Connect with us

More

എന്തുകൊണ്ട് കൊല്‍ക്കത്ത ഗംഭീറിനെ ഒഴിവാക്കി

Published

on

 

കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന്റെ താരലേല മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നതില്‍ നിന്ന് നായകന്‍ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഗംഭീറിന്റെ പ്രായവും താരത്തിനു നിശ്ചയിച്ച വിലയുമാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ കാരണം.

 

36 വയസ്സുള്ള ഗംഭീര്‍ കഴിഞ്ഞ മൂന്നു സീസണനിടെ രണ്ടുവട്ടം കൊല്‍ക്കത്തയെ കിരീടനേട്ടത്തിന് അര്‍ഹരാക്കിയിരുന്നു. ദേശീയ ടീമില്‍ അവസരം കുറഞ്ഞപ്പോയും കൊല്‍ക്കത്ത ജെഴ്‌സില്‍ മികച്ച ്പ്രകടനങ്ങള്‍ പുറത്തെടുത്ത താരം കൊല്‍ക്കത്ത ഫാന്‍സിന്റെ പ്രിയതാരം കൂടിയാണ്. നായകന്‍ ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

Robin Uthappa of the Kolkata Knight Riders and Gautam Gambhir captain of the Kolkata Knight Riders celebrate thew win during the final match of the Pepsi Indian Premier League Season 2014 between the Kings Xi Punjab and the Kolkata Knight Riders held at the M. Chinnaswamy Stadium, Bangalore, India on the 1st June 2014
Photo by Ron Gaunt / IPL / SPORTZPICS
Image use subject to terms and conditions which can be found here: http://sportzpics.photoshelter.com/gallery/Pepsi-IPL-Image-terms-and-conditions/G00004VW1IVJ.gB0/C0000TScjhBM6ikg

 

പ്രായം കൂടിയത്തോടെ പഴയ ഫോമില്‍ ഗംഭീറിന് അധികനാള്‍ തുടരാന്‍ സാധിക്കുമോ എന്ന ആശങ്കയും അതിനേക്കാളുപരിയായി തീരുമാനത്തെ സ്വാധീനിച്ചത് പണമായിരുന്നു. ഒരു ടീമിന് പരമാവധി താരങ്ങള്‍ക്കായി 80 കോടി രൂപയാണ് ചിലവിടാനാവുക. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്ന്‍ (12.5 കോടി) റസല്‍ (8.5) എന്നിവരെ സ്വന്തമാക്കിയതോടെ 21 കോടി ചിലവായ സാഹചര്യത്തില്‍ ഭീമമായ തുക നല്‍കി ഗംഭീറിനെ കൂടി സ്വന്തമാക്കിയാല്‍ ബാക്കി വരുന്ന തുകയ്ക്ക് നല്ല താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിയില്ല എന്ന വിലയിരുത്തലാണ് ഗംഭീറിനെ തഴയാന്‍ കാരണം. അതേസമയം താരലേലത്തിലോ റെറ്റ് റ്റു മാച്ച് വഴിയോ ഗംഭീറിനെ ടീമിലെത്തിക്കാന്‍ ക്ലബ് ശ്രമിക്കും എന്നൊരു അഭ്യൂഹവും നിലനിര്‍ക്കുന്നുണ്ട്.

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending