kerala
ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയാത്ത നിങ്ങളാണ് കേരളത്തിന്റെ ശാപം: ഡോ. പി. സരിന്
ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിരകരണം.

ഉള്ളുതുറന്നു ചിരിക്കാന്‍ കഴിയാത്ത നിങ്ങളാണ് കേരളത്തിന്റെ ശാപമെന്ന് കോണ്‍ഗ്രസ് ഐ .ടി . സെല്‍ മേധാവി ഡോ. പി. സരിന്.ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിരകരണം.ഉമ്മന്‍ചാണ്ടി വിട്ട പോയതിന് പിന്നാലെയാണ് അദ്ദേഹം വൈകാരികമായി പ്രതികരിച്ചകത്.താങ്കള്‍ ദയനീയമായി തോറ്റു പോയിരിക്കുന്നു. 70കള്‍ മുതല്‍ കൊന്നും കൊലവിളിച്ചും അധിക്ഷേപിച്ചും ‘നേടി’ എന്ന് താങ്കള്‍ വിചാരിക്കുന്നതൊക്കെയും പൊളിച്ചു പുരപ്പുറത്തു കയറ്റിയാണ് സാറ് പോയത് സരിന് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ശ്രീ പിണറായി വിജയന്,
താങ്കള്‍ ദയനീയമായി തോറ്റു പോയിരിക്കുന്നു. 70കള്‍ മുതല്‍ കൊന്നും കൊലവിളിച്ചും അധിക്ഷേപിച്ചും ‘നേടി’ എന്ന് താങ്കള്‍ വിചാരിക്കുന്നതൊക്കെയും പൊളിച്ചു പുരപ്പുറത്തു കയറ്റിയാണ് സാറ് പോയത്.
വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നിങ്ങള്‍ തിരഞ്ഞെടുത്തവര്‍ തന്നെ മന:സ്താപം കൊണ്ട് കേരളത്തോട് മാപ്പ് പറയുകയാണ്. കല്ലെറിഞ്ഞ കൈകളോട്, കുത്തി നോവിച്ച മനസ്സുകളോട് ക്ഷമിക്കാനേ സാറിനറിയൂ; സാറിന്റെ നിഴലില്‍ ചവിട്ടി നടക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ആ ക്ഷമയുണ്ടാകും.
പക്ഷേ , ഇന്നാട്ടിലെ മനുഷ്യരില്‍ പലരെയും നുണകള്‍ സൃഷ്ടിച്ച് വെറുപ്പിന്റെ പ്രചാരകരാക്കി വളര്‍ത്തിയ നിങ്ങളോട് ഒരിക്കലും രാഷ്ട്രീയ കേരളം ക്ഷമിക്കുകയില്ല. ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്ന എല്ലാവിധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ നിങ്ങളാണ്.നിങ്ങളൊരാള്‍.
വിശ്വസിക്കാന്‍ കൊള്ളാവുന്ന പല മനുഷ്യരുമുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തെ സ്വന്തം ലാഭത്തിന് വേണ്ടി നിങ്ങള്‍ അടിമവല്ക്കരിച്ചു. നിങ്ങളെക്കാള്‍ ചങ്കുറപ്പോടെ ചുവന്ന കൊടി പിടിച്ച പല നേതാക്കളും സാറിന് മുന്നില്‍ വിതുമ്പുന്നത് ഞങ്ങള്‍ കണ്ടു. അവരോടും, ആ പ്രസ്ഥാനത്തില്‍ അവശേഷിക്കുന്ന നല്ല മനുഷ്യരോടുമുള്ള എല്ലാ സ്നേഹ-ബഹുമാനങ്ങളും നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ : ഉള്ളു തുറന്ന് ചിരിക്കാന്‍ അറിയാത്ത, മനസ്സ് തുറന്ന് ചിന്തിക്കാന്‍ കഴിയാത്ത നിങ്ങളൊരാളാണ് ഈ കേരളത്തിന്റെ ഇന്നത്തെ ശാപം.
സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി നിങ്ങള്‍ വര്‍ഗ്ഗീയത പറയാതെ പറഞ്ഞും, ലഹരി സിരകളില്‍ പടര്‍ത്തിയും വിഷം കൊടുത്തു മയക്കികിടത്തി വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ് മൃഗങ്ങള്‍ പോലും, ആ KSRTC ബസ്സിന്റെ പുകയേറ്റ് ‘മനുഷ്യരാകുന്നു’. വെറുപ്പിനാല്‍ താങ്കളും കൂട്ടാളികളും ഉണ്ടാക്കിയെടുക്കുന്ന പ്രചാരണങ്ങള്‍ ഇനി കേരളത്തില്‍ വിലപ്പോകില്ല. ആരും നിങ്ങളെ വിശ്വസിക്കില്ല.
ജനം അവരുടെ യഥാര്‍ത്ഥ നാഥനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആ മാന്ത്രിക മനുഷ്യനെ നെഞ്ചോട് ചേര്‍ത്തിരിക്കുന്നു.
സ്നേഹം കൊണ്ടയാള്‍ ലോകം ജയിച്ച കോണ്‍ഗ്രസ്സുകാരനാണ്.
വിട. കരുതലിന്റെ ഉടയോനേ, വിട.
kerala
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.
കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
kerala
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു
ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.
kerala
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.
കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.
അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.
-
kerala17 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
kerala3 days ago
മെസി വരുമെന്ന് മന്ത്രി അബ്ദുറഹിമാൻ; ഇലക്ഷൻ കൊണ്ടാണോ എന്ന് സോഷ്യൽ മീഡിയ