Connect with us

Culture

വിശ്രമിച്ചും അവധി ആഘോഷിച്ചും റഷ്യ; നാളെ മുതല്‍ യുദ്ധം തുടങ്ങുകയായി

Published

on

മോസ്‌ക്കോ: രണ്ടാഴ്ച്ചത്തെ തിരക്കേറിയ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്ന് ലോകകപ്പിന് ആദ്യ വിശ്രമനാള്‍. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം രണ്ടാം റൗണ്ടിനൊരുങ്ങാനുള്ള സമയം. നാളെ രണ്ടാം റൗണ്ടില്‍ കിടിലന്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. മൂന്ന് മുന്‍ ചാമ്പ്യന്മാരണ് നാളെ കളിക്കുന്നത്. ആദ്യ മല്‍സരത്തില്‍ 98 ലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ട് വട്ടം കപ്പുയര്‍ത്തിയ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ എതിരിടുന്നു. രണ്ടം മല്‍സരത്തില്‍ ആദ്യ ലോകകപ്പിലെ ജേതാക്കളായ ഉറുഗ്വേ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ എതിരിടുന്നു.
സംഭവ ബഹുലമായിരുന്നു ആദ്യ റൗണ്ട്. പന്ത്രണ്ട് വേദികളിലായി 48 മല്‍സരങ്ങള്‍. നൂറിലധികം ഗോളുകള്‍. ഗോള്‍രഹിതമായി ഒരു മല്‍സരം മാത്രം. രണ്ട് ഹാട്രിക്കുകള്‍, വീഡിയോ റഫറല്‍ സമ്പ്രദായത്തിന്റെ അരങ്ങേറ്റം, രണ്ട് ചുവപ്പ് കാര്‍ഡുകള്‍, 34 മഞ്ഞക്കാര്‍ഡുകള്‍, ലോക ചാമ്പ്യന്മാരുടെ മടക്കം-അങ്ങനെ സങ്കീര്‍ണ്ണം പുറത്തായവര്‍.


മോസ്‌കോ നഗരത്തില്‍ നിന്നും അവധി ദിവസത്തെ കാഴ്ചകളുമായി കമാല്‍ വരദൂര്‍ (ചന്ദ്രിക ചീഫ് ന്യൂസ്എഡിറ്റര്‍) തത്സമയം


32 ടീമുകളില്‍ നിന്ന് ആദ്യ റൗണ്ട് കടക്കാന്‍ കഴിയാതെ പുറത്തായവര്‍ ഇവരാണ്.1-ഈജിപ്ത്, 2-സഊദി അറേബ്യ, 3-മൊറോക്കോ, 4. ഇറാന്‍, 5. ഓസ്‌ട്രേലിയ, 6. പെറു, 7. -ഐസ്‌ലാന്‍ഡ്, 8-നൈജീരിയ, 9-കോസ്റ്റാറിക്ക, 10-സെര്‍ബിയ, 11-ജര്‍മനി, 12-ദക്ഷിണ കൊറിയ, 13-പാനമ, 14- ടൂണീഷ്യ, 15-പോളണ്ട്, 16-കൊളംബിയ
നഷ്ടം ആഫ്രിക്കക്ക്
ആഫ്രിക്കയില്‍ നിന്ന് ഇത്തവണ അഞ്ച് പേരുണ്ടായിരുന്നു. ഈജിപ്തും സെനഗലും മൊറോക്കോയും ടൂണീഷ്യയും പിന്നെ നൈജീരിയയും. ഈജിപ്ത് നിര്‍ഭാഗ്യവാന്മാരുടെ സംഘമായിരുന്നു. ലോകകപ്പിന് തൊട്ട് മുമ്പ് അവരുടെ ചാമ്പ്യന്‍ താരമായ മുഹമ്മദ് സലാഹിന് പരുക്കേല്‍ക്കുന്നു. ഉറുഗ്വേക്കെതിരായ ആദ്യ മല്‍സരത്തില്‍ നന്നായി കളിച്ചു. സലാഹ് പുറത്തിരുന്നിട്ടും അവസാന സമയം വരെ പൊരുതി നിന്നു. പക്ഷേ അന്ത്യഘട്ടത്തില്‍ വീണ ഗോള്‍ തിരിച്ചടിയായി. രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ റഷ്യയായിരുന്നു പ്രതിയോഗികള്‍. സലാഹ് പൂര്‍ണസമയം കളിച്ചിട്ടും മൂന്ന് ഗോള്‍ വഴങ്ങി ടീം. അവസാന മല്‍സരത്തിലാവട്ടെ സഊദി അറേബ്യക്ക്് മുന്നിലും പരാജയപ്പെട്ടു. ചാമ്പ്യന്‍ഷിപ്പില്‍ സലാഹ് രണ്ട് ഗോള്‍ സ്‌ക്കോര്‍ ചെയ്തതും 45 കാരനായ ഗോള്‍ക്കീപ്പര്‍ ഹസാം അല്‍ ഹദാരി ലോകകപ്പ് കളിക്കുന്ന ഏറ്റവും സീനിയര്‍ താരമായി മാറിയതുമായി അവരുടെ നേട്ടം.
മൊറോക്കോ സ്‌പെയിനിനെതിരെ കളിച്ച അവസാന മല്‍സരം അതിഗംഭീരമായിരുന്നു. ലോകോത്തര താരങ്ങള്‍ അണിനിരന്ന ചാമ്പ്യന്‍ സംഘത്തെ അവര്‍ 2-2 ല്‍ നിയന്ത്രിച്ചു. പക്ഷേ നിര്‍ഭാഗ്യം അവര്‍ക്ക് വിനയായി. ഇറാനെതിരെയിരുന്നു ആദ്യ പോരാട്ടം. പൂര്‍ണസമയം മികവ് പുറത്തെടുത്തിട്ടും അവസാന മിനുട്ടിലെ സെല്‍ഫ് ഗോള്‍ വില്ലനായി മാറി. ശക്തരായ പോര്‍ച്ചുഗലിനെതിരെയും മികച്ച പ്രകടനം നടത്തിയിരുന്നു അവര്‍. അവിടെയും ക്രിസ്റ്റ്യാനോയുടെ ഗോള്‍ മാത്രം തിരിച്ചടിയായി.

മോസ്‌കോ നഗരത്തില്‍ പോള്‍ കയറി കുസൃതി കാണിക്കുന്ന ഒരു സ്പാനിഷ് ഫുട്‌ബോള്‍ ഫാന്‍

നൈജീരിയക്കാരാണ് ഞെട്ടിക്കല്‍ പ്രകടനം നടത്തിയവര്‍. ഐസ്‌ലാന്‍ഡിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച അര്‍ജന്റീന ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്നു അഹമ്മദ് മൂസയും സംഘവും. നൈജീരിയ-അര്‍ജന്റീന പോരാട്ടം ലോക വേദിയിലെ സുപ്രധാന യുദ്ധമായിരുന്നു. അര്‍ജന്റീനക്ക്് വിജയം നിര്‍ബന്ധമായ മല്‍സരത്തില്‍ ലയണല്‍ മെസിയുടെ ഗോളില്‍ ലാറ്റിനമേരിക്കകാര്‍ ലീഡ് നേടിയിട്ടും പൊരുതിയ നൈജീരിയക്കാര്‍ നായകന്‍ മോസസിലൂടെ സമനില നേടിയിരുന്നു. പക്ഷേ അവസാനത്തില്‍ മാര്‍ക്കസ് റോജയുടെ മിന്നല്‍ ഗോളിലാണ് നൈജീരിയ വീണത്. വന്‍കരയില്‍ നിന്നും വന്നവരില്‍ വലിയ പരാജയമായത് ടൂണീഷ്യക്കാരായിരുന്നു. ബെല്‍ജിയവും ഇംഗ്ലണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. സെനഗലാണ് ഗംഭീരമായി കളിച്ചവര്‍. സാദിയോ മാനേയും സംഘവും ശക്തരായ പോളണ്ടിനെ തോല്‍പ്പിച്ചത് ലോകകപ്പിലെ വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവിസ്‌ക്കിയെ പോലെ ഒരു താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അലിയോ സീസെ പരിശീലിപ്പിക്കുന്ന സംഘം നടത്തിയത്. രണ്ടാം മല്‍സരത്തില്‍ ജപ്പാനുമായി സമനിലയില്‍ പിരിയുകയും ചെയ്തു.
യൂറോപ്പ്
ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ബെല്‍ജിയം, റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവരാണ് ഫുട്‌ബോള്‍ വന്‍കരയുടെ മേധാവിത്വം നിലനിര്‍ത്തിയത്. ഇവരില്‍ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത് ആതിഥേയരായ റഷ്യ തന്നെ. വലിയ സോക്കര്‍ വിലാസക്കാരല്ല റഷ്യ. പക്ഷേ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയവുമായി അവര്‍ കളം വാണു. മൂന്നാം മല്‍സരത്തില്‍ ഉറുഗ്വേയോട് മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യ മല്‍സരങ്ങളിലെ മികവ് വഴി അവര്‍ പ്രീക്വാര്‍ട്ടര്‍ നേരത്തെ ഉറപ്പിച്ചു. ഓസ്ട്രേലിയ, പെറു എന്നിവരെ തോല്‍പ്പിക്കുകയും ഡെന്മാര്‍ക്കിനെതിരെ ഗോളില്ലാ സമനില വഴങ്ങുകയും ചെയ്ത ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. സ്‌പെയിന്‍ തട്ടിമുട്ടി കയറുകയായിരുന്നു. മൂന്ന് മല്‍സരങ്ങളിലും അവര്‍ വിറച്ചു. മൊറോക്കോയുമായി രക്ഷപ്പെട്ടപ്പോള്‍ ഇറാനും ഗംഭീരമായാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ക്കെതിരെ പൊരുതിയത്. പോര്‍ച്ചുഗലിനെതിരായ ആദ്യ മല്‍സരമാവട്ടെ 3-3 ല്‍ അവസാനിച്ചു. ക്രിസ്റ്റ്യാനോയുടെ മികവ് മാത്രമാണ് പോര്‍ച്ചുഗലിന്റെ ഊര്‍ജ്ജം. ക്രൊയേഷ്യ അര്‍ജന്റീനയെ മൂന്ന് ഗോളിന് തരിപ്പണമാക്കിയാണ് വരവ് അറിയിച്ചത്. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളും അവര്‍ നേടി. ഡെന്മാര്‍ക്കിന്റെ വരവ് തപ്പിതടഞ്ഞായിരുന്നെങ്കില്‍ മൂന്ന് മികച്ച മുന്‍നിരക്കാരുമായി ബെല്‍ജിയം വലിയ വിജയങ്ങള്‍ നേടി. ഹാരി കെയിന്‍ എന്ന യുവ നായകന്റെ ഗോള്‍ വേട്ടയിലായിരുന്നു ഇംഗ്ലണ്ടിന്റെ അശ്വമേഥങ്ങള്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് സെര്‍ബിയക്കെതിരെ നടത്തിയ പ്രകടനവും ഷാക്കിരിയും ഷാക്കയും തമ്മിലുള്ള കോമ്പിനേഷനും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ജര്‍മനിയാണ് ദുരന്തമായത്. 80 വര്‍ഷത്തിന് ശേഷമാണ് ജര്‍മനിയില്ലാത്ത ലോകകപ്പ്് നോക്കൗട്ട് നടക്കാന്‍ പോവുന്നത്. മിന്നും വിജയവുമായി സ്വീഡന്‍ യൂറോപ്പിന്റെ പുതിയ കരുത്തായി മാറി.
ഉത്തര അമേരിക്ക
മെക്‌സിക്കോക്കായിരുന്നു ഉത്തര അമേരിക്കയുടെ ചാമ്പ്യന്‍സംഘം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ ആദ്യ മല്‍സരത്തില്‍ മറിച്ചിട്ട മെക്‌സിക്കോ രണ്ടാം മല്‍സരത്തില്‍ കൊറിയക്കാരെയും വീഴ്ത്തി. ഗ്രൂപ്പില്‍ നിന്നും വളരെ എളുപ്പം അവര്‍ യോഗ്യത നേടുമെന്ന് കരുതിയിരിക്ക മൂന്നാം മല്‍സരത്തില്‍ സ്വീഡനോട് ടീം മൂന്ന് ഗോളിന് തകര്‍ന്നു. എങ്കിലും പരുക്കില്ലാതെ നോക്കൗട്ടിലെത്തി. അതിന് കൊറിയക്കാര്‍ക്ക് നന്ദി പറയണം. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കളിച്ച കൈലര്‍ നവാസിന്റെ കോസ്റ്റാറിക്ക ജയമില്ലാതെ മടങ്ങിയപ്പോള്‍ കന്നി ലോകകപ്പിനെത്തിയ പാനമ ധാരാളം ഗോള്‍ വാങ്ങിയും ഒന്നു തിരിച്ചടിച്ചുമാണ് മടങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending