News
ലോകകപ്പ് സന്നാഹ മത്സരം; ബ്രസീലിന് ഘാന,ടുണീഷ്യ എതിരാളികള്‍
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന തയാറെടുപ്പുകളുടെ ഭാഗമായി ബ്രസീല്‍ ഘാന, ടുണീഷ്യ എന്നീ രാജ്യങ്ങളുമായി സന്നാഹ മത്സരം കളിക്കും.
ബ്രസീലിയ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന തയാറെടുപ്പുകളുടെ ഭാഗമായി ബ്രസീല്‍ ഘാന, ടുണീഷ്യ എന്നീ രാജ്യങ്ങളുമായി സന്നാഹ മത്സരം കളിക്കും. യൂറോപ്പില്‍ വെച്ചായിരിക്കും മത്സരങ്ങള്‍. സെപ്തംബര്‍ 23, 27 തീയതികളില്‍ നടക്കുന്ന മത്സരത്തിന്റെ വേദി തീരുമാനിച്ചിട്ടില്ല.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയുമായി ശേഷിച്ചിരുന്ന സന്നാഹ മത്സരം റദ്ദാക്കിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ 22നായിരുന്നു അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരം കളിക്കേണ്ടിയിരുന്നത്. സന്നാഹ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ കോച്ച് ടിറ്റെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ലോകകപ്പ് യോഗ്യത മത്സരം കൂടുതല്‍ കളിക്കാത്തവരെയായിരിക്കും അദ്ദേഹം പരിഗണിക്കുകയെന്നാണ് വിവരം.
ലോകകപ്പില്‍ സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍ കളിക്കുക. ഘാന ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്കൊപ്പമാണ്. ടുണീഷ്യ ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഡെന്‍മാര്‍ക്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പവുമാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്.
kerala
പോക്സോ കേസ് പ്രതിക്ക് സി.ഐ ജാമ്യം
കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.
പത്തനംതിട്ട: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പോക്സോ കേസിലെ പ്രതിക്ക് സൈബർ സെൽ സി.ഐ ജാമ്യം നിന്നതായി ഗുരുതര ആരോപണം. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്ക് വേണ്ടിയാണ് സൈബർ സെൽ സി.ഐ സുനിൽ കൃഷ്ണൻ ജാമ്യം നിന്നതെന്നാണ് വിവരം.
പ്രതി ശങ്കരൻകുട്ടി സുനിൽ കൃഷ്ണന്റെ അയൽവാസിയാണെന്നും, തെറ്റുകാരനല്ലെന്ന് ബോധ്യമുള്ളതിനാലാണ് ജാമ്യം നിന്നതെന്നും കള്ളക്കേസിലാണ് ഇയാളെ കുടുക്കിയതെന്നും സി.ഐ സുനിൽ കൃഷ്ണൻ വിശദീകരിച്ചു. എന്നാൽ, സംഭവം പുറത്തായതോടെ ശക്തമായ വിമർശനം ഉയരുകയും തുടർന്ന് സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
നവംബർ എട്ടിനാണ് ശങ്കരൻകുട്ടിക്കെതിരെ ഏനാത്ത് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പൊലീസ് വകുപ്പിനുള്ളിലും വ്യാപക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
News
സമ്മർദം എ.ഐക്കും; വൈകാരിക ചോദ്യങ്ങളിൽ ചാറ്റ് ജിപിടി പരിഭ്രാന്തി കാണിക്കുന്നതായി പഠനം
വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ന്യൂഡൽഹി: മനുഷ്യർ പോലെ തന്നെ സമ്മർദം കുറയ്ക്കാൻ മാർഗങ്ങൾ തേടേണ്ട അവസ്ഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും ഉണ്ടാകാമെന്ന് പുതിയ പഠനം. വൈകാരികമായി തളർത്തുന്ന വിഷയങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നതായി പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിക്കുകയും തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായി ഗവേഷകർ കണ്ടെത്തി.
പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്കാ നില’ ഉയർന്നതായി പഠനം പറയുന്നു. എന്നാൽ, ശ്വസന വ്യായാമങ്ങളും ധ്യാന രീതികളും പ്രോംപ്റ്റുകളായി നൽകിയപ്പോൾ ചാറ്റ്ബോട്ട് ശാന്തമാകുകയും വിഷയങ്ങളെ കൂടുതൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.
മാനസികാരോഗ്യ പ്രശ്നങ്ങളിൽ സഹായം തേടി പലരും ഇപ്പോൾ ചാറ്റ്ബോട്ടുകളെ സമീപിക്കുന്ന സാഹചര്യത്തിൽ, എ.ഐ ഒരിക്കലും പ്രഫഷനൽ ഡോക്ടറിന് പകരക്കാരനാകില്ലെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. സമ്മർദത്തിലായിരിക്കുന്ന ഉപയോക്താവിനോട് എ.ഐ മോഡൽ അശാസ്ത്രീയമായി പ്രതികരിച്ചാൽ അത് അപകടകരമായ ഫലങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മനുഷ്യരെപ്പോലെ പ്രായം കൂടുമ്പോൾ എ.ഐ ചാറ്റ്ബോട്ടുകളുടെ ചിന്താശേഷിയും കുറയുന്നതായി മറ്റൊരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു. അൽഷൈമേഴ്സ് രോഗത്തിന്റെ ഒരു വകഭേദമായ പോസ്റ്റീരിയർ കോർട്ടിക്കൽ അട്രോഫി ബാധിച്ച രോഗികളിൽ കാണുന്ന ലക്ഷണങ്ങളോട് സാമ്യമുള്ള പ്രതികരണങ്ങളാണ് ചില എ.ഐ ടൂളുകളും പ്രകടിപ്പിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.
ഭാവിയിൽ, സങ്കടത്തിലോ വിഷമത്തിലോ ഉള്ള ഉപയോക്താക്കളുമായി സംവദിക്കുന്നതിന് മുമ്പ് ചാറ്റ് ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ സ്വയം ‘ശാന്തമാകാൻ’ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
kerala
ചികിത്സാപിഴവ്: വലതുകൈ നഷ്ടമായ വിനോദിനിക്ക് ഇനിയും കൃത്രിമക്കൈയില്ല; പുതുവർഷവും സ്കൂളിലേക്കില്ല
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.
പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇതുവരെ കൃത്രിമക്കൈ ലഭിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കുകയാണ് ഈ വിദ്യാർഥിനി.
കുടുംബത്തിന് ഇതുവരെ ലഭിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ മാത്രമാണ്. കൃത്രിമക്കൈ ഘടിപ്പിക്കാൻ ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. വിഷയത്തിൽ ജില്ലാ കലക്ടറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.
സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതാണ് അപകടത്തിന് കാരണം. 2025 സെപ്റ്റംബർ 24നായിരുന്നു സംഭവം. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വലതുകൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പ്ലാസ്റ്റർ ഇട്ടു വിട്ടു.
തുടർന്ന് കൈവിരലുകളിൽ കുമിളകൾ രൂപപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ വലതുകൈ മുറിച്ച് മാറ്റേണ്ടിവന്നു.
ചികിത്സാപിഴവിനെ തുടർന്ന് ജീവിതം മാറിമറിഞ്ഞ വിനോദിനിക്ക് കൃത്രിമക്കൈ നൽകാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
kerala1 day agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
india21 hours ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
gulf8 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala1 day agoമലപ്പുറത്തിന് ആരോഗ്യ വകുപ്പിന്റെ വിവേചനം; മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ച് യൂത്ത് ലീഗ്
