരണക്കാരാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക വഴി ദുരിതത്തിൽ ആയിരിക്കുന്നത്. പലരും കടം വാങ്ങി വീട് നിർമ്മിക്കാനും ചികിത്സക്ക് വേണ്ടിയും സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ചതുക തിരിച്ച് എടുക്കാൻ കഴിയാതെ നെട്ടോട്ടം ഓടുമ്പോഴും ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് സർക്കാർ ഈ അക്കൗണ്ട് മരവിപ്പിക്കാലിന് ഒരു പരിഹാരം ഉണ്ടായില്ലങ്കിൽ വലിയ സാമ്പക അടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോക്കാൻ സാധ്യത ഉണ്ടെന്ന് പല ഭാഗത്ത് നിന്നും മുന്നറീപ്പ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പിന്നിൽ നിഗുഢമായ ഏതൊ അജണ്ട കേരളത്തിൽ നടപ്പാക്കാൻ പോകുന്നു വെന്ന മുന്നറിയിപ്പാണ് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന്റെ പിന്നിലെന്നും ചിന്തിക്കുന്ന വരും ഉണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും സാധാരണക്കാരാണ്. ബാങ്കിൽ ഇതേ പറ്റി തിരക്കുമ്പോൾ മേലെ നിന്നുള്ള നടപടിയാണെന്ന് പറയുന്നു. മേലെ തിരക്കിയാലോ പോലീസിന്റെ നിർദ്ദേശമാണെന്നും അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ പണം അയച്ച അക്കൗണ്ട് കാരെ കണ്ടത്തിയിൽ പരിഹാരം കാണാൻ കഴിയും എന്ന മറുപടിയുമാണ് കിട്ടുന്നത്. എന്നാൽ ഇവിടെ നിന്നും ഓൺ ലൈനായി പണം പോയ അന്യ സംസ്ഥാനത്ത് തിരക്കിയപ്പോൾ അവരുടെ പേരിൽ ഒരു തരത്തിലുമുള്ള തെറ്റുകളോ കുറ്റങ്ങളോ ഇല്ല. ഒരു കുറ്റകൃത്യത്തിലും ഇല്ലാത്ത വരുടെ പേരിലാണ് കേരളത്തിലെ ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത്. ഒന്നോ രണ്ടോ അക്കൗണ്ടുകളാണെങ്കിൽ അപത ത്തിൽ സംഭവിച്ചതാണെന്ന് കരുതാം എന്നാൽ കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തെ നൂറ് കണക്കിന്ന് സാധാരണക്കാരാണ് ഇതിന്റെ പേരിൽ വലയുന്നത്. സാധാരണക്കാരായതിനാൽ സർക്കാറിനും ബാധ്യത ഇല്ലല്ലോ എന്ന നയമാണ് സർക്കാറും സ്വീകരിച്ചിരിക്കുന്നത്. പോലീസാണങ്കിൽ ഞങ്ങൾ അങ്ങിനെ ഒരു നിർദ്ദേശവും ബാങ്കുകൾക്ക് നൽകിയിട്ടില്ലന്നും പറഞ്ഞ് കഴിഞ്ഞ് അവർ തലയൂരി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് മൗനം പാലിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നത്. ഇനിയും മൗനം പാലിച്ച് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നോക്കി നിന്നിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് മനസിലാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending