Connect with us

columns

രാജ്യം തല കുനിക്കുമ്പോള്‍-ഉബൈദ് കോട്ടുമല

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ലെ നിലയിലാണ് ഇന്ന് നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പത്രസ്വാതന്ത്രത്തിന്റെയും സൂചികകള്‍ എത്തി നില്‍ക്കുന്നത്.

Published

on

2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി പാര്‍ലമെന്റിലേക്ക് കടന്നുവന്ന രംഗം ആരും മറന്നുപോകാന്‍ ഇടയില്ല. പാര്‍ലമെന്റ് കവാടത്തിങ്കല്‍ സ്രാഷ്ടാംഗം പ്രണമിച്ച് കൊണ്ടാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് കാലെടുത്ത് വെച്ചിട്ടുള്ളത്. ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ഒരു പ്രധാനമന്ത്രി കടന്നുവന്നിരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പാര്‍ലമെന്റ് കവാടത്തില്‍ മുത്തം വെക്കുന്ന മോദിയുടെ ചിത്രം ആഗോള മാധ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്നു വരേ ഒരു പ്രധാന മന്ത്രിക്കും നല്‍കാത്ത പരിവേശത്തോടെയാണ് ലോക മാധ്യമങ്ങള്‍ നരേന്ദ്ര മോദിയുടെ ആഗമനത്തെ സ്വാഗതം ചെയ്തത്. ഗുജറാത്ത് വികസനത്തിന്റെ സൂത്രാധാരനെന്ന പരിവേശമായിരുന്നു അതിന്റെ കാരണം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറായിരുന്നു നരേന്ദ്ര മോദിക്ക് ഈ വ്യാജ പരിവേശം നല്‍കിയത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പിന്നിടുകയാണ്.

എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയെ അര്‍ദ്ധ സ്വാതന്ത്ര രാജ്യമെന്നും സ്വേഛാധിപത്യ രാജ്യമെന്നുമാണ് ആഗോള ഏജന്‍സികള്‍ വിലയിരുത്തിപ്പോരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ലെ നിലയിലാണ് ഇന്ന് നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പത്രസ്വാതന്ത്രത്തിന്റെയും സൂചികകള്‍ എത്തി നില്‍ക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള നീതി ന്യായ വ്യവസ്ഥിതിയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ലോകം വിശ്വസിച്ചിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് കേസിലെയും ഗുജറാത്ത് കലാപത്തിലെയും ബോംബെ കലാപത്തിലെയും പ്രതികള്‍ രക്ഷപ്പെട്ടതോടെ ലോകത്തിന്റെ ആ വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ച അമേരിക്ക പ്രധാനമന്ത്രിയായ മോദിയെ സ്വാഗതം ചെയ്തത് ചരിത്ര നിയോഗമായിരിക്കാം. എങ്കിലും ഒരു കാര്യം അവരും തിരിച്ചറിഞ്ഞിരിക്കുന്നു. മുസ്ലിം വിരുദ്ധതയും പരമത വിദ്വേഷവും വംശീയതയും വര്‍ഗീയതയും രാജ്യത്തിന്റെ പൊതുനയമായി മാറിയെന്നും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലായ്മ ചെയ്യാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ ദിനം പ്രതി ഇന്ത്യയില്‍ നടക്കുന്നുവെന്നും അമേരിക്ക് അടക്കമുള്ള ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയതും ഈ അവസ്ഥയെ കുറിച്ച് തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. അത് നിലനിര്‍ത്താന്‍ നമുക്ക് ബാധ്യതയുണ്ട്. പ്രത്യേകിച്ച് ഇന്ത്യക്ക് ബാധ്യതയുണ്ടെന്നായിരുന്നു ആ മുന്നറിയിപ്പ്.

എതിര്‍ ശബ്ദങ്ങളെ സഹിഷ്ണുതയാടെ ഉള്‍കൊള്ളുക എന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരുടെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തിയും യു.എ.പി.എ ചുമത്തിയും ജയിലിലടക്കാനാണ് മോദി ഭരണ കൂടം ജാഗ്രത പുലര്‍ത്തുന്നത്. രാജ്യ ദ്രോഹ കുറ്റം സുപ്രീം കോടതി മരവിപ്പിച്ചപ്പോള്‍ ഇ.ഡിയെ വിട്ട് ഭയപ്പെടുത്താനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇ.ഡിയെ പേടിച്ചാണ് മഹാരാഷ്ട്രയില്‍ ശിവസേന അംഗങ്ങള്‍ പിന്മാറിയതെന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധി. അഞ്ച് ദിവസത്തിനുള്ളില്‍ 55 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തുട്ടുള്ളത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രമാണ് ബി.ജെ.പി പ്രയോഗിക്കുന്നത്. ഭയപ്പെടുന്ന രക്തമല്ല രാഹുലിന്റേത്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ അത് ബോധ്യമാകും. മേരാ നാം രാഹുല്‍ ഗാന്ധി ഹെ, മേരേ നാം രാഹുല്‍ സവര്‍ക്കര്‍ നഹീ ഹെ. രാജ്യത്തിന് ജീവന്‍ നല്‍കിയ ഇന്ദിര പ്രിയദര്‍ശിനിയുടെ പേരക്കുട്ടിയായും രാജീവ് ഗാന്ധിയുടെ മകനായും ധീരന്മാരുടെ കുടുംബ പശ്ചാതലത്തിലാണ് താന്‍ ജനിച്ചിട്ടുള്ളതെന്നും ഏഴോളം മാപ്പപേക്ഷകള്‍ നല്‍കി ജയില്‍ മോചിതനാവാന്‍ കാത്തിരുന്ന സവര്‍ക്കറുടെ കുടുംബത്തിലല്ല താന്‍ ജനിച്ചതെന്നും അദ്ദേഹം പലരേയും ഓര്‍മ്മപ്പെടുത്തുകയായിരുന്നു. ബി.ജെ.പിക്കൊപ്പം നിന്ന് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന എസ്.എഫ്.ഐയും ഫാസിസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും സ്വാതന്ത്ര്യ നിഷേധങ്ങളും അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളും ആഗോള ഏജന്‍സികളും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളായ മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ചെറുത്ത് നില്‍പ്പിന്റെ ദയനീയമായ അവസ്ഥയെ കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ സൂചിപ്പിക്കുമ്പോള്‍ അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കണക്കാക്കാനാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ശ്രമിച്ചത്. പ്രവാചക നിന്ദക്കായി ശ്രമിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ ഒ.ഐ.സി, അറബ് ലീഗ് അടക്കമുള്ള അന്തര്‍ ദേശീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോഴും ഇതേ നയം തന്നെയാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട പ്രതിഷേധമെന്നും പ്രത്യേക അജണ്ടയുടെ ഭാഗമെന്നും സൂചിപ്പിച്ച്് വിദേശ കാര്യ മന്ത്രാലയം അതിനെ തള്ളുകയായിരുന്നു. അവിടെയും ഒരു വിഭാഗീയത സൃഷ്ടാക്കാനുള്ള വിഫല ശ്രമമാണ് ബി.ജെ.പി ഭരണകൂടം നടത്തിയിട്ടുള്ളത്. ഇതൊരു മുസ്‌ലിം വിഷയം മാത്രമായി അവതരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ പ്രതിഷേധം കനത്തപ്പോള്‍ സര്‍ക്കാരിന് ഇടപെടേണ്ടിവരികയായിരുന്നു. അമേരിക്ക തന്നെ നേരിട്ട് ഇന്ത്യയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളില്‍ പോയി ഗാന്ധിയെ പ്രകീര്‍ത്തിക്കുകയും സ്വദേശത്ത് വന്ന് ഗാന്ധി ഘാതകനെ വാഴ്ത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഇരട്ടത്താപ്പ് രാഷ്ട്രീയം ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയെ അവര്‍ കാണുന്നത് ഗാന്ധിയുടെയും നെഹ്രുവിന്റെയും ഇന്ത്യയായിട്ടാണ്. നരേന്ദ്ര മോദിയുടെയും അമിത്ഷയുടെയും ഇന്ത്യയായിട്ടല്ല.

ഇവിടെ നാം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ലോക രാജ്യങ്ങള്‍ക്കിടിയല്‍ ഇന്ത്യക്കൊരു വലിയ സ്ഥാനം ഉണ്ട്. വികസിത രാജ്യങ്ങളുടെയും ശാക്തിക രാജ്യങ്ങളുടെയും കൂട്ടത്തിലല്ലെങ്കിലും ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു പാരമ്പര്യത്തിന്റെ പൈതൃകമാണ്. അതിന്റെ കാരണം നമ്മുടെ ജനാധിപത്യവും മതേതരത്വവും നാനാത്വത്തില്‍ ഏകത്വവുമാണ്. യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യ ഇടപെടണമെന്ന് ശാക്തിക രാജ്യങ്ങള്‍ പോലും ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവം കൊണ്ടായിരുന്നില്ല, മറിച്ച് നെഹ്രു വിഭാവനം ചെയ്ത ചേരിചേരാ നയത്തിന്റെ സിവേശഷത കൊണ്ടാണ്. അത് തിരിച്ചറിയാന്‍ നമ്മുടെ ഭരണകൂടം തയ്യാറാകണം. ആഗോള സമ്മേളന വേദികളിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ കടന്നുചെല്ലുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ഒരു അംഗീകാരമവും ആദരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധിയാണ് ഈ പ്രധാനമന്ത്രി എന്ന നിലയിലുള്ള അംഗീകാരമാണത്. ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യത്തിന്റെ പ്രതിനിധി എന്ന അംഗീകാരമാണ്. 10 കോടിയുടെ ജപ്പാന്‍ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി എന്ന നിലക്കുള്ള അംഗീകാരമല്ല, പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്ന പ്രധാനമന്ത്രി എന്നതിനുള്ള അംഗീകാരവുമല്ല. ലിഖിതവും ദൃഡവുമായ ഭരണ ഘടന നിലനില്‍ക്കുന്ന രാജ്യത്തിന്റെ പ്രതിനിധി എന്ന അംഗീകാരമാണ്. എന്നാണോ ഈ സവിശേഷതകളെല്ലാം ഇല്ലാതാകുന്നത് അന്ന് ഇത്തരം അംഗീകാരങ്ങളും രാജ്യത്തിന് നഷ്ടമാകുമെന്ന ചിന്തയാണ് രാജ്യം ഭരിക്കുന്നവര്‍ക്ക് ഉണ്ടായിത്തീരേണ്ടത്.

ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ലോക രാജ്യങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ഭരകണകൂട ശ്രമങ്ങള്‍ നടന്ന സമയത്ത് വിവിധ ആഗോള ഏജന്‍സികളുടെ പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിച്ചത്. ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് വരെ പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായി. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും സാര്‍ക്ക് അംഗ രാജ്യങ്ങളും, സി.എ.എ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലും പൗരത്വത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയുമായുള്ള ബന്ധത്തില്‍ പൗരത്വം വിഷയമാക്കണമെന്ന് യൂറോപ്യന്‍ യൂണിയനിലെ എം.പിമാര്‍ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധിച്ചു. ഒരു വിഭാഗത്തെ ബാധിക്കുന്നതല്ല പൗരത്വമെന്നും മറിച്ച് അത് ഇന്ത്യയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും വിദേശ രാജ്യങ്ങളും സംഘടനകളും നമ്മുടെ ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരുന്നു. പ്രവാചക നിന്ദയുടെ ശ്രമത്തിലും ആഗോള തലത്തില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ അങ്ങിനെയാണ് നാം നോക്കി കാണേണ്ടതും. ബി.ജെ.പിയുടെ ബുള്‍ഡോസര്‍ പൊളിട്ടിക്‌സിലും മനുഷ്യാവകാശ പക്ഷത്ത് നിന്ന് കൊണ്ടാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പ്രതികരിക്കുന്നത്.

മതസ്വാതന്തൃം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മേല്‍ ജോ ബൈഡന്‍ സമ്മര്‍ദ്ധം ചെലുത്തിയേക്കുമെന്ന സൂചനകളാണ് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന മതസ്വാതന്തൃ ലംഘനം പരിഗണിച്ച് പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ കണക്കാക്കാന്‍ നടപടി വേണമെന്ന് യു.എസ്. ജന പ്രതിനിധി സഭയില്‍ പ്രമേയ അവതരിപ്പിച്ചിരിക്കുന്നു എന്നത് നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തെയാണ് കളങ്കപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണമായത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ സ്വീകരിച്ചിട്ടുള്ള വര്‍ക്ഷീയ പ്രീണന നയങ്ങളാണ്. ഈ പശ്ചാതലത്തിലാണ് ജൂണ്‍ 18 വിദ്വേഷ പ്രസംഗ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സി.എ.എ സമരകാലത്ത് കിഷോര്‍ വി മാരിവാലയുടെ ഫേസ് ബുക്ക് പോസ്റ്റ് ലോകം ചര്‍ച്ച ചെയ്തതാണ്. പൗരത്വ നിയമത്തിന് ശേഷം മതേതര ഇന്ത്യയെക്കുറിച്ച് പുറം ലോകത്തിന്റെ മനോഭാവമായിരുന്നു ആ ഫേസ് ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. വ്യവസായിയായ കിഷോര്‍ മാരിവാല അവധി ആസ്വദിക്കാന്‍ തായ്‌ലാന്റില്‍ എത്തിയതായിരുന്നു. കടലില്‍ ചുറ്റിക്കറങ്ങാന്‍ ഒരു നൗക വേണം. ബോട്ട് വാടകക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ ഓഫീസിലെത്തി ബോട്ട് അന്വേഷിച്ചു. ഇന്ത്യയില്‍ നിന്നാണോ? ഹിന്ദുവാണോ? റിസപ്ഷനിസ്റ്റ് ചോദിച്ചു. അതെ എന്ന് മറുപടി പറഞ്ഞ മാരിവാലയോട് പിന്നെ സംസാരിച്ചത് സ്ഥാപനത്തിന്റെ മാനേജറായിരുന്നു. ഒരു സ്‌കിപ്പര്‍ മാത്രമണ് ഇപ്പോള്‍ റിസര്‍വ്വിലുള്ളത്. ബാക്കിയുള്ളവരെല്ലാം ഡ്യൂട്ടിയിലാണ്. അദ്ദേഹം മുസ്ലിമാണ്. അത് അങ്ങേക്ക് ഇഷ്ടപ്പെടുമോ?. എന്നായിരുന്നു മാനേജറുടെ ചോദ്യം. ആ ചോദ്യം കിഷോര്‍ മാരിവാലയെ അല്‍ഭുതപ്പെടുത്തി. ഇതെന്ത് ചോദ്യമാണ്. മാരിവാല തിരിച്ച് ചോദിച്ചു. ഇന്ത്യയിലെ ഹിന്ദുക്കള്‍ മുസ്ലിം സാന്നിദ്ധ്യം ആഗ്രഹിക്കുന്നില്ലെന്ന വാര്‍ത്തയാണ് മാധ്യമങ്ങളിലും ചാനലുകളിലും ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ആ നിമിഷം അപമാന ഭാരം കൊണ്ട് തലകുനിക്കേണ്ടി വന്നുവെന്ന് മാരിവാല പറയുന്നു. എന്റെ ഇന്ത്യയെ കുറിച്ച് എനിക്ക് തന്നെ വെറുപ്പ് തോന്നിയ നിമിഷമായിരന്നു അതെന്ന് മാരിവാല ഫേസ് ബുക്കില്‍ കുറിച്ചു. ഞാനെന്ന് മാത്രമല്ല, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും അങ്ങിനെ ചിന്തിക്കുന്നില്ലെന്ന മറുപടിയിലൂടെ അവരെ തിരുത്തുകയായിരുന്നു കിഷോര്‍ മാരിവാല. വ്യാപകമായ ഈ ചിന്തയെ എത്ര പേര്‍ക്കാണ് തിരുത്താന്‍ കഴിയുക. അത്രയധികം വെറുപ്പും വിദ്വേഷവും പടര്‍ന്നിരിക്കുന്നു നമ്മുടെ ആര്‍ഷ ഭാരതത്തിലെന്ന് ഓര്‍ക്കുമ്പോള്‍തലകുനിക്കേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending