Connect with us

Sports

അമീര്‍ ഇന്ന് ലോകകപ്പ് ആതിഥേയത്വം ഏറ്റുവാങ്ങും

Published

on

 

ആര്‍ റിന്‍സ്
ദോഹ

2010ല്‍ ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല്‍ രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്‍ത്തം ഇന്ന്. 2018 റഷ്യന്‍ ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്‍ ഔദ്യോഗികമായി ഏറ്റുവാങ്ങും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനില്‍ നിന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിഫ മാന്റില്‍ ഏറ്റുവാങ്ങും.
അമീര്‍ റഷ്യയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം അമീര്‍ വീക്ഷിക്കും. കഴിഞ്ഞദിവസം മോസ്‌കോയില്‍ സുപ്രീംകമ്മിറ്റിയുടെ മജ്‌ലിസ് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചിരുന്നു.
അവിടത്തെ ഒരുക്കങ്ങളും ക്രമീകരണങ്ങളും അമീര്‍ ചോദിച്ചറിഞ്ഞു. സംഘാടകരുമായി ആശയവിനിമയം നടത്തി. അമീര്‍ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോദൃശ്യം സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബ് മേഖലയിലെന്നല്ല, മരുഭൂമിയിലെ തന്നെ ആദ്യലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. സമഗ്രമായ തയാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. കണ്ടെയ്‌നറുകളാല്‍ നിര്‍മിതമാകുന്ന സ്റ്റേഡിയം ഉള്‍പ്പടെ അനേകം വിസ്മയങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകളുമാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകത്തിനായി നല്‍കുന്നത്. രാജ്യത്തിന്റെ ഒരുക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നു.
റഷ്യന്‍ ലോകകപ്പിന്റെ ഭാഗമായി മോസ്‌കോയില്‍ ഖത്തര്‍ ഒരുക്കിയ മജ്‌ലിസ് ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 2022 ലോകകപ്പിന്റെ ഒരു ചെറുപതിപ്പ് മനസിലാക്കാനാകും. നാലു വര്‍ഷങ്ങള്‍ക്കപ്പുറം ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഖത്തര്‍.
ഇന്നു അമീര്‍ ലോകകപ്പിന്റെ ആതിഥേയത്വം ഏറ്റുവാങ്ങുന്നതോടെ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്കു കൂടി കേന്ദ്രീകരിക്കപ്പെടും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര ലോകകപ്പാണ് ഖത്തര്‍ വിഭാവനം ചെയ്യുന്നത്. 2010ല്‍ തുടങ്ങിയ തയാറെടുപ്പുകള്‍ ഇപ്പോള്‍ ഉച്ഛസ്ഥായിലാണ്.
നാലു വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ ഖത്തറില്‍ പുരോഗമിക്കുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. 20,000 കോടി യു.എസ് ഡോളറാണ് രാജ്യം ഇതിനായി ചെലവഴിക്കുന്നത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ നേതൃത്വത്തില്‍ വിസ്മയകരമായ കായികാനുഭവം നല്‍കുകയാണ് ലക്ഷ്യം. ആരെയും അമ്പരപ്പിക്കുന്ന, സവിശേഷമായ പ്രത്യേകതകളുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഇവിടെ ഉയരുന്നത്. അറബ് ഗള്‍ഫ് മേഖലയുടേയും ഖത്തറിന്റെയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും സ്റ്റേഡിയങ്ങളെല്ലാം. ഇവയെല്ലാം കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്.
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍വഖ്‌റ, അല്‍റയാന്‍, അല്‍തുമാമ, അല്‍ഖോറിലെ അല്‍ബയ്ത്ത്്, ഖത്തര്‍ ഫൗണ്ടേഷന്‍, ലുസൈല്‍, റാസ് അബുഅബൗദ് എന്നീ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. ഇതില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി കായികലോകത്തിന് അമീര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എട്ടു സ്‌റ്റേഡിയങ്ങളില്‍ ആറെണ്ണവും 2019ല്‍ പൂര്‍ത്തിയാകും. എല്ലാ സ്റ്റേഡിയങ്ങളും ദോഹ ഏരിയ കേന്ദ്രീകരിച്ചാണുള്ളത്. ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഒരു സ്‌റ്റേഡിയത്തില്‍ നിന്നും മറ്റൊരു സ്‌റ്റേഡിയത്തിലെത്താം. ഫുട്‌ബോള്‍ ആസ്വദകര്‍ക്ക് ഒരു ദിവസം പരമാവധി മൂന്നു മത്സരങ്ങള്‍ വരെ നേരിട്ടു കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ ദോഹ മെട്രോ ലൈന്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദോഹയില്‍ നിരവധി ഫാന്‍സോണുകള്‍ നിര്‍മിക്കുകയും ചെയ്യുന്നു. ലോകകപ്പിനായി സജ്ജമാകുന്ന സ്റ്റേഡിയങ്ങളെല്ലാം സാമൂഹിക കേന്ദ്രങ്ങളായിക്കൂടി മാറ്റും.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായും മിഴിവോടെയും കാണാകുന്നവിധത്തില്‍ എയര്‍കണ്ടീഷന്‍ഡ് സൗകര്യത്തോടെയാണ് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം. അമ്പരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ക്രമീകരണങ്ങളും അത്യാധുനികസംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.
സ്‌റ്റേഡിയങ്ങളുടെ ഗ്രൗണ്ടില്‍ വിരിക്കാനുള്ള പച്ചപ്പുല്‍ത്തകിടിയിനങ്ങളും ഉടന്‍ അനാവരണം ചെയ്യും. ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലുകളായിരിക്കും സ്റ്റേഡിയങ്ങളുടെ ഗ്രൗണ്ടുകളിലുണ്ടാകുക. ഏറ്റവും മികച്ചതും പ്രൊഫഷണലുമായ പുല്‍ത്തകിടിയൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. 2022നായി എല്ലാവരാലും അടയാളപ്പെടുത്തുന്ന മഹത്തരമായ ലോകകപ്പാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നത്.

Sports

ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത

ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.

ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Continue Reading

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം

കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

Published

on

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Continue Reading

Sports

രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി

ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.

Published

on

ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന്‍ തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്‌സാണ് താരം കളിച്ചത്.

ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.

വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.

ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.

എങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.

 

Continue Reading

Trending