Connect with us

Home

ട്വിറ്ററിന് തലവേദന സൃഷ്ടിക്കാന്‍ ത്രെഡ്

ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിനെ വെട്ടാന്‍ സക്കര്‍ബര്‍ഗിന്റെ ത്രെഡ് ‘പണി’ തുടങ്ങി.

Published

on

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിനെ വെട്ടാന്‍ സക്കര്‍ബര്‍ഗിന്റെ ത്രെഡ് ‘പണി’ തുടങ്ങി. ആദ്യ മണിക്കൂറില്‍ തന്നെ പുതിയ ആപ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ കണക്കുകള്‍ വച്ചു നോക്കിയാല്‍ ത്രെഡ് ട്വിറ്ററിന് തലവേദന സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആദ്യ ഏഴ് മണിക്കൂറില്‍ 10 ദശലക്ഷത്തിലധികം പേരാണ് ത്രെഡിന്റെ ഉപയോക്താക്കളായി മാറിയത്. അതേസമയം ട്വിറ്റര്‍ അതേപടി കോപ്പിയടിച്ചതാണ് മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡെന്ന പരോക്ഷ പരിഹാസവുമായി ഇലണ്‍ മസ്‌ക് രംഗത്തെത്തി. ഒരു ടെക്‌സ്റ്റ് അതേപടി കോപ്പി ചെയ്ത് പകര്‍ത്താന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലെ എളുപ്പവഴിയായ കണ്‍ട്രോള്‍ സി, വി എന്നീ മൂന്ന് അക്ഷരങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തായിരുന്നു മസ്‌കിന്റെ പ്രതികരണം. ട്വിറ്ററിന് സമാനമായി ടെക്സ്റ്റ് മെസേജുകള്‍ തത്സയമയം പോസ്റ്റ് ചെയ്യാവുന്ന അതേ സംവിധാനമായാണ് ത്രെഡും രംഗത്തെത്തുന്നത്. അതേസമയം ട്വിറ്ററില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ത്രെഡിനുണ്ട്.

സ്ഥിരീകരിക്കപ്പെടാത്ത ഉപയോക്താക്കള്‍ക്ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാവുന്ന സന്ദേശത്തിന് 280 അക്ഷരങ്ങള്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനു മുകളില്‍ പോസ്റ്റു ചെയ്യണമെങ്കില്‍ പണം നല്‍കണം. മാസം എട്ട് ഡോളര്‍ നല്‍കിയാല്‍ 25,000 അക്ഷരങ്ങള്‍ വരെയാണ് പരിധി ഉയരുക. അതേസമയം ത്രെഡ് 500 അക്ഷരങ്ങളാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

ത്രെഡില്‍ പുതിയ ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യുന്നത് മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമായി ബന്ധിച്ചാണ്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയിത്തന്നെ ത്രെഡിലേക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടും. ഇന്‍സ്റ്റഗ്രാമിന്റെ വലിയ ശൃംഖല വഴി ത്രെഡിന് ആളെക്കൂട്ടാനുള്ള തന്ത്രമായി കൂടിയാണ് ഇതിനെ കാണുന്നത്. അണ്‍വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് അഞ്ച് മിനുട്ടു വരെയുള്ള വീഡിയോ ത്രെഡില്‍ അപ് ലോഡ് ചെയ്യാനാവും. ട്വിറ്ററില്‍ 2.20 മിനുട്ട് വീഡിയോ മാത്രമേ അപ് ലോഡ് ചെയ്യാനാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Health

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്.

Published

on

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്.

ആറു പേര്‍ പനി ബാധിച്ച് മരിച്ചു. 2  പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും മലപ്പുറത്തുമാണ് എലിപ്പനി മരണം സംഭവിച്ചത്. സംസ്ഥാനത്ത് എട്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24പേര്‍ക്ക് എലിപ്പനി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. 74 പേര്‍ക്കാണ് ഇന്നലെ ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

മലപ്പുറം(1236), തിരുവനന്തപുരം(708), എറണാകുളം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് ഇതുവരെ 50 പനി മരണങ്ങളാണ് നടന്നത്. ഇതില്‍ 13 മരണങ്ങള്‍ പനി മൂലമെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 37 മരണങ്ങള്‍ പനി മൂലമെന്ന് സംശയിക്കുകയും ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 28ഓളം പേരാണ് മരിച്ചത്. 9 ഓളം എലിപ്പനി മരണങ്ങള്‍ ഉണ്ടായതായും സംശയിക്കുന്നുണ്ട്.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Trending